+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റു മരിച്ചു

കണ്ണൂർ: വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വളപട്ടണത്ത് താമസിക്കുന്ന തമിഴ്നാട് ചിന്നസേലം സ്വദേ
കണ്ണൂരിൽ തമിഴ്നാട്  സ്വദേശി കുത്തേറ്റു മരിച്ചു
കണ്ണൂർ: വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വളപട്ടണത്ത് താമസിക്കുന്ന തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വളപട്ടണം ടൗണിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പരിചയക്കാരായ രണ്ടുപേരുമായി വാക്കുതർക്കമുണ്ടാകുകയും റോഡിൽവച്ച് ഉന്തുംതള്ളും നടക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേരിൽ ഒരാൾ കമ്പികൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാൾ കത്തികൊണ്ട് വയറ്റിൽ കുത്തുകയുമായിരുന്നുവെന്ന് പോലീസപറഞ്ഞു.

ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ കുത്തേറ്റ പെരിയസ്വാമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഈസമയത്ത് അക്രമികൾ ഓടിമറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്നുമ്പ്രം സ്വദേശികളായ സുഗേഷ്, രഞ്ജിത്ത് എന്നിവരെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി വളപട്ടണത്ത് ആക്രി കച്ചവടം നടത്തിവരികയായിരുന്നു പെരിയസ്വാമി. കുടുംബസമേതം വളപട്ടണത്താണ് താമസം. കാത്തിയാണു ഭാര്യ. മൂന്നു മക്കളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.