മണ്ണാർക്കാട്: നഗരമധ്യത്തിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി ഒൻപതോടെ മണ്ണാർക്കാട്ടെ ഒരു വ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം. കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭാ കൗണ്സിലറുമായ വറോടൻ സിറാജുദീന്റെ മകൻ സഫീർ (23) ആണു കൊല്ലപ്പെട്ടത്.
കോടതിപ്പടിയിലെ തുണിക്കടയിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി കടയിലെത്തിയ മൂന്നംഗ സംഘമാണു സഫീറിനെ കുത്തിയത്. തുടർന്ന് അക്രമി സംഘം ഓടി രക്ഷപ്പെട്ടു. നേരത്തെ കുന്തിപ്പുഴയിൽ നിലനിന്നിരുന്ന രാഷ്ട്രീയ തർക്കത്തിന്റെ തുടർച്ചയാണു സംഭവമെന്നു പറയുന്നു.
മരിച്ച സഫീർ യൂത്ത് ലീഗ് എംഎസ്എഫ് പ്രവത്തകനാണ്. കുന്തിപ്പുഴ മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ടു സിപിഐ-ലീഗ് സംഘർഷം നിലനിന്നിരുന്നു. നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. സംഭവത്തിൽ കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണു പ്രാഥമിക വിവരം. സ്ഥലത്തു സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇവിടെ ശക്തമായ പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഫാത്തിമ.
കൊലപാതകത്തിൽ പ്രതിഷേധിച്ചു മണ്ണാർക്കാട് യൂണിറ്റിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും രാവിലെ ഇന്നു രാവിലെ മുതൽ വൈകുന്നേരം ആറുവരെ അടച്ചിട്ട് ഹർത്താൽ ആചരിക്കുവാൻ തീരുമാനിച്ചതായി വ്യാപാരി വ്യവസായി പ്രസിഡന്റ് ബാസിത് മുസ്ലീം അറിയിച്ചു. ഇതുകുടാതെ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും ഹർത്താ ലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കോടതിപ്പടിയിലെ തുണിക്കടയിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി കടയിലെത്തിയ മൂന്നംഗ സംഘമാണു സഫീറിനെ കുത്തിയത്. തുടർന്ന് അക്രമി സംഘം ഓടി രക്ഷപ്പെട്ടു. നേരത്തെ കുന്തിപ്പുഴയിൽ നിലനിന്നിരുന്ന രാഷ്ട്രീയ തർക്കത്തിന്റെ തുടർച്ചയാണു സംഭവമെന്നു പറയുന്നു.
മരിച്ച സഫീർ യൂത്ത് ലീഗ് എംഎസ്എഫ് പ്രവത്തകനാണ്. കുന്തിപ്പുഴ മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ടു സിപിഐ-ലീഗ് സംഘർഷം നിലനിന്നിരുന്നു. നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. സംഭവത്തിൽ കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണു പ്രാഥമിക വിവരം. സ്ഥലത്തു സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇവിടെ ശക്തമായ പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഫാത്തിമ.
കൊലപാതകത്തിൽ പ്രതിഷേധിച്ചു മണ്ണാർക്കാട് യൂണിറ്റിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും രാവിലെ ഇന്നു രാവിലെ മുതൽ വൈകുന്നേരം ആറുവരെ അടച്ചിട്ട് ഹർത്താൽ ആചരിക്കുവാൻ തീരുമാനിച്ചതായി വ്യാപാരി വ്യവസായി പ്രസിഡന്റ് ബാസിത് മുസ്ലീം അറിയിച്ചു. ഇതുകുടാതെ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും ഹർത്താ ലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.