തിരുവനന്തപുരം: രണ്ടരയാഴ്ചയ്ക്കു ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുന്പോൾ രാഷ്ട്രീയരംഗം ആകെ മാറിമറിഞ്ഞിരിക്കുന്നു. ശാന്തമായി കടന്നുപോയ ബജറ്റ് അവതരണ സമ്മേളനത്തിന്റെ അന്തരീക്ഷമായിരിക്കില്ല നാളെ ആരംഭിക്കുന്ന സന്പൂർണ ബജറ്റ് സമ്മേളനത്തിലെന്നു തീർച്ച.
പ്രധാനമായും ധനാഭ്യർഥനകൾ പാസാക്കാനായി ചേരുന്ന ഒരു മാസത്തിലേറെ നീളുന്ന സമ്മേളനത്തിന്റെ ഗതിയെന്താകുമെന്നു പോലും പറയാൻ കഴിയുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകത്തിന്റെ പേരിൽ സഭ ഇളകിമറിയും. ഇതിനു പിന്നാലെ പാലക്കാട് ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവംകൂടി വന്നതോടെ സർക്കാർ സഭയിൽ പ്രതിരോധത്തിലാകും.
ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷം സർക്കാരിനെതിരേ പ്രയോഗിക്കാനുള്ള ഏറ്റവും ബലമുള്ള ആയുധമാണു ശുഹൈബ് വധത്തോടെ പ്രതിപക്ഷത്തിനു ലഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടത് കോണ്‍ഗ്രസുകാരനാണെങ്കിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം തന്നെയാണ്.
ഇടതുസർക്കാർ അധികാരത്തിലേറിയതിനു ശേഷം രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും പുതുമയല്ലെങ്കിലും കോണ്ഗ്രസുകാരൻ കൊല്ലപ്പെടുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷം സർക്കാരിനെതിരേ സഭയ്ക്കുള്ളിൽ ശക്തമായ കടന്നാക്രമണമായിരിക്കും നടത്തുക. ഇതിനെ പ്രതിരോധിക്കാൻ തക്ക ന്യായങ്ങൾ കണ്ടെത്താൻ ഭരണപക്ഷം ബുദ്ധിമുട്ടും. ടി.പി. ചന്ദ്രശേഖരൻ വധത്തിനു ശേഷം കേരളത്തിൽ ഏറ്റവും വാർത്താപ്രാധാന്യം നേടിയ രാഷ്ട്രീയ കൊലപാതകം കൂടിയാണ് ശുഹൈബ് വധം. കൊലപാതകവുമായി സിപിഎമ്മിനു ബന്ധമില്ലെന്നു നേതൃത്വം ആണയിടുന്പോഴും പുറത്തുവന്ന തെളിവുകളും പോലീസ് റിപ്പോർട്ടുമെല്ലാം അവർക്കെതിരാണ്.
ശുഹൈബ് വധത്തിന്റെ പേരിൽ യുഡിഎഫും കോണ്‍ഗ്രസും ഇപ്പോൾതന്നെ സമരരംഗത്താണ്. കണ്ണൂരിൽ കെ. സുധാകരനും തിരുവനന്തപുരത്തു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ്, സി.ആർ. മഹേഷ് എന്നിവരും അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഒത്തുതീർക്കാനുള്ള സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം സഭയ്ക്കുള്ളിൽ പ്രതിഷേധം കടുപ്പിക്കുമെന്നുറപ്പ്.
പാലക്കാട് ആദിവാസി യുവാവ് മധു ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കും. ഈ സംഭവത്തിൽ ഭരണപക്ഷത്തിനു നേരിട്ട് ബന്ധമില്ലാത്തതിനാൽ ശുഹൈബ് വധത്തേക്കാൾ ആദിവാസിയുവാവിന്റെ മരണം ചർച്ച ചെയ്യപ്പെടുന്നതായിരിക്കും ഭരണപക്ഷത്തിനു കുറച്ചെങ്കിലും ആശ്വാസം പകരുക. അതുകൊണ്ടുതന്നെ ശുഹൈബ് വധം സജീവമാക്കി നിർത്താനും സഭാവേദിയെ പ്രതിപക്ഷം ഉപയോഗപ്പെടുത്തും.
പാർട്ടി സമ്മേളനം പൂർത്തിയാക്കിയ ശേഷമാണു സിപിഎം സഭയിലെത്തുക. നിയമസഭാ സമ്മേളന കാലയളവിൽതന്നെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് ഇടതുപക്ഷം മുതിർന്നേക്കും. മാർച്ച് 23ന് എം.പി. വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിലെ തെരഞ്ഞെടുപ്പു നടക്കുകയാണ്. ജനതാദൾ- യുവിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഇതിനു മുന്‍പേ കൈക്കൊണ്ടേക്കാം. ജനതാദൾ- യുവിനു നിയമസഭയിൽ ഇപ്പോൾ പ്രാതിനിധ്യമില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെടുന്ന നീക്കമായിരിക്കും ഇത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിബന്ധങ്ങളും സജീവചർച്ചയായി നിൽക്കുകയാണ്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു മുന്നണികൾ നീങ്ങുന്നത്. അങ്ങനെ വന്നാൽ ഏപ്രിലിലോ മേയ് ആദ്യമോ തെരഞ്ഞെടുപ്പു നടക്കും. അതു ലക്ഷ്യംവച്ചുള്ള രാഷ്ട്രീയനീക്കങ്ങളായിരിക്കും മുന്നണികൾ നടത്തുക. ശുഹൈബ് വധം ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവമാക്കി നിർത്തേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. സാന്പത്തികവർഷം ആരംഭിക്കുന്നതിനു മുന്‍പേ സന്പൂർണ ബജറ്റ് പാസാക്കുന്നു എന്ന പ്രത്യേകത ഈ വർഷമുണ്ട്. ഇതിനുമുന്‍പ് വളരെ ചുരുക്കം വർഷങ്ങളിൽ മാത്രമേ ഇതു സാധിച്ചിട്ടുള്ളൂ. സാധാരണഗതിയിൽ ബജറ്റ് അവതരിപ്പിച്ചു നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുകയാണു പതിവ്. മാർച്ചിൽ തന്നെ ബജറ്റ് പാസാക്കുന്നതോടെ വാർഷിക പദ്ധതി ഉൾപ്പെടെയുള്ള നടത്തിപ്പിൽ കാര്യക്ഷമത വർധിപ്പിക്കാമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്.
ഏപ്രിൽ നാലിന് അവസാനിക്കുന്ന സമ്മേളനത്തിൽ ഓർഡിനൻസിനു പകരമുള്ള 19 ബില്ലുകൾ പാസാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
സാബു ജോണ്‍
പ്രധാനമായും ധനാഭ്യർഥനകൾ പാസാക്കാനായി ചേരുന്ന ഒരു മാസത്തിലേറെ നീളുന്ന സമ്മേളനത്തിന്റെ ഗതിയെന്താകുമെന്നു പോലും പറയാൻ കഴിയുന്നില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകത്തിന്റെ പേരിൽ സഭ ഇളകിമറിയും. ഇതിനു പിന്നാലെ പാലക്കാട് ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവംകൂടി വന്നതോടെ സർക്കാർ സഭയിൽ പ്രതിരോധത്തിലാകും.
ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷം സർക്കാരിനെതിരേ പ്രയോഗിക്കാനുള്ള ഏറ്റവും ബലമുള്ള ആയുധമാണു ശുഹൈബ് വധത്തോടെ പ്രതിപക്ഷത്തിനു ലഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടത് കോണ്‍ഗ്രസുകാരനാണെങ്കിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം തന്നെയാണ്.
ഇടതുസർക്കാർ അധികാരത്തിലേറിയതിനു ശേഷം രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും പുതുമയല്ലെങ്കിലും കോണ്ഗ്രസുകാരൻ കൊല്ലപ്പെടുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷം സർക്കാരിനെതിരേ സഭയ്ക്കുള്ളിൽ ശക്തമായ കടന്നാക്രമണമായിരിക്കും നടത്തുക. ഇതിനെ പ്രതിരോധിക്കാൻ തക്ക ന്യായങ്ങൾ കണ്ടെത്താൻ ഭരണപക്ഷം ബുദ്ധിമുട്ടും. ടി.പി. ചന്ദ്രശേഖരൻ വധത്തിനു ശേഷം കേരളത്തിൽ ഏറ്റവും വാർത്താപ്രാധാന്യം നേടിയ രാഷ്ട്രീയ കൊലപാതകം കൂടിയാണ് ശുഹൈബ് വധം. കൊലപാതകവുമായി സിപിഎമ്മിനു ബന്ധമില്ലെന്നു നേതൃത്വം ആണയിടുന്പോഴും പുറത്തുവന്ന തെളിവുകളും പോലീസ് റിപ്പോർട്ടുമെല്ലാം അവർക്കെതിരാണ്.
ശുഹൈബ് വധത്തിന്റെ പേരിൽ യുഡിഎഫും കോണ്‍ഗ്രസും ഇപ്പോൾതന്നെ സമരരംഗത്താണ്. കണ്ണൂരിൽ കെ. സുധാകരനും തിരുവനന്തപുരത്തു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ്, സി.ആർ. മഹേഷ് എന്നിവരും അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഒത്തുതീർക്കാനുള്ള സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം സഭയ്ക്കുള്ളിൽ പ്രതിഷേധം കടുപ്പിക്കുമെന്നുറപ്പ്.
പാലക്കാട് ആദിവാസി യുവാവ് മധു ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കും. ഈ സംഭവത്തിൽ ഭരണപക്ഷത്തിനു നേരിട്ട് ബന്ധമില്ലാത്തതിനാൽ ശുഹൈബ് വധത്തേക്കാൾ ആദിവാസിയുവാവിന്റെ മരണം ചർച്ച ചെയ്യപ്പെടുന്നതായിരിക്കും ഭരണപക്ഷത്തിനു കുറച്ചെങ്കിലും ആശ്വാസം പകരുക. അതുകൊണ്ടുതന്നെ ശുഹൈബ് വധം സജീവമാക്കി നിർത്താനും സഭാവേദിയെ പ്രതിപക്ഷം ഉപയോഗപ്പെടുത്തും.
പാർട്ടി സമ്മേളനം പൂർത്തിയാക്കിയ ശേഷമാണു സിപിഎം സഭയിലെത്തുക. നിയമസഭാ സമ്മേളന കാലയളവിൽതന്നെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് ഇടതുപക്ഷം മുതിർന്നേക്കും. മാർച്ച് 23ന് എം.പി. വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിലെ തെരഞ്ഞെടുപ്പു നടക്കുകയാണ്. ജനതാദൾ- യുവിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഇതിനു മുന്‍പേ കൈക്കൊണ്ടേക്കാം. ജനതാദൾ- യുവിനു നിയമസഭയിൽ ഇപ്പോൾ പ്രാതിനിധ്യമില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെടുന്ന നീക്കമായിരിക്കും ഇത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിബന്ധങ്ങളും സജീവചർച്ചയായി നിൽക്കുകയാണ്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു മുന്നണികൾ നീങ്ങുന്നത്. അങ്ങനെ വന്നാൽ ഏപ്രിലിലോ മേയ് ആദ്യമോ തെരഞ്ഞെടുപ്പു നടക്കും. അതു ലക്ഷ്യംവച്ചുള്ള രാഷ്ട്രീയനീക്കങ്ങളായിരിക്കും മുന്നണികൾ നടത്തുക. ശുഹൈബ് വധം ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവമാക്കി നിർത്തേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. സാന്പത്തികവർഷം ആരംഭിക്കുന്നതിനു മുന്‍പേ സന്പൂർണ ബജറ്റ് പാസാക്കുന്നു എന്ന പ്രത്യേകത ഈ വർഷമുണ്ട്. ഇതിനുമുന്‍പ് വളരെ ചുരുക്കം വർഷങ്ങളിൽ മാത്രമേ ഇതു സാധിച്ചിട്ടുള്ളൂ. സാധാരണഗതിയിൽ ബജറ്റ് അവതരിപ്പിച്ചു നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുകയാണു പതിവ്. മാർച്ചിൽ തന്നെ ബജറ്റ് പാസാക്കുന്നതോടെ വാർഷിക പദ്ധതി ഉൾപ്പെടെയുള്ള നടത്തിപ്പിൽ കാര്യക്ഷമത വർധിപ്പിക്കാമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്.
ഏപ്രിൽ നാലിന് അവസാനിക്കുന്ന സമ്മേളനത്തിൽ ഓർഡിനൻസിനു പകരമുള്ള 19 ബില്ലുകൾ പാസാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
സാബു ജോണ്‍