+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നല്കപ്പെട്ടതു കൈമാറുക

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)മരണം അടുത്തപ്പോൾ
നല്കപ്പെട്ടതു കൈമാറുക
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ""മർത്യന്‍റെ പാതയിൽ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക. നിന്‍റെ ദൈവമായ കർത്താവിന്‍റെ ശാസനകൾ നിറവേറ്റുക. മോശയുടെ നിയമത്തിൽ എഴുതിയിട്ടുള്ളതുപോലെ അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും പ്രമാണങ്ങളും കല്പനകളും സാക്ഷ്യങ്ങളും അനുസരിക്കുകയും ചെയ്യുക. നിന്‍റെ എല്ലാ പ്രവൃത്തികളും വിജയിക്കും.’’ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ രാജാവായ ദാവീദ് പുത്രനായ സോളമനു കൊടുക്കുന്ന ഉപദേശം വിശ്വാസകൈമാറ്റം എന്ന ആശയത്തിലേയ്ക്കും ഉത്തരവാദിത്വത്തിലേക്കും വിരൽചൂണ്ടുന്നു.

തത്തുല്യമായ ചിത്രം തോബിത്തിന്‍റെ പുസ്തകത്തിലും കാണാം. നീണ്ടയാത്രയ്ക്കു പുറപ്പെടുന്നതിനുമുന്പ് തോബിയാസിനു തന്‍റെ പിതാവായ തോബിത്തിൽനിന്നു ലഭിക്കുന്ന ഉപദേശം:""മകനേ ജീവിതകാലം മുഴുവൻ നമ്മുടെ ദൈവമായ കർത്താവിനെ ഓർക്കുക. ഒരിക്കലും പാപം ചെയ്യുകയോ അവിടുത്തെ കല്പനകൾ ലംഘിക്കുകയോ അരുത്.’’ തോബിത്തിന്‍റെ വാക്കുകൾ കേട്ട് ദൈവത്തിൽ ആശ്രയിച്ചു യാത്ര പുറപ്പെട്ട തോബിയാസിനു ലഭിക്കുന്ന ഐശ്വര്യപൂർണമായ ജീവിതം മനോഹരമായി നമ്മൾ വായിച്ചു മനസിലാക്കുന്നു.

മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ് മക്കളിലേക്ക്, അടുത്ത തലമുറകളിലേക്ക് വിശ്വാസം കൈമാറുക എന്നത്. വിശ്വാസകൈമാറ്റം ഒരു ഉത്തരവാദിത്വവും മാധുര്യം നിറഞ്ഞ പ്രകടനവുമാണ്. ഫ്രാൻസിസ് പാപ്പാ ഓർമിപ്പിക്കുന്നു: ""തലമുറകളിൽനിന്നു തലമുറകളിലേക്കു ക്രൈസ്തവിശ്വാസം പകർന്നുനല്കുന്ന കാര്യത്തിൽ കത്തോലിക്കർക്കിടയിൽ ഒരു തകർച്ച ഇക്കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായിട്ടുണ്ട് എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു’’. കുടുംബങ്ങളിലും സഭാസമൂഹങ്ങളിലും അടിയന്തരമായി പാലിക്കേണ്ട ഒരു ഉത്തരവാദിത്വമായി വിശ്വാസകൈമാറ്റത്തെ കത്തോലിക്കാസഭയുടെ പരമാചാര്യനായ ഫ്രാൻസിസ് പാപ്പാ കാണുകയാണ്.

വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുൾ ഈ ഉത്തരവാദിത്വത്തെ അടിവരയിട്ട് ഉറപ്പിക്കുന്നു: ’’കുട്ടികളെ ലോകത്തിലേയ്ക്ക് കൊണ്ടുവരാൻ മാത്രമല്ല മാതാപിതാക്കൾ വിളിക്കപ്പെട്ടിരിക്കുന്നത്. അവരെ ദൈവത്തിലേക്ക് ആനയിക്കാനും അവർ ക്ഷണിക്കപ്പെട്ടിരിക്കുന്നു.’’ തന്‍റെ ജീവിതാനുഭവത്തിൽ നിന്നാകണം അദ്ദേഹം ഇതു പറയുന്നത്. ലോകത്തോടു യാത്ര പറയേണ്ട ദിവസം അടുത്തുവന്നപ്പോൾ വിശുദ്ധ മോനിക്ക പുത്രനോട് തനിക്ക് ലഭിച്ച അനുഗ്രഹത്തെക്കുറിച്ച് പറയുന്നുണ്ട്.

""ഒരാഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. മറ്റൊന്നുമല്ല - ഞാൻ മരിക്കുന്നതിനുമുന്പ്, നീ ഒരു ക്രൈസ്തവനായി കത്തോലിക്കാസഭയിലെ ഒരംഗമായിത്തീരണമെന്ന് ഞാൻ പ്രാർഥിച്ചു. അതു ഞാൻ പ്രാർഥിച്ചതിലധികമായി എന്‍റെ ദൈവം എനിക്കുതന്നു. നീ ക്രിസ്തുനാഥനിൽ വിശ്വസിച്ചു കത്തോലിക്കനാകുക മാത്രമല്ല, ലൗകികങ്ങളായ എല്ലാ സന്തോഷങ്ങളും പരിത്യജിച്ച് അവിടുത്തെ ശുശ്രൂഷകനായിത്തീരുകകൂടി ചെയ്തു. ഇനിയെന്താണ് എനിക്കിവിടെ വേണ്ടത്''.
കൈമാറുന്നതു സ്വീകരിക്കാനുള്ള മാനസികാവസ്ഥയും എല്ലാവർക്കും വേണം. ""എന്‍റെ പിതാവായ അബ്രാഹത്തിന്‍റെ ദൈവവും ഇസഹാക്കിന്‍റെ ദൈവവുമായവൻ എന്‍റെ ഭാഗത്തില്ലായിരുന്നെങ്കിൽ അങ്ങ് എന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു’’ എന്ന പൂർവപിതാവായ യാക്കോബിന്‍റെ പ്രഖ്യാപനം തുറന്ന മനസോടെ വിശ്വസിച്ചവന്‍റെയും വിശ്വാസം സ്വീകരിച്ചവന്‍റെയും ചിത്രം പുറത്തുകൊണ്ടുവരുന്നു.

പാരന്പര്യത്തിന്‍റെ പ്രാധാന്യവും ഈ വിശ്വാസകൈമാറ്റം അർഥമാക്കുന്നുണ്ട്. അലക്സാണ്ട്രിയായിലെ മെത്രാനായിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് സെറാപിയോന് എഴുതുന്പോൾ ഇപ്രകാരം ഓർമിപ്പിക്കുന്നു: ""നമുക്കു നമ്മുടെ പാരന്പര്യത്തിലേക്കു നോക്കാം. കർത്താവ് അപ്പസ്തോലന്മാർക്ക് നല്കിയതും അപ്പസ് തോലന്മാർ പ്രഘോഷിച്ചതും പിതാക്കന്മാർ കാത്തുസൂക്ഷിച്ചതുമായ വിശ്വാസപാരന്പര്യം നിങ്ങളും പിന്തുടരുവിൻ.’’ പാരന്പര്യവും വിശുദ്ധഗ്രന്ഥവും ഒരേപോലെ നമുക്കു പ്രധാനപ്പെട്ടതാണെന്നറിയുക.

നമ്മുടെ യാത്രയിൽ നമ്മൾ നിർവഹിക്കേണ്ട ദൈവികമായ ഒരു ഉത്തരവാദിത്വമാണ് വിശ്വാസകൈമാറ്റം. പ്രത്യേകിച്ച് അതു കുടുംബങ്ങളിൽ ആരംഭിക്കണം. കുടുംബങ്ങളെ ’ഗാർഹികസഭ’ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. അവിടെയാണു ഭാവിതലമുറ പിറവിയെടുക്കുന്നതും രൂപപ്പെടുന്നതും. പെസഹാതിരിയിൽനിന്ന് കുഞ്ഞിന്‍റെ പിതാവ് തെളിക്കുന്ന തിരി വിശ്വാസകൈമാറ്റ ഉത്തരവാദിത്വത്തിന്‍റെ പരസ്യപ്രഖ്യാപനമാണെന്നറിയണം. വിശ്വാസത്തോടൊപ്പം ആവശ്യമായ മൗലികമൂല്യങ്ങളും കൈമാറണമെന്ന കുട്ടികളോടുളള ബാധ്യതയും അതുൾക്കൊള്ളുന്നു. ഒരു ചെറുവിത്താണ് അവിടെ വിതയ്ക്കുന്നതെങ്കിലും അതു വളർന്നു വൻവൃക്ഷമായി മാറും.

ജീവിതയാത്രയിൽ സന്തോഷപൂർവം ഈ കടമ നിറവേറ്റാനാകട്ടെ! ’’എനിക്ക് ലഭിച്ചതു ഞാൻ നിങ്ങൾക്ക് ഏല്പിച്ചുതന്നു’’ എന്നു പൗലോസ് കൊറിന്തോസുകാരോടു പറഞ്ഞതുപോലെ ജീവിതയാത്രയിൽ നമുക്കു പറയാനാകണം എനിക്കു ലഭിച്ചതു ഞാൻ നിങ്ങൾക്കു കൈമാറിയിരിക്കുന്നു എന്ന്. വിശ്വാസത്തോടെ ജീവിക്കുവിൻ, അതു കൈമാറുവിൻ.