തൃശൂർ: കൊലപാതകം സിപിഎമ്മിന്റെ പൊതുസമീപനമല്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം. പ്രതിരോധത്തിനു വേണ്ടി സിപിഎമ്മുകാർ ആരെയും കൊല്ലാറില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എളമരം കരീം എന്നിവർ പറഞ്ഞു. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ യാദൃച്ഛികമായി സംഭവിക്കുന്നതാണ് അതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
സിപിഎമ്മുകാർക്കു നേരേയുള്ള ആക്രമണങ്ങൾ പലപ്പോഴും ചെറിയ വാർത്തകളായേ മാധ്യമങ്ങളിൽ വരാറുള്ളുവെന്ന് ഇവർ പരാതിപ്പെട്ടു. ആരുടെയും വീടുകൾ ആക്രമിക്കാൻ പാടില്ലെന്ന് പാർട്ടി എല്ലാ ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ആശയം കൊണ്ടാണ് സിപിഎം എതിരാളികളെ നേരിടാറുള്ളതെന്നും ഇവർ പറഞ്ഞു. രാഷ്ട്രീയ കൊലപാതകത്തിനെതിരെ സംസ്ഥാന സമ്മേളത്തിൽ വിമർശനങ്ങൾ ഉയർന്നുവെന്ന കാര്യം നേതാക്കൾ സമ്മതിച്ചു.
സംസ്ഥാന നേതൃത്വം മാത്രമല്ല ദേശീയ നേതൃത്വവും അക്രമരാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കണമെന്നാണ് പ്രതിനിധികൾ ആവശ്യപ്പെട്ടതെന്ന് വിജയരാഘവൻ പറഞ്ഞു.
സിപിഎമ്മുകാർക്കു നേരേയുള്ള ആക്രമണങ്ങൾ പലപ്പോഴും ചെറിയ വാർത്തകളായേ മാധ്യമങ്ങളിൽ വരാറുള്ളുവെന്ന് ഇവർ പരാതിപ്പെട്ടു. ആരുടെയും വീടുകൾ ആക്രമിക്കാൻ പാടില്ലെന്ന് പാർട്ടി എല്ലാ ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ആശയം കൊണ്ടാണ് സിപിഎം എതിരാളികളെ നേരിടാറുള്ളതെന്നും ഇവർ പറഞ്ഞു. രാഷ്ട്രീയ കൊലപാതകത്തിനെതിരെ സംസ്ഥാന സമ്മേളത്തിൽ വിമർശനങ്ങൾ ഉയർന്നുവെന്ന കാര്യം നേതാക്കൾ സമ്മതിച്ചു.
സംസ്ഥാന നേതൃത്വം മാത്രമല്ല ദേശീയ നേതൃത്വവും അക്രമരാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കണമെന്നാണ് പ്രതിനിധികൾ ആവശ്യപ്പെട്ടതെന്ന് വിജയരാഘവൻ പറഞ്ഞു.