തൃശൂർ: കോണ്ഗ്രസ് മുഖ്യശത്രുവാകുന്നത് കേരളത്തിൽ മാത്രമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ അടവുനയം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അല്ലാതെ കോണ്ഗ്രസ് ബന്ധം വേണമെന്നല്ല താൻ പറഞ്ഞതെന്നും യെച്ചൂരി വ്യക്തമാക്കി.
പൊതുസാഹചര്യമാണ് പല നിലപാടുകളും നിർണയിക്കുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനത്തേയോ പ്രദേശത്തേയോ സവിശേഷതകൾ കണക്കിലടുത്തോ മുന്നിൽ വച്ചോ അല്ല പാർട്ടി നിലപാടു സ്വീകരിക്കുന്നത്. കേരളത്തിലെ മുഖ്യശത്രു മറ്റൊരിടത്ത് മുഖ്യശത്രു ആകണമെന്നില്ലെന്നും യെച്ചൂരി വിശദീകരിച്ചു. കേരളത്തിലെ പാർട്ടി സഖാക്കൾ പാർട്ടി എന്താണെന്നത് പഠിക്കണമെന്ന് യെച്ചൂരി ഓർമിപ്പിച്ചു.
കോണ്ഗ്രസ് ബാന്ധവത്തെക്കുറിച്ചുള്ള യെച്ചൂരിയുടെ നിലപാടുകളെ വിമർശിച്ച മുഹമ്മദ് റിയാസിന്റെയും എ.എൻ. ഷംസീറിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു യെച്ചൂരി മറുപടിപ്രസംഗത്തിൽ തിരിച്ചടിച്ചത്. താനും കോടിയേരിയും പിണറായിയും പറഞ്ഞ കാര്യങ്ങളിലെ വ്യത്യാസങ്ങൾ ചികഞ്ഞ് കണ്ടെത്തി വിമർശിക്കലല്ല സമ്മേളന പ്രതിനിധികളുടെ ചുമതലയെന്നും അദ്ദേഹം ഓർമപ്പെടുത്തി.
പൊതുസാഹചര്യമാണ് പല നിലപാടുകളും നിർണയിക്കുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനത്തേയോ പ്രദേശത്തേയോ സവിശേഷതകൾ കണക്കിലടുത്തോ മുന്നിൽ വച്ചോ അല്ല പാർട്ടി നിലപാടു സ്വീകരിക്കുന്നത്. കേരളത്തിലെ മുഖ്യശത്രു മറ്റൊരിടത്ത് മുഖ്യശത്രു ആകണമെന്നില്ലെന്നും യെച്ചൂരി വിശദീകരിച്ചു. കേരളത്തിലെ പാർട്ടി സഖാക്കൾ പാർട്ടി എന്താണെന്നത് പഠിക്കണമെന്ന് യെച്ചൂരി ഓർമിപ്പിച്ചു.
കോണ്ഗ്രസ് ബാന്ധവത്തെക്കുറിച്ചുള്ള യെച്ചൂരിയുടെ നിലപാടുകളെ വിമർശിച്ച മുഹമ്മദ് റിയാസിന്റെയും എ.എൻ. ഷംസീറിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു യെച്ചൂരി മറുപടിപ്രസംഗത്തിൽ തിരിച്ചടിച്ചത്. താനും കോടിയേരിയും പിണറായിയും പറഞ്ഞ കാര്യങ്ങളിലെ വ്യത്യാസങ്ങൾ ചികഞ്ഞ് കണ്ടെത്തി വിമർശിക്കലല്ല സമ്മേളന പ്രതിനിധികളുടെ ചുമതലയെന്നും അദ്ദേഹം ഓർമപ്പെടുത്തി.