കൊച്ചി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കേന്ദ്രസർക്കാർ ഇറക്കിയ കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയ ജനവാസമേഖലകളിൽ ഇഎസ്എ (പരിസ്ഥിതിലോല മേഖല) നിയന്ത്രണങ്ങൾ നിലനിൽക്കുന്നില്ലെന്നു ഹൈക്കോടതി.
ഇഎസ്എയിൽ പെടുമെന്നു ചൂണ്ടിക്കാട്ടി ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചനെതിരായ ഹർജികൾ അനുവദിച്ചാണു വിധി. 2013 നവംബർ 13-നു കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനപ്രകാരം ഇഎസ്എയിൽ വരുന്ന 123 റവന്യു വില്ലേജുകളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെന്നു പറഞ്ഞാണ് അനുമതി നിഷേധിച്ചത്. പിന്നീട് യുപിഎ സർക്കാർ 2014-ൽ ഇറക്കിയ കരടുവിജ്ഞാപനത്തിൽ ജനവാസമേഖലകളെ ഒഴിവാക്കിയിരുന്നു. ഈ കരട് വിജ്ഞാപനം 2017-ൽ ആവർത്തിക്കുകയും ചെയ്തു.
കരട് വിജ്ഞാപനം 3115 ചതുരശ്ര കിലോമീറ്റർ ജനവാസമേഖലകൾ ഇഎസ്എയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, അന്തിമവിജ്ഞാപനം വരുംവരെ 2013 നവംബറിലെ വിജ്ഞാപനത്തിനാണു പ്രാബല്യം എന്നു പറഞ്ഞാണു ക്വാറികൾക്ക് അനുമതി നിഷേധിച്ചത്.
ഇപ്പോഴത്തേതിനു സമാനമായ ഒരു ഹൈക്കോടതിവിധി ഉണ്ടായപ്പോൾ അതിനെതിരേ സംസ്ഥാനം അപ്പീൽ നൽകി. ആ അപ്പീലിൽ, കേന്ദ്രത്തെക്കൂടി കക്ഷിചേർത്തു സമഗ്രമായ തീർപ്പു കല്പിക്കാൻ ഹൈക്കോടതി ഉത്തരവായതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി. പീരുമേട്ടിലെ ഹൈറേഞ്ച് ഗ്രാനൈറ്റ്സ്, അരുവാപ്പുറം എസ്കെജി ഗ്രാനൈറ്റ്സ്, കൂട്ടിക്കൽ പെട്രോ ക്രഷേഴ്സ് എന്നിവയുടേതായിരുന്നു ഹർജി. ജനവാസമേഖലകൾ ഒഴിവാക്കിയ കരടുവിജ്ഞാപനത്തിനു പ്രാബല്യം നൽകുന്ന വിധി മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
ഇഎസ്എയിൽ പെടുമെന്നു ചൂണ്ടിക്കാട്ടി ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചനെതിരായ ഹർജികൾ അനുവദിച്ചാണു വിധി. 2013 നവംബർ 13-നു കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനപ്രകാരം ഇഎസ്എയിൽ വരുന്ന 123 റവന്യു വില്ലേജുകളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെന്നു പറഞ്ഞാണ് അനുമതി നിഷേധിച്ചത്. പിന്നീട് യുപിഎ സർക്കാർ 2014-ൽ ഇറക്കിയ കരടുവിജ്ഞാപനത്തിൽ ജനവാസമേഖലകളെ ഒഴിവാക്കിയിരുന്നു. ഈ കരട് വിജ്ഞാപനം 2017-ൽ ആവർത്തിക്കുകയും ചെയ്തു.
കരട് വിജ്ഞാപനം 3115 ചതുരശ്ര കിലോമീറ്റർ ജനവാസമേഖലകൾ ഇഎസ്എയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, അന്തിമവിജ്ഞാപനം വരുംവരെ 2013 നവംബറിലെ വിജ്ഞാപനത്തിനാണു പ്രാബല്യം എന്നു പറഞ്ഞാണു ക്വാറികൾക്ക് അനുമതി നിഷേധിച്ചത്.
ഇപ്പോഴത്തേതിനു സമാനമായ ഒരു ഹൈക്കോടതിവിധി ഉണ്ടായപ്പോൾ അതിനെതിരേ സംസ്ഥാനം അപ്പീൽ നൽകി. ആ അപ്പീലിൽ, കേന്ദ്രത്തെക്കൂടി കക്ഷിചേർത്തു സമഗ്രമായ തീർപ്പു കല്പിക്കാൻ ഹൈക്കോടതി ഉത്തരവായതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി. പീരുമേട്ടിലെ ഹൈറേഞ്ച് ഗ്രാനൈറ്റ്സ്, അരുവാപ്പുറം എസ്കെജി ഗ്രാനൈറ്റ്സ്, കൂട്ടിക്കൽ പെട്രോ ക്രഷേഴ്സ് എന്നിവയുടേതായിരുന്നു ഹർജി. ജനവാസമേഖലകൾ ഒഴിവാക്കിയ കരടുവിജ്ഞാപനത്തിനു പ്രാബല്യം നൽകുന്ന വിധി മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.