ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്കായംകുളം: കെഎസ്ആര്‍ടിസി ബസ് പിക്കപ് വാനിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട വാന്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പിക്കപ്വാന്‍ ഡ്രൈവര്‍ പത്തനാപുരം കുന്നിക്കോട് പത്തനാപുരം മഞ്ഞക്കാല നെടുവന്നൂര്‍ സുരേന്ദ്രഭവനില്‍ വിജയന്‍പിള്ളയുടെ മകന് ഗിരീഷ് (39)ആണ് മരിച്ചത്. വാനില്‍ ഉണ്ടായിരുന്ന കുന്നിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ നിസാമുദീന്‍ (41), കരീലകുളങ്ങര ആദിക്കാട്ടു തെക്കതില്‍ ബാബു(47) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര ജംഗ്ഷനു സമീപമായിരുന്നു അപകടം. കുന്നിക്കോട് നിന്നു പിക്കപ്വാനില്‍ നാളികേരം എടുക്കാനായി കരീലക്കുളങ്ങരയിലേക്കു വരുന്നതിനിടയിലായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം തകര്‍ന്ന പിക്കപ് വാനില്‍നിന്നു അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും പുറത്തെടുത്ത് കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഗിരീഷിന്റെ ജീവന് രക്ഷിക്കാനായില്ല. ഈശ്വരിയമ്മയാണ് മാതാവ്. ഭാര്യ: സുനിത. മക്കള്‍: കാശിനാഥ്, ശിവനന്ദ.
ഇവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര ജംഗ്ഷനു സമീപമായിരുന്നു അപകടം. കുന്നിക്കോട് നിന്നു പിക്കപ്വാനില്‍ നാളികേരം എടുക്കാനായി കരീലക്കുളങ്ങരയിലേക്കു വരുന്നതിനിടയിലായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം തകര്‍ന്ന പിക്കപ് വാനില്‍നിന്നു അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും പുറത്തെടുത്ത് കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഗിരീഷിന്റെ ജീവന് രക്ഷിക്കാനായില്ല. ഈശ്വരിയമ്മയാണ് മാതാവ്. ഭാര്യ: സുനിത. മക്കള്‍: കാശിനാഥ്, ശിവനന്ദ.