അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധക്കടലിരമ്പി. കടുകമണ്ണൂരിലെ മല്ലൻ-മല്ലി ദമ്പതികളുടെ മകൻ മധു (27) ആണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണമായി മരിച്ചത്.
ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്നാരോപിച്ച് ചിലർ ഉടുവസ്ത്രം കൊണ്ട് കൂട്ടിക്കെട്ടി മുക്കാലിയിലെത്തിച്ച് മധുവിനെ പോലീസിനു കൈമാറുകയായിരുന്നു. ചെറിയതോതിൽ മാനസികാസ്വാസ്ഥ്യമുള്ള മധു കാട്ടിനുള്ളിൽ പാറയിടുക്കുകളിലായിരുന്നു മിക്കപ്പോഴും കഴിഞ്ഞിരുന്നത്. നിയമം കൈയി ലെടുത്തവർ ക്രൂരമായി മർദിച്ചെന്നു മധു പോലീസിന് മൊഴി നൽകിയിരുന്നു. തീർത്തും അവശനിലയിലയിലായിരുന്ന യുവാവ് പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പോലീസ് ജീപ്പിൽ മരിക്കുകയായിരുന്നു.
പ്രദേശവാസികളും വിവിധ രാഷ്ട്രീയ പ്രവർത്തകരും പട്ടികവർഗ സംഘടനാ നേതാക്കളും അണിനിരന്ന പ്രതിഷേധ യോഗവും ജാഥകളും നടന്നു. ഇന്നലെ രാവിലെ 11ന് ഗൂളിക്കടവ് ജംഗ്ഷനിലായിരുന്നു പ്രതിഷേധ യോഗം. നൂറുകണക്കിനാളുകൾ പ്ലക്കാർഡുകളുമായി അഗളി സർക്കാർ ആശുപത്രിയിലേക്കു മാർച്ച് ചെയ്തു. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്കു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു പറഞ്ഞു സമരക്കാർ അഗളി സർക്കാർ ആശുപത്രിയിലേക്കു തള്ളിക്കയറി.
സ്ഥലത്ത് നിലയുറപ്പിച്ച പോലീസ് സംഘം അവരെ തടഞ്ഞതോടെ ആശുപത്രി കവാടത്തിലും സംഘർഷാവസ്ഥയുണ്ടായി. സമരക്കാർ ആശുപത്രി കവാടവും ആനക്കട്ടി -മണ്ണാർക്കാട് പ്രധാനപാതയും ഉപരോധിച്ച് കുത്തിയിരിപ്പു സമരം നടത്തി. ആശുപത്രി മോർച്ചറിക്കു മുമ്പിലും സമരം നടത്തി. കേസുമായി ബന്ധപ്പെട്ടവരെ അറസ്റ്റുചെയ്തുവരികയാണെന്നും മുഴുവൻപേരെയും പിടികൂടുമെന്നും ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതിനെ തുടർന്നാണു മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കാൻ ജനം തയാറായത്.
വിവിധ ആദിവാസി ഉൗരുകളിൽ നിന്നു പ്രതിഷേധവുമായി ആദിവാസികൾ അഗളിയിൽ തടിച്ചുകൂടി. അഗളി പോലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ കുത്തിയിരുന്നു നടത്തിയ സമരം നാലു മണിക്കൂർ നീണ്ടു. സംഭവത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും പിടികൂടി ഉടൻതന്നെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് ഐജി എം.ആർ. അജിത്കുമാർ നൽകിയ ഉറപ്പിനെ തുടർന്ന് സമരക്കാർ റോഡ് ഉപരോധം പിൻവലിച്ചു സമരപ്പന്തലിലേക്കു മാറി.
നേതാക്കൾ എത്തുന്നു
സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി ചെയർമാൻ നന്ദകുമാർ സായി അറിയിച്ചു. മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ തുടങ്ങിയവർ ഇന്ന് അട്ടപ്പാടിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. മണ്ണാർക്കാട് മജിസ്ട്രേറ്റ് കേസ് അന്വേഷിക്കും.
ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്നാരോപിച്ച് ചിലർ ഉടുവസ്ത്രം കൊണ്ട് കൂട്ടിക്കെട്ടി മുക്കാലിയിലെത്തിച്ച് മധുവിനെ പോലീസിനു കൈമാറുകയായിരുന്നു. ചെറിയതോതിൽ മാനസികാസ്വാസ്ഥ്യമുള്ള മധു കാട്ടിനുള്ളിൽ പാറയിടുക്കുകളിലായിരുന്നു മിക്കപ്പോഴും കഴിഞ്ഞിരുന്നത്. നിയമം കൈയി ലെടുത്തവർ ക്രൂരമായി മർദിച്ചെന്നു മധു പോലീസിന് മൊഴി നൽകിയിരുന്നു. തീർത്തും അവശനിലയിലയിലായിരുന്ന യുവാവ് പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പോലീസ് ജീപ്പിൽ മരിക്കുകയായിരുന്നു.
പ്രദേശവാസികളും വിവിധ രാഷ്ട്രീയ പ്രവർത്തകരും പട്ടികവർഗ സംഘടനാ നേതാക്കളും അണിനിരന്ന പ്രതിഷേധ യോഗവും ജാഥകളും നടന്നു. ഇന്നലെ രാവിലെ 11ന് ഗൂളിക്കടവ് ജംഗ്ഷനിലായിരുന്നു പ്രതിഷേധ യോഗം. നൂറുകണക്കിനാളുകൾ പ്ലക്കാർഡുകളുമായി അഗളി സർക്കാർ ആശുപത്രിയിലേക്കു മാർച്ച് ചെയ്തു. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്കു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു പറഞ്ഞു സമരക്കാർ അഗളി സർക്കാർ ആശുപത്രിയിലേക്കു തള്ളിക്കയറി.
സ്ഥലത്ത് നിലയുറപ്പിച്ച പോലീസ് സംഘം അവരെ തടഞ്ഞതോടെ ആശുപത്രി കവാടത്തിലും സംഘർഷാവസ്ഥയുണ്ടായി. സമരക്കാർ ആശുപത്രി കവാടവും ആനക്കട്ടി -മണ്ണാർക്കാട് പ്രധാനപാതയും ഉപരോധിച്ച് കുത്തിയിരിപ്പു സമരം നടത്തി. ആശുപത്രി മോർച്ചറിക്കു മുമ്പിലും സമരം നടത്തി. കേസുമായി ബന്ധപ്പെട്ടവരെ അറസ്റ്റുചെയ്തുവരികയാണെന്നും മുഴുവൻപേരെയും പിടികൂടുമെന്നും ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതിനെ തുടർന്നാണു മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയയ്ക്കാൻ ജനം തയാറായത്.
വിവിധ ആദിവാസി ഉൗരുകളിൽ നിന്നു പ്രതിഷേധവുമായി ആദിവാസികൾ അഗളിയിൽ തടിച്ചുകൂടി. അഗളി പോലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ കുത്തിയിരുന്നു നടത്തിയ സമരം നാലു മണിക്കൂർ നീണ്ടു. സംഭവത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും പിടികൂടി ഉടൻതന്നെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് ഐജി എം.ആർ. അജിത്കുമാർ നൽകിയ ഉറപ്പിനെ തുടർന്ന് സമരക്കാർ റോഡ് ഉപരോധം പിൻവലിച്ചു സമരപ്പന്തലിലേക്കു മാറി.
നേതാക്കൾ എത്തുന്നു
സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി ചെയർമാൻ നന്ദകുമാർ സായി അറിയിച്ചു. മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ തുടങ്ങിയവർ ഇന്ന് അട്ടപ്പാടിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. മണ്ണാർക്കാട് മജിസ്ട്രേറ്റ് കേസ് അന്വേഷിക്കും.