കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ പ്രഥമ തിരുനാൾ ആഘോഷങ്ങൾ ജന്മനാടായ പുല്ലുവഴിയിൽ ഇന്നു നടക്കും. റാണി മരിയയുടെ രക്തസാക്ഷിത്വ ദിനമായ ഇന്നു തീർഥാടന കേന്ദ്രമായ പുല്ലുവഴി സെന്റ് തോമസ് പള്ളിയിലാണു പ്രധാന തിരുനാൾ ആഘോഷം.
റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്നഗറിലെ റാണി മരിയ ദേവാലയത്തിൽ ഇന്നലെയായിരുന്നു തിരുനാൾ. ആയിരക്കണക്കിനു വിശ്വാസികളാണ് അവിടെ ആഘോഷങ്ങളിൽ പങ്കെടുത്തത്.
ഉദയ്നഗർ റാണി മരിയ ദേവാലയത്തിൽ ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ നാഗ്പുർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തകുളങ്ങര, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജാബുവ ബിഷപ് ഡോ. ബേസിൽ ബൂരിയ, ഖാണ്ഡുവ ബിഷപ് ഡോ. ദുരൈരാജ് എന്നിവർ സഹകാർമികത്വം വഹിച്ചു.
കേരളത്തിലെയും ഉത്തരേന്ത്യയിലെയും നൂറുകണക്കിനു വൈദികർ, എഫ്സിസി മദർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ സ്റ്റാർലി, പ്രൊവിൻഷ്യൽമാർ, കൗണ്സിലർമാർ, നൂറുകണക്കിനു സമർപ്പിതർ, നൂറുകണക്കിനു വിശ്വാസികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
പുല്ലുവഴി പള്ളിയിൽ ഇന്നു രാവിലെ ഏഴിനു ദിവ്യബലി. വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടർന്നു തിരുനാൾ പാട്ടുകുർബാന എന്നിവ നടക്കും. സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം. സിസ്റ്റർ റാണി മരിയയുടെ ജന്മഗൃഹത്തിനു സമീപത്തുള്ള റാണിമരിയ റോഡിലൂടെയാണു പ്രദക്ഷിണം കടന്നുപോകുന്നത്.തീർഥാടകരെ സ്വീകരിക്കാൻ ക്രമീകരണങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസ് പാറപ്പുറം അറിയിച്ചു.
സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാർക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുകൾക്കും നേതൃത്വം നൽകിയ സിസ്റ്റർ റാണി മരിയയെ പ്രദേശത്തെ ജന്മിമാർ സമന്ദർസിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഉദയ്നഗറിൽനിന്ന് ഇൻഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്.
റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്നഗറിലെ റാണി മരിയ ദേവാലയത്തിൽ ഇന്നലെയായിരുന്നു തിരുനാൾ. ആയിരക്കണക്കിനു വിശ്വാസികളാണ് അവിടെ ആഘോഷങ്ങളിൽ പങ്കെടുത്തത്.
ഉദയ്നഗർ റാണി മരിയ ദേവാലയത്തിൽ ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ നാഗ്പുർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തകുളങ്ങര, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജാബുവ ബിഷപ് ഡോ. ബേസിൽ ബൂരിയ, ഖാണ്ഡുവ ബിഷപ് ഡോ. ദുരൈരാജ് എന്നിവർ സഹകാർമികത്വം വഹിച്ചു.
കേരളത്തിലെയും ഉത്തരേന്ത്യയിലെയും നൂറുകണക്കിനു വൈദികർ, എഫ്സിസി മദർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ സ്റ്റാർലി, പ്രൊവിൻഷ്യൽമാർ, കൗണ്സിലർമാർ, നൂറുകണക്കിനു സമർപ്പിതർ, നൂറുകണക്കിനു വിശ്വാസികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
പുല്ലുവഴി പള്ളിയിൽ ഇന്നു രാവിലെ ഏഴിനു ദിവ്യബലി. വൈകുന്നേരം 4.15നു പ്രസുദേന്തി വാഴ്ച, തുടർന്നു തിരുനാൾ പാട്ടുകുർബാന എന്നിവ നടക്കും. സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം. സിസ്റ്റർ റാണി മരിയയുടെ ജന്മഗൃഹത്തിനു സമീപത്തുള്ള റാണിമരിയ റോഡിലൂടെയാണു പ്രദക്ഷിണം കടന്നുപോകുന്നത്.തീർഥാടകരെ സ്വീകരിക്കാൻ ക്രമീകരണങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസ് പാറപ്പുറം അറിയിച്ചു.
സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാർക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുകൾക്കും നേതൃത്വം നൽകിയ സിസ്റ്റർ റാണി മരിയയെ പ്രദേശത്തെ ജന്മിമാർ സമന്ദർസിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഉദയ്നഗറിൽനിന്ന് ഇൻഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്.