കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ മുപ്പതുകോടിയുടെ മയക്കുമരുന്നുമായി പിടിയിലായവരെ ഇന്നലെ പാലക്കാട്ടെത്തിച്ച് എക്സൈസ് സംഘം തെളിവെടുപ്പ് നടത്തി. മണ്ണാർക്കാട് കച്ചേരിപ്പടി കൈപ്പുള്ളി ഫൈസൽ(34), തട്ടായിൽ അബ്ദുൾ സലാം(34) എന്നിവരെയാണ് എക്സൈസ് സിഐ സജി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. തുടർന്ന് കോയന്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിലും തെളിവെടുപ്പു നടത്തും.
പ്രതികളെ കഴിഞ്ഞ ദിവസം എറണാകുളം സെഷൻസ് കോടതി അഞ്ചു ദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിടിയിലായവർ നൽകിയ വിവരങ്ങളുടെയും ഫോണ് സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തുന്നത്. നെടുന്പാശേരി, ബംഗളൂരു, കോയന്പത്തൂർ വിമാനത്താവളങ്ങൾ വഴി ഫൈസലും സംഘവും ഇതിനോടകം 300 കോടിയുടെ മയക്കുമരുന്നു കടത്തിയിട്ടുണ്ടാകുമെന്നാണ് എക്സൈസിന്റെ നിഗമനം. മയക്കുമരുന്നു കടത്തിന് കാരിയർമാരായി പ്രവർത്തിച്ച മലബാർ സ്വദേശികളെ ഉടൻ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികളെ കഴിഞ്ഞ ദിവസം എറണാകുളം സെഷൻസ് കോടതി അഞ്ചു ദിവസത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിടിയിലായവർ നൽകിയ വിവരങ്ങളുടെയും ഫോണ് സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തുന്നത്. നെടുന്പാശേരി, ബംഗളൂരു, കോയന്പത്തൂർ വിമാനത്താവളങ്ങൾ വഴി ഫൈസലും സംഘവും ഇതിനോടകം 300 കോടിയുടെ മയക്കുമരുന്നു കടത്തിയിട്ടുണ്ടാകുമെന്നാണ് എക്സൈസിന്റെ നിഗമനം. മയക്കുമരുന്നു കടത്തിന് കാരിയർമാരായി പ്രവർത്തിച്ച മലബാർ സ്വദേശികളെ ഉടൻ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.