തിരുവനന്തപുരം: വാട്ടർ അഥോറിറ്റിക്ക് പ്രതിമാസം വരവിനേക്കാൾ 31 കോടി രൂപയുടെ അധിക ച്ചെലവുണ്ടെന്നു മന്ത്രി മാത്യു ടി. തോമസ്. പെൻഷൻ ആനുകൂല്യം നൽകുന്നത് ഉൾപ്പെടെയുള്ള ചെലവുമൂലമാണിത്. അതേസമയം, വാട്ടർ അഥോറിറ്റിക്കു പണം പിരിഞ്ഞുകിട്ടാനുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ 332 കോടിയും മറ്റ് സർക്കാർ വകുപ്പുകൾ 112 കോടി രൂപയും കുടിശികയുണ്ട്. ഗാർഹിക ഉപയോക്താക്കളുടെ കുടിശിക 400 കോടി രൂപയാണ്. ഈ തുകയിൽ പകുതിയിലേറെ പലിശ, പിഴപലിശ ഇനങ്ങളിലാണ്. കുടിശികക്കാർക്ക് നിലവിൽ 24 ശതമാനം പലിശയാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ 332 കോടിയും മറ്റ് സർക്കാർ വകുപ്പുകൾ 112 കോടി രൂപയും കുടിശികയുണ്ട്. ഗാർഹിക ഉപയോക്താക്കളുടെ കുടിശിക 400 കോടി രൂപയാണ്. ഈ തുകയിൽ പകുതിയിലേറെ പലിശ, പിഴപലിശ ഇനങ്ങളിലാണ്. കുടിശികക്കാർക്ക് നിലവിൽ 24 ശതമാനം പലിശയാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.