തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം നാളെ ആരംഭിക്കും. സമ്മേളനം ആകെ 24 ദിവസം ചേരും.
ആദ്യദിവസം 2017- 18 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള 27ന് ഓര്‍ഡിനന്‍സിന് പകരമുള്ള 2018 ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും 2018 ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്ലും പരിഗണിക്കും. അന്ന് ഉച്ചയ്ക്കുശേഷം 12.30 മുതല്‍ 1.30 വരെ 2017 -18 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകൾ സംബന്ധിച്ച ധനവിനിയോഗ ബില്ലും സഭ പരിഗണിക്കും.
2018 -19 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകൾ സംബന്ധിക്കുന്ന വിശദമായ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി ആകെ 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി മൂന്നു ദിവസങ്ങളും മാറ്റി വച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെയും 29 മുതല്‍ ഏപ്രില്‍ ഒന്നുവരെയും സഭാ സമ്മേളനം ഉണ്ടായിരിക്കില്ല. ഏപ്രില്‍ നാലിന് അവസാനിക്കും.
ആദ്യദിവസം 2017- 18 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഗവണ്മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള 27ന് ഓര്‍ഡിനന്‍സിന് പകരമുള്ള 2018 ലെ കേരള സഹകരണ സംഘ (ഭേദഗതി) ബില്ലും 2018 ലെ കേരള റോഡ് സുരക്ഷാ അതോറിറ്റി (ഭേദഗതി) ബില്ലും പരിഗണിക്കും. അന്ന് ഉച്ചയ്ക്കുശേഷം 12.30 മുതല്‍ 1.30 വരെ 2017 -18 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകൾ സംബന്ധിച്ച ധനവിനിയോഗ ബില്ലും സഭ പരിഗണിക്കും.
2018 -19 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകൾ സംബന്ധിക്കുന്ന വിശദമായ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി ആകെ 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി മൂന്നു ദിവസങ്ങളും മാറ്റി വച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെയും 29 മുതല്‍ ഏപ്രില്‍ ഒന്നുവരെയും സഭാ സമ്മേളനം ഉണ്ടായിരിക്കില്ല. ഏപ്രില്‍ നാലിന് അവസാനിക്കും.