മുളങ്കുന്നത്തുകാവ്: കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടങ്ങിയത് ഇന്നലെ രാവിലെ എട്ടരയോടെ. വെള്ളിയാഴ്ച അഗളിയിൽനിന്നു മൃതദേഹം തൃശൂരിലെത്തിച്ചെങ്കിലും വെളിച്ചക്കുറവു മൂലം അന്ന് നടത്താൻ കഴിഞ്ഞില്ല. കനത്ത പോലീസ് സുരക്ഷയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കുന്നിടത്ത് ഒരുക്കിയിരുന്നത്. അട്ടപ്പാടിയിൽനിന്നുള്ള ആദിവാസികളും മധുവിന്റെ ബന്ധുക്കളും അവിടെ സന്നിഹിതരായിരുന്നു.
ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിരുന്നതിനാൽ മൃതദേഹം കാണാൻ സാധിച്ചില്ല. മധുവിന്റെ ബന്ധുക്കളുമായി ആരോഗ്യമന്ത്രി സംസാരിച്ചു.
പോസ്റ്റ്മോർട്ടം പൂർണമായി വീഡിയോയിൽ പകർത്തി
മുളങ്കുന്നത്തുകാവ്: മധുവിന്റെ പോസ്റ്റ്മോർട്ടം പൂർണമായി വീഡിയോയിൽ ഷൂട്ട് ചെയ്തു. കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ പഴുതടച്ച രീതിയിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. ഡോ.കെ.കെ. ബൽറാമിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ എട്ടരയോടെ പോസ്റ്റുമോർട്ടം ആരംഭിച്ചത്. ശക്തമായ പോലീസ് സന്നാഹത്തിനൊപ്പം റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കൽ കോളജിലുണ്ടായിരുന്നു.
പ്രതികൾക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ള വകുപ്പുകൾക്കു പുറമേ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു.
മധുവിന്റെ ശരീരത്തിലെ ചെറിയ പാടുകൾപോലും വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും കണക്കിലെടുക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ബന്ധുക്കൾ
മുളങ്കുന്നത്തുകാവ്: കൊലപാതകക്കേസിന്റെ വിചാരണയ്ക്കും തുടർനടപടികൾക്കുമായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നു മധുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും നേരിട്ട് പ്രഖ്യാപിക്കാൻ തനിക്ക് അധികാരമില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ മധുവിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്നു സുധീരൻ
മുളങ്കുന്നത്തുകാവ്: മധുവിന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇപ്പോൾ വിശ്വാസത്തിലെടുക്കുന്നുവെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മധുവിന്റെ ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസെടുത്തതിൽ ചില പോരായ്മകളുണ്ടെന്നും അതു പരിഹരിക്കണമെന്നും എന്നാൽ ഇപ്പോൾ വിമർശനത്തിനു മുതിരുന്നില്ലെന്നും സുധീരൻ പറഞ്ഞു. കേരളം ഒറ്റക്കെട്ടായി അപലപിക്കേണ്ട വിഷയമാണിത്. പ്രതികൾക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ വകുപ്പു പ്രകാരം കേസെടുക്കണം. മധുവിന്റെ കുടുംബത്തിനു കെപിസിസി എല്ലാ സഹായവും ചെയ്യുമെന്നും സുധീരൻ അറിയിച്ചു.
സെൽഫി എടുത്തവർക്ക് എതിരേയും കേസെടുക്കണം: കാനം
മുളങ്കുന്നത്തുകാവ്: മധുവിനെ സംഘംചേർന്ന് മർദിക്കുന്നതിനിടെ സെൽഫിയെടുത്തവർക്കെതിരേയും കേസെടുക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അവർക്കെതിരെ കേസെടുക്കാത്തതു ശരിയല്ല. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കാനം പറഞ്ഞു.
ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിരുന്നതിനാൽ മൃതദേഹം കാണാൻ സാധിച്ചില്ല. മധുവിന്റെ ബന്ധുക്കളുമായി ആരോഗ്യമന്ത്രി സംസാരിച്ചു.
പോസ്റ്റ്മോർട്ടം പൂർണമായി വീഡിയോയിൽ പകർത്തി
മുളങ്കുന്നത്തുകാവ്: മധുവിന്റെ പോസ്റ്റ്മോർട്ടം പൂർണമായി വീഡിയോയിൽ ഷൂട്ട് ചെയ്തു. കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ പഴുതടച്ച രീതിയിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. ഡോ.കെ.കെ. ബൽറാമിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ എട്ടരയോടെ പോസ്റ്റുമോർട്ടം ആരംഭിച്ചത്. ശക്തമായ പോലീസ് സന്നാഹത്തിനൊപ്പം റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കൽ കോളജിലുണ്ടായിരുന്നു.
പ്രതികൾക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ള വകുപ്പുകൾക്കു പുറമേ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു.
മധുവിന്റെ ശരീരത്തിലെ ചെറിയ പാടുകൾപോലും വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും കണക്കിലെടുക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ബന്ധുക്കൾ
മുളങ്കുന്നത്തുകാവ്: കൊലപാതകക്കേസിന്റെ വിചാരണയ്ക്കും തുടർനടപടികൾക്കുമായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നു മധുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും നേരിട്ട് പ്രഖ്യാപിക്കാൻ തനിക്ക് അധികാരമില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ മധുവിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നുവെന്നു സുധീരൻ
മുളങ്കുന്നത്തുകാവ്: മധുവിന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇപ്പോൾ വിശ്വാസത്തിലെടുക്കുന്നുവെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മധുവിന്റെ ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസെടുത്തതിൽ ചില പോരായ്മകളുണ്ടെന്നും അതു പരിഹരിക്കണമെന്നും എന്നാൽ ഇപ്പോൾ വിമർശനത്തിനു മുതിരുന്നില്ലെന്നും സുധീരൻ പറഞ്ഞു. കേരളം ഒറ്റക്കെട്ടായി അപലപിക്കേണ്ട വിഷയമാണിത്. പ്രതികൾക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ വകുപ്പു പ്രകാരം കേസെടുക്കണം. മധുവിന്റെ കുടുംബത്തിനു കെപിസിസി എല്ലാ സഹായവും ചെയ്യുമെന്നും സുധീരൻ അറിയിച്ചു.
സെൽഫി എടുത്തവർക്ക് എതിരേയും കേസെടുക്കണം: കാനം
മുളങ്കുന്നത്തുകാവ്: മധുവിനെ സംഘംചേർന്ന് മർദിക്കുന്നതിനിടെ സെൽഫിയെടുത്തവർക്കെതിരേയും കേസെടുക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അവർക്കെതിരെ കേസെടുക്കാത്തതു ശരിയല്ല. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കാനം പറഞ്ഞു.