പരിയാരം: ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തെരയുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് എട്ടാംക്ലാസ് വിദ്യാർഥിയായ പതിമ്മൂന്നുകാരന് പരിക്ക്. കണ്ണൂര്‍ സിറ്റി കസാനക്കോട്ടയിലെ മുഹമ്മദ് റാസ റഷീദിനാണു കൈകള്‍ക്കും നെഞ്ചിനും പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം. കസാനക്കോട്ടയിലെ ഒരു പറമ്പിൽ പന്ത് തെരയുന്നതിനിടെ പുല്ലിനിടയിൽ കണ്ട വസ്തു കാലുകൊണ്ട് തട്ടിയകറ്റിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. നാടൻ ബോംബാണെന്നാണു പ്രാഥമികനിഗമനം.
പൊള്ളലേറ്റ് കുമിളകള്‍ വന്നനിലയിലാണ് കൈകൾ. ബോംബിന്റെ ചീളുകൾ തുളച്ചുകയറിയാണ് നെഞ്ചിനു പരിക്കേറ്റത്. കണ്ണൂർ വാരം സിഎച്ച് മുഹമ്മദ്കോയ സ്മാരക ഹൈസ്കൂളിലെ വിദ്യാര്‍ഥിയാണ്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മുഹമ്മദ് റാസ റഷീദിനെ വിദഗ്ധ ചികിത്സാർഥം പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം. കസാനക്കോട്ടയിലെ ഒരു പറമ്പിൽ പന്ത് തെരയുന്നതിനിടെ പുല്ലിനിടയിൽ കണ്ട വസ്തു കാലുകൊണ്ട് തട്ടിയകറ്റിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. നാടൻ ബോംബാണെന്നാണു പ്രാഥമികനിഗമനം.
പൊള്ളലേറ്റ് കുമിളകള്‍ വന്നനിലയിലാണ് കൈകൾ. ബോംബിന്റെ ചീളുകൾ തുളച്ചുകയറിയാണ് നെഞ്ചിനു പരിക്കേറ്റത്. കണ്ണൂർ വാരം സിഎച്ച് മുഹമ്മദ്കോയ സ്മാരക ഹൈസ്കൂളിലെ വിദ്യാര്‍ഥിയാണ്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മുഹമ്മദ് റാസ റഷീദിനെ വിദഗ്ധ ചികിത്സാർഥം പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.