തൃശൂർ: അട്ടപ്പാടിയിൽ ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ മാപ്പ് എന്ന തലക്കെട്ടിൽ നൽകിയ വാർത്ത ദീപിക പാവപ്പെട്ടവന്റെ ശബ്ദമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു.
ദീപിക ജനങ്ങളുടെ ഹൃദയമറിഞ്ഞാണ് പ്രവർത്തിക്കുന്നത്. ദീപികയോടൊപ്പം ഞങ്ങളും മാപ്പുപറയുകയാണ്. തൃശൂർ ലുലു കണ്വൻഷൻ സെന്ററിൽ ദീപിക 131-ാം വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ജെ. കുര്യൻ. കേരളത്തിന്റെ കുറ്റബോധം ഒറ്റവാക്കിൽ ഒന്നാം പേജിൽ മുഖ്യവാർത്തയായി നൽകിയ പത്രം ദീപികയാണ്. ജനങ്ങളുടെ യഥാർഥ മനസാക്ഷി അറിയുന്ന പത്രമാണ് ദീപികയെന്നതിന് ഇത് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ സത്യമാണോ പറയുന്നതെന്ന് സംശയിച്ചേക്കാം. ഇന്നത്തെപ്പോലെ പത്രധർമം ഹനിക്കപ്പെടുന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ല. എന്നാൽ തുടങ്ങിയ കാലത്തെ ലക്ഷ്യങ്ങളിൽനിന്ന് ദീപിക ഇനിയും വ്യതിചലിച്ചിട്ടില്ലെന്നത് തെളിയിച്ചുകൊണ്ടിരിക്കുന്നു. പക്ഷപാതവും പക്ഷഭേദവുമില്ലാതെ നീതിക്കും സത്യത്തിനുംവേണ്ടി ദീപിക നിലകൊള്ളുന്നുവെന്നത് യാഥാർഥ്യമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ മുമ്പിൽ എത്തിക്കുകയെന്നത് ദീപികയുടെ ആദ്യകാല ലക്ഷ്യങ്ങളാണ്. അത് ഇന്നും തുടരുന്നുവെന്നും പി.ജെ.കുര്യൻ പറഞ്ഞു.
മലയാളത്തിൽ ഓണ്‍ലൈൻ പത്രമുണ്ടെന്ന് അറിഞ്ഞതും 20 വർഷം മുന്‍പ് ആദ്യമായി ദീപികയുടെ ഓണ്‍ലൈൻ പത്രം വായിച്ചതും അദ്ദേഹം അനുസ്മരിച്ചു. 1997ൽ ഫിസിക്സ് അധ്യാപകനായിരിക്കുമ്പോൾ ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനു ന്യുയോർക്കിലെത്തിയപ്പോഴാണു മലയാളത്തിൽ ഒരു ഓണ്‍ലൈൻ പത്രമുണ്ടെന്നും അത് ദീപികയാണെന്നും അറിഞ്ഞതെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപിക ഡോട്ട് കോം 20-ാം വാർഷികം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രിയെന്ന നിലയിൽ നിയമസഭയിൽ കൃഷിയുമായി ബന്ധപ്പെട്ട സബ്മിഷൻസ് വരുന്നതിനുമുമ്പ് ദീപിക പത്രം നോക്കാറുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും നിർദേശങ്ങൾക്കും അധികമായി സ്ഥലംമാറ്റിവയ്ക്കുന്ന പത്രം ദീപികയാണ്. കൃഷിമന്ത്രിയെന്ന നിലയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പത്രമാണ് ദീപിക. കർഷകർക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ ഇന്ന് കർഷകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പത്രം കൂടിയാണ് ദീപികയെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.
പ്രതിസന്ധികളെ നേരിടുന്ന വർത്തമാനകാലത്തിൽ ദീപിക പോലുള്ള പത്രത്തിന്റെ പ്രസക്തി ഏറിവരികയാണെന്ന് ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞു. പത്രങ്ങളാണ് സംസ്കാരത്തിന്റെ കാവൽഭടൻമാരെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ആർച്ച്ബിഷപ് മാർ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, രാഷ്ട്രദീപിക ഡയറക്ടർമാരായ സി.പി. പോൾ ചുങ്കത്ത്, കെ.ഒ. ഇട്ടൂപ്പ്, മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.സി. തോമസ് എന്നിവർ ആശംസയർപ്പിച്ചു. ദീപിക തൃശൂർ റസിഡന്റ് മാനേജർ റവ. ഡോ. ആന്റോ ചുങ്കത്ത് സ്വാഗതവും തൃശൂർ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് നന്ദിയും പറഞ്ഞു.
ദീപിക ജനങ്ങളുടെ ഹൃദയമറിഞ്ഞാണ് പ്രവർത്തിക്കുന്നത്. ദീപികയോടൊപ്പം ഞങ്ങളും മാപ്പുപറയുകയാണ്. തൃശൂർ ലുലു കണ്വൻഷൻ സെന്ററിൽ ദീപിക 131-ാം വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ജെ. കുര്യൻ. കേരളത്തിന്റെ കുറ്റബോധം ഒറ്റവാക്കിൽ ഒന്നാം പേജിൽ മുഖ്യവാർത്തയായി നൽകിയ പത്രം ദീപികയാണ്. ജനങ്ങളുടെ യഥാർഥ മനസാക്ഷി അറിയുന്ന പത്രമാണ് ദീപികയെന്നതിന് ഇത് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ സത്യമാണോ പറയുന്നതെന്ന് സംശയിച്ചേക്കാം. ഇന്നത്തെപ്പോലെ പത്രധർമം ഹനിക്കപ്പെടുന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ല. എന്നാൽ തുടങ്ങിയ കാലത്തെ ലക്ഷ്യങ്ങളിൽനിന്ന് ദീപിക ഇനിയും വ്യതിചലിച്ചിട്ടില്ലെന്നത് തെളിയിച്ചുകൊണ്ടിരിക്കുന്നു. പക്ഷപാതവും പക്ഷഭേദവുമില്ലാതെ നീതിക്കും സത്യത്തിനുംവേണ്ടി ദീപിക നിലകൊള്ളുന്നുവെന്നത് യാഥാർഥ്യമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഭരണാധികാരികളുടെ മുമ്പിൽ എത്തിക്കുകയെന്നത് ദീപികയുടെ ആദ്യകാല ലക്ഷ്യങ്ങളാണ്. അത് ഇന്നും തുടരുന്നുവെന്നും പി.ജെ.കുര്യൻ പറഞ്ഞു.
മലയാളത്തിൽ ഓണ്‍ലൈൻ പത്രമുണ്ടെന്ന് അറിഞ്ഞതും 20 വർഷം മുന്‍പ് ആദ്യമായി ദീപികയുടെ ഓണ്‍ലൈൻ പത്രം വായിച്ചതും അദ്ദേഹം അനുസ്മരിച്ചു. 1997ൽ ഫിസിക്സ് അധ്യാപകനായിരിക്കുമ്പോൾ ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനു ന്യുയോർക്കിലെത്തിയപ്പോഴാണു മലയാളത്തിൽ ഒരു ഓണ്‍ലൈൻ പത്രമുണ്ടെന്നും അത് ദീപികയാണെന്നും അറിഞ്ഞതെന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപിക ഡോട്ട് കോം 20-ാം വാർഷികം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രിയെന്ന നിലയിൽ നിയമസഭയിൽ കൃഷിയുമായി ബന്ധപ്പെട്ട സബ്മിഷൻസ് വരുന്നതിനുമുമ്പ് ദീപിക പത്രം നോക്കാറുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും നിർദേശങ്ങൾക്കും അധികമായി സ്ഥലംമാറ്റിവയ്ക്കുന്ന പത്രം ദീപികയാണ്. കൃഷിമന്ത്രിയെന്ന നിലയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പത്രമാണ് ദീപിക. കർഷകർക്കുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ ഇന്ന് കർഷകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പത്രം കൂടിയാണ് ദീപികയെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.
പ്രതിസന്ധികളെ നേരിടുന്ന വർത്തമാനകാലത്തിൽ ദീപിക പോലുള്ള പത്രത്തിന്റെ പ്രസക്തി ഏറിവരികയാണെന്ന് ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി പറഞ്ഞു. പത്രങ്ങളാണ് സംസ്കാരത്തിന്റെ കാവൽഭടൻമാരെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ആർച്ച്ബിഷപ് മാർ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, രാഷ്ട്രദീപിക ഡയറക്ടർമാരായ സി.പി. പോൾ ചുങ്കത്ത്, കെ.ഒ. ഇട്ടൂപ്പ്, മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.സി. തോമസ് എന്നിവർ ആശംസയർപ്പിച്ചു. ദീപിക തൃശൂർ റസിഡന്റ് മാനേജർ റവ. ഡോ. ആന്റോ ചുങ്കത്ത് സ്വാഗതവും തൃശൂർ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് നന്ദിയും പറഞ്ഞു.