അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ടത്തി ന്റെ മർദനമേറ്റു മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പന്ത്രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കാലിയിലെ പലചരക്കു വ്യാപാരി ഹുസൈൻ, കരീം എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം അഗളി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കൂടുതലാളുകൾ സംഭവത്തിൽ ഉൾപ്പെട്ടതിനാൽ മുക്കാലിയിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. മധു പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന മട്ടിലാ യിരുന്നു വ്യാഴാഴ്ച വാർത്തകൾ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോദൃശ്യങ്ങളാണ് ഇത് ആൾക്കൂട്ട കൊലപാതകമാണെന്ന് വ്യക്ത മാക്കിയത്.
മധു നൽകിയ മൊഴിയുടെയും വീഡിയോ ദൃശ്യത്തി ന്റെയും കസ്റ്റഡിയിലുള്ളവർ നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ ആളുകൾക്കായി അന്വേഷണം നടത്തും.ഐജി അജിത്കുമാർ, പാലക്കാട് പോലീസ് സൂപ്രണ്ട് പ്രദീഷ്കുമാർ എന്നിവർ രാവിലെ തന്നെ സ്ഥലത്തെത്തി അന്വേഷണത്തിനാവശ്യമായ നിർദേശങ്ങൾ നൽകി. സംഭവത്തിൽ ആദിവാസി സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. വിവിധ രാ ഷ്ട്രീയ സംഘടനകളും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. യുഡിഎഫും ബിജെപിയും ഇന്ന് മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കടുകുമണ്ണ ഉൗരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധു (27)ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30ന് മധുവിനെ ഒരുസംഘമാളുകൾ പിടികൂടുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.
വനത്തിൽനിന്നു പിടികൂടിയ യുവാവിനെ ബന്ധനസ്ഥനാക്കി മർദിച്ചുവെന്നാണ് പറയുന്നത്. പിന്നീട് യുവാവിന്റെ താമസസ്ഥലത്തുണ്ടായിരുന്ന അരിയും സാധനങ്ങളും ചുമപ്പിച്ച് മുക്കാലി ജംഗ്ഷനിലേക്ക് നടത്തിച്ചു. ഇതിനിടെ കള്ളനെ പിടികൂടിയെന്ന വാർത്തയും പ്രചരിപ്പിച്ചു. പോലീസിൽ വിവരവും നൽകി. ഉച്ചകഴിഞ്ഞു 3.45ന് ഇയാളെ പോലീസിനു കൈമാറി. ഭക്ഷണവും വെള്ളവും കഴിക്കാതെ തികച്ചും ക്ഷീണിതനായിരുന്നു യുവാവ്. പോലീസ് വണ്ടിയിലെ യാത്രയ്ക്കിടെ ചെമ്മണ്ണൂരിൽവച്ച് ദേഹാസ്വാസ്ഥ്യവും ഛർദിയും വയറിളക്കവും അനുഭവപ്പെട്ട മധുവിനെ നാലേകാലോടെ അഗളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട വിചാരണയ്ക്കും മർദനത്തിനും ഒടുവിലാണു മധുവിനെ പോലീസിൽ ഏൽപ്പിച്ചതെന്നാണ് ആരോപണമുയർന്നിട്ടുള്ളത് .
സംഭവത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയുടെ വിവിധ ഉൗരുകളിൽ നിന്നായി നൂറുക്കണക്കിന് ആദിവാസികൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ ഇൻക്വസ്റ്റ് നടന്നുകൊണ്ടിരിക്കെതന്നെ ആദിവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒറ്റപ്പാലം സബ് കളക്ടർ ജെറാമിക് ജോർജ്, ഐജി, പോലീസ് സൂപ്രണ്ട് പ്രദീഷ്കുമാർ, അഗളി ഡിവൈഎസ്പി സുബ്ഹ്മണ്യൻ, തഹസിൽദാർ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ഇൻക്വസ്റ്റ് നടത്തിയത്. മൂന്നു മണിക്കൂറിലധികം എടുത്താണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പ്രതിഷേധക്കാർ തടഞ്ഞു. ഐജി അജിത്കുമാർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
എടുത്തിരുന്നത് ഭക്ഷണം മാത്രം
മാനസികവൈകല്യമുള്ള നിർധന യുവാവിനെയാണു കൊടും ക്രൂരതയക്ക് ഇരയാക്കിയത്. പത്തുവർഷത്തിലധികമായി കാട്ടിലെ ഗുഹകളിലും പരിസരത്തുമായി ഒറ്റയ്ക്കുകഴിയുകയായിരുന്നു മധു. ഭക്ഷണത്തിനുവേണ്ടി മാത്രമാണ് ഇയാൾ കാടിനുള്ളിൽനിന്നു പുറത്തുകടന്നിരുന്നത്. പതിനേഴാം വയസിൽ തലയ്ക്ക് അടിയേറ്റതിനെത്തുടർന്ന് മാനസികാസ്വാസ്ഥ്യം ബാധിച്ച ഈ ആദിവാസി യുവാവ് വനത്തിനുള്ളിൽ അഭയം തേടുകയായിരുന്നു.
വനത്തിലെ പാറയിടുക്കിൽ വല്ലപ്പോഴും ഭക്ഷണമുണ്ടാക്കി വിശപ്പടക്കുന്നതാണു പതിവ്. ഭക്ഷ്യവസ്തുക്കൾ ലഭിക്കാതാകുമ്പോൾ പുറത്തിറങ്ങി വിശപ്പ് അടക്കാനുള്ളത് ഇയാൾ മോഷ്ടിച്ചിരുന്നു. പണമോ മറ്റ് വിലപിടിപ്പുള്ളതെങ്കിലുമോ ഇയാൾ എടുത്തിരുന്നില്ല. ഇയാളുടെ താമസസ്ഥലത്ത് വിലപിടിപ്പുള്ള യാതൊന്നും ഉണ്ടായിരുന്നില്ല.
കൂടുതലാളുകൾ സംഭവത്തിൽ ഉൾപ്പെട്ടതിനാൽ മുക്കാലിയിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. മധു പോലീസ് കസ്റ്റഡിയിൽ മരിച്ചു എന്ന മട്ടിലാ യിരുന്നു വ്യാഴാഴ്ച വാർത്തകൾ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോദൃശ്യങ്ങളാണ് ഇത് ആൾക്കൂട്ട കൊലപാതകമാണെന്ന് വ്യക്ത മാക്കിയത്.
മധു നൽകിയ മൊഴിയുടെയും വീഡിയോ ദൃശ്യത്തി ന്റെയും കസ്റ്റഡിയിലുള്ളവർ നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ ആളുകൾക്കായി അന്വേഷണം നടത്തും.ഐജി അജിത്കുമാർ, പാലക്കാട് പോലീസ് സൂപ്രണ്ട് പ്രദീഷ്കുമാർ എന്നിവർ രാവിലെ തന്നെ സ്ഥലത്തെത്തി അന്വേഷണത്തിനാവശ്യമായ നിർദേശങ്ങൾ നൽകി. സംഭവത്തിൽ ആദിവാസി സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. വിവിധ രാ ഷ്ട്രീയ സംഘടനകളും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. യുഡിഎഫും ബിജെപിയും ഇന്ന് മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കടുകുമണ്ണ ഉൗരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധു (27)ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30ന് മധുവിനെ ഒരുസംഘമാളുകൾ പിടികൂടുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.
വനത്തിൽനിന്നു പിടികൂടിയ യുവാവിനെ ബന്ധനസ്ഥനാക്കി മർദിച്ചുവെന്നാണ് പറയുന്നത്. പിന്നീട് യുവാവിന്റെ താമസസ്ഥലത്തുണ്ടായിരുന്ന അരിയും സാധനങ്ങളും ചുമപ്പിച്ച് മുക്കാലി ജംഗ്ഷനിലേക്ക് നടത്തിച്ചു. ഇതിനിടെ കള്ളനെ പിടികൂടിയെന്ന വാർത്തയും പ്രചരിപ്പിച്ചു. പോലീസിൽ വിവരവും നൽകി. ഉച്ചകഴിഞ്ഞു 3.45ന് ഇയാളെ പോലീസിനു കൈമാറി. ഭക്ഷണവും വെള്ളവും കഴിക്കാതെ തികച്ചും ക്ഷീണിതനായിരുന്നു യുവാവ്. പോലീസ് വണ്ടിയിലെ യാത്രയ്ക്കിടെ ചെമ്മണ്ണൂരിൽവച്ച് ദേഹാസ്വാസ്ഥ്യവും ഛർദിയും വയറിളക്കവും അനുഭവപ്പെട്ട മധുവിനെ നാലേകാലോടെ അഗളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട വിചാരണയ്ക്കും മർദനത്തിനും ഒടുവിലാണു മധുവിനെ പോലീസിൽ ഏൽപ്പിച്ചതെന്നാണ് ആരോപണമുയർന്നിട്ടുള്ളത് .
സംഭവത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയുടെ വിവിധ ഉൗരുകളിൽ നിന്നായി നൂറുക്കണക്കിന് ആദിവാസികൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ ഇൻക്വസ്റ്റ് നടന്നുകൊണ്ടിരിക്കെതന്നെ ആദിവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒറ്റപ്പാലം സബ് കളക്ടർ ജെറാമിക് ജോർജ്, ഐജി, പോലീസ് സൂപ്രണ്ട് പ്രദീഷ്കുമാർ, അഗളി ഡിവൈഎസ്പി സുബ്ഹ്മണ്യൻ, തഹസിൽദാർ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ഇൻക്വസ്റ്റ് നടത്തിയത്. മൂന്നു മണിക്കൂറിലധികം എടുത്താണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പ്രതിഷേധക്കാർ തടഞ്ഞു. ഐജി അജിത്കുമാർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
എടുത്തിരുന്നത് ഭക്ഷണം മാത്രം
മാനസികവൈകല്യമുള്ള നിർധന യുവാവിനെയാണു കൊടും ക്രൂരതയക്ക് ഇരയാക്കിയത്. പത്തുവർഷത്തിലധികമായി കാട്ടിലെ ഗുഹകളിലും പരിസരത്തുമായി ഒറ്റയ്ക്കുകഴിയുകയായിരുന്നു മധു. ഭക്ഷണത്തിനുവേണ്ടി മാത്രമാണ് ഇയാൾ കാടിനുള്ളിൽനിന്നു പുറത്തുകടന്നിരുന്നത്. പതിനേഴാം വയസിൽ തലയ്ക്ക് അടിയേറ്റതിനെത്തുടർന്ന് മാനസികാസ്വാസ്ഥ്യം ബാധിച്ച ഈ ആദിവാസി യുവാവ് വനത്തിനുള്ളിൽ അഭയം തേടുകയായിരുന്നു.
വനത്തിലെ പാറയിടുക്കിൽ വല്ലപ്പോഴും ഭക്ഷണമുണ്ടാക്കി വിശപ്പടക്കുന്നതാണു പതിവ്. ഭക്ഷ്യവസ്തുക്കൾ ലഭിക്കാതാകുമ്പോൾ പുറത്തിറങ്ങി വിശപ്പ് അടക്കാനുള്ളത് ഇയാൾ മോഷ്ടിച്ചിരുന്നു. പണമോ മറ്റ് വിലപിടിപ്പുള്ളതെങ്കിലുമോ ഇയാൾ എടുത്തിരുന്നില്ല. ഇയാളുടെ താമസസ്ഥലത്ത് വിലപിടിപ്പുള്ള യാതൊന്നും ഉണ്ടായിരുന്നില്ല.