മലപ്പുറം: മുന്നണി ശക്തിപ്പെടുത്താൻ കെ.എം. മാണിയെ അല്ല, കാൽനൂറ്റാണ്ടുകാലമായി കൂടെ നിൽക്കുന്ന ഐഎൻഎലിനെയാണു പരിഗണിക്കേണ്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സിപിഐ സംസ്ഥാന സമ്മേളന പരിപാടികൾ വിശദീകരിക്കാൻ മലപ്പുറത്തെ സ്വാഗതസംഘം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഫോർവേഡ് ബ്ലോക്കിനെയും ആർഎസ്പിയെയും ഉൾകൊള്ളണം. മുന്നണിവിട്ട ആർഎസ്പി, വീരേന്ദ്രകുമാറിന്റെ ജനതാദൾ എന്നിവയെ മുന്നണിയിൽ എത്തിക്കണം.
കേരള കോണ്ഗ്രസ് 37 കൊല്ലം മുൻപ് മുന്നണി പൊളിച്ചുപോയ പാർട്ടിയാണ്. അവർ എന്നെക്കുറിച്ചും സിപിഐയെക്കുറിച്ചും ഉന്നയിക്കുന്ന വിമർശനങ്ങൾക്കു മറുപടി പറയാനില്ല. മറുപടി അർഹിക്കുന്നുമില്ല. മാണിയെ മുന്നണിയിൽ ചേർക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടില്ല. ഇപ്പോൾ മുന്നണി വിപുലീകരിക്കേണ്ട അടിയന്തര സഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനമാണ് സിപിഐ മന്ത്രിമാർ നടത്തുന്നത്. തെറ്റുകൾ ബോധ്യമായാൽ തിരുത്താനായി അവരോട് പറയുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എല്ലാകാലത്തും സിപിഐ എതിരാണ്.
സിപിഐ സംസ്ഥാന സമ്മേളന പരിപാടികൾ വിശദീകരിക്കാൻ മലപ്പുറത്തെ സ്വാഗതസംഘം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഫോർവേഡ് ബ്ലോക്കിനെയും ആർഎസ്പിയെയും ഉൾകൊള്ളണം. മുന്നണിവിട്ട ആർഎസ്പി, വീരേന്ദ്രകുമാറിന്റെ ജനതാദൾ എന്നിവയെ മുന്നണിയിൽ എത്തിക്കണം.
കേരള കോണ്ഗ്രസ് 37 കൊല്ലം മുൻപ് മുന്നണി പൊളിച്ചുപോയ പാർട്ടിയാണ്. അവർ എന്നെക്കുറിച്ചും സിപിഐയെക്കുറിച്ചും ഉന്നയിക്കുന്ന വിമർശനങ്ങൾക്കു മറുപടി പറയാനില്ല. മറുപടി അർഹിക്കുന്നുമില്ല. മാണിയെ മുന്നണിയിൽ ചേർക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടില്ല. ഇപ്പോൾ മുന്നണി വിപുലീകരിക്കേണ്ട അടിയന്തര സഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനമാണ് സിപിഐ മന്ത്രിമാർ നടത്തുന്നത്. തെറ്റുകൾ ബോധ്യമായാൽ തിരുത്താനായി അവരോട് പറയുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എല്ലാകാലത്തും സിപിഐ എതിരാണ്.