അഗളി: ഹൃദയം നുറുങ്ങിയുള്ള മല്ലിയുടെ വിലാപം കണ്ടുനിന്നവരെ കണ്ണീർക്കയത്തിലാഴ്ത്തി.
"ജനിച്ച നാൾമുതൽ പൊന്നോമനമകൻ അനുഭവിച്ചത് കൊടുംപട്ടിണിയും കഷ്ടപ്പാടും മാത്രമാണ്. ഇപ്പോൾ മരിച്ചതും ഒരുപിടി ഭക്ഷണത്തിനുവേണ്ടി. വിശന്നുപൊരിഞ്ഞ എന്റെ മോൻ ഭക്ഷണമോ വെള്ളമോ കിട്ടാതെയാണ് എന്നെ വിട്ടുപോയത്. ഒരുനേരത്തെ ഭക്ഷണംപോലും നൽകാൻ എനിക്കു കഴിഞ്ഞില്ല' - ഏങ്ങലടിച്ച് മധുവിന്റെ അമ്മ ഇതു പറയുമ്പോൾ കരഞ്ഞു ചുവന്ന ആ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്റെ മോന് ഓർമവയ്ക്കുന്നതിനു മുമ്പുതന്നെ അവന്റെ അച്ഛൻ മല്ലൻ മരിച്ചു. കടുകുമണ്ണ ഉൗരിൽനിന്ന് ആനക്കാട്ടിലൂടെ നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത്. അന്നും വിശപ്പകറ്റാൻ ഭക്ഷമില്ലായിരുന്നു. കൂക്കം പാളയം സ്കൂളിലും ചിണ്ടാക്കി സ്കൂളിലുമായി ഏഴാംക്ലാസുവരെ പഠിച്ചു. പട്ടിണിയും അമ്മയോടൊപ്പം ഇരിക്കാനുള്ള ആഗ്രഹവുംമൂലം തുടർന്ന് പഠിക്കാൻ പോയില്ല. കുറച്ചുകാലം അനിയത്തിമാർക്കും അമ്മയ്ക്കും തണലായി പറമ്പിൽ പണിയെടുത്തിരുന്നു. കടുകുമണ്ണ ഉൗരിൽ കൂലിപ്പണി ലഭിക്കാതായതോടെ കുടുംബം പോറ്റാനായി മധു പാടുപെട്ടു'.
" ഇതിനിടെ പതിനാറാം വയസിൽ പാലക്കാട് മുട്ടിക്കുളങ്ങര ഭാഗത്തേക്കു ഫർണിച്ചർ പണിക്കായി പോയി. അനിയത്തിമാരെ നല്ലവണ്ണം പഠിപ്പിക്കാമെന്നും അമ്മയ്ക്ക് വയറുനിറയെ ഭക്ഷണം നൽകാമെന്നും ഉറപ്പുനൽകി പടിയിറങ്ങിയ മധുവിന്റെ ജീവിതം പിന്നീടങ്ങോട്ടു ദുരിതപൂർണമായിരുന്നു. ജോലിക്കിടെയുണ്ടായ വാക്കുതർക്കത്തിലും വഴക്കിലുംപെട്ടു മധുവിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് അടിയേറ്റു പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണു മകൻ എന്നറിഞ്ഞ മല്ലി രണ്ടാമതൊന്നും ചിന്തിച്ചില്ല. വണ്ടിക്കൂലി മാത്രം കരുതി, കിട്ടിയ വാഹനത്തിൽ കയറി പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി. ആരുടെയൊക്കെയോ സഹായത്തോടെ മകനെ കണ്ടെത്തി ഒരാഴ്ചത്തെ പരിചരണത്തിനു ശേഷം രോഗം ഭേദമായി മകനെ തിരിച്ചുകിട്ടിയെങ്കിലും കൂടെ കൊണ്ടുപോരാനായില്ല'- മല്ലി വിലപിക്കുന്നു. അടിപിടിക്കേസിൽ പ്രതിചേർക്കപ്പെട്ടതിനാൽ മകനെ പോലീസ് പിടികൂടി ജയിലിൽ അടച്ചുവത്രെ.
മൂന്നുമാസം കഴിഞ്ഞപ്പോൾ അറിഞ്ഞത് മകനു മാനസിക രോഗമാണെന്നാണ്. മോനെ അന്വേഷിച്ച് ജയിലിൽ എത്തിയെങ്കിലും മധുവിനെ കണ്ടെത്താനായില്ല. മകനെ കാണാത്ത ദുഃഖത്താൽ മല്ലി വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ മകൻ മടങ്ങിയെത്തി. മോനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും അമ്മയും സഹോദരിമാരും സ്നേഹപ്രകടനം നടത്തിയെങ്കിലും മധുവിന് പ്രതികരണമുണ്ടായില്ല'.
മനഃക്ലേശത്തോടെ ജയിലിൽനിന്നു തിരിച്ചെത്തിയ പൊന്നോമന മൂന്നുദിവസത്തിനകം തങ്ങളെവിട്ട് വനത്തിൽ കയറിയെന്നു മല്ലിയും മക്കളും വിലപിച്ചു. പലതവണ കാണാൻ ശ്രമിച്ചെങ്കിലും അവസരമുണ്ടായില്ല. തങ്ങളുടെ പട്ടിണിമാറ്റി സംരക്ഷിക്കാമെന്ന് ഉറപ്പുനൽകി പതിനേഴാം വയസിൽ വീടുവിട്ടിറങ്ങിയ മകൻ പട്ടിണികിടന്ന് ഒരുകൂട്ടംആളുകളുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നത് ഇനിയും ഈ കുടുംബത്തിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് സഹോദരിമാരായ സരസയ്ക്കും ചന്ദ്രികയ്ക്കും.
"ജനിച്ച നാൾമുതൽ പൊന്നോമനമകൻ അനുഭവിച്ചത് കൊടുംപട്ടിണിയും കഷ്ടപ്പാടും മാത്രമാണ്. ഇപ്പോൾ മരിച്ചതും ഒരുപിടി ഭക്ഷണത്തിനുവേണ്ടി. വിശന്നുപൊരിഞ്ഞ എന്റെ മോൻ ഭക്ഷണമോ വെള്ളമോ കിട്ടാതെയാണ് എന്നെ വിട്ടുപോയത്. ഒരുനേരത്തെ ഭക്ഷണംപോലും നൽകാൻ എനിക്കു കഴിഞ്ഞില്ല' - ഏങ്ങലടിച്ച് മധുവിന്റെ അമ്മ ഇതു പറയുമ്പോൾ കരഞ്ഞു ചുവന്ന ആ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്റെ മോന് ഓർമവയ്ക്കുന്നതിനു മുമ്പുതന്നെ അവന്റെ അച്ഛൻ മല്ലൻ മരിച്ചു. കടുകുമണ്ണ ഉൗരിൽനിന്ന് ആനക്കാട്ടിലൂടെ നടന്നായിരുന്നു സ്കൂളിൽ പോയിരുന്നത്. അന്നും വിശപ്പകറ്റാൻ ഭക്ഷമില്ലായിരുന്നു. കൂക്കം പാളയം സ്കൂളിലും ചിണ്ടാക്കി സ്കൂളിലുമായി ഏഴാംക്ലാസുവരെ പഠിച്ചു. പട്ടിണിയും അമ്മയോടൊപ്പം ഇരിക്കാനുള്ള ആഗ്രഹവുംമൂലം തുടർന്ന് പഠിക്കാൻ പോയില്ല. കുറച്ചുകാലം അനിയത്തിമാർക്കും അമ്മയ്ക്കും തണലായി പറമ്പിൽ പണിയെടുത്തിരുന്നു. കടുകുമണ്ണ ഉൗരിൽ കൂലിപ്പണി ലഭിക്കാതായതോടെ കുടുംബം പോറ്റാനായി മധു പാടുപെട്ടു'.
" ഇതിനിടെ പതിനാറാം വയസിൽ പാലക്കാട് മുട്ടിക്കുളങ്ങര ഭാഗത്തേക്കു ഫർണിച്ചർ പണിക്കായി പോയി. അനിയത്തിമാരെ നല്ലവണ്ണം പഠിപ്പിക്കാമെന്നും അമ്മയ്ക്ക് വയറുനിറയെ ഭക്ഷണം നൽകാമെന്നും ഉറപ്പുനൽകി പടിയിറങ്ങിയ മധുവിന്റെ ജീവിതം പിന്നീടങ്ങോട്ടു ദുരിതപൂർണമായിരുന്നു. ജോലിക്കിടെയുണ്ടായ വാക്കുതർക്കത്തിലും വഴക്കിലുംപെട്ടു മധുവിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് അടിയേറ്റു പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണു മകൻ എന്നറിഞ്ഞ മല്ലി രണ്ടാമതൊന്നും ചിന്തിച്ചില്ല. വണ്ടിക്കൂലി മാത്രം കരുതി, കിട്ടിയ വാഹനത്തിൽ കയറി പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി. ആരുടെയൊക്കെയോ സഹായത്തോടെ മകനെ കണ്ടെത്തി ഒരാഴ്ചത്തെ പരിചരണത്തിനു ശേഷം രോഗം ഭേദമായി മകനെ തിരിച്ചുകിട്ടിയെങ്കിലും കൂടെ കൊണ്ടുപോരാനായില്ല'- മല്ലി വിലപിക്കുന്നു. അടിപിടിക്കേസിൽ പ്രതിചേർക്കപ്പെട്ടതിനാൽ മകനെ പോലീസ് പിടികൂടി ജയിലിൽ അടച്ചുവത്രെ.
മൂന്നുമാസം കഴിഞ്ഞപ്പോൾ അറിഞ്ഞത് മകനു മാനസിക രോഗമാണെന്നാണ്. മോനെ അന്വേഷിച്ച് ജയിലിൽ എത്തിയെങ്കിലും മധുവിനെ കണ്ടെത്താനായില്ല. മകനെ കാണാത്ത ദുഃഖത്താൽ മല്ലി വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ മകൻ മടങ്ങിയെത്തി. മോനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും അമ്മയും സഹോദരിമാരും സ്നേഹപ്രകടനം നടത്തിയെങ്കിലും മധുവിന് പ്രതികരണമുണ്ടായില്ല'.
മനഃക്ലേശത്തോടെ ജയിലിൽനിന്നു തിരിച്ചെത്തിയ പൊന്നോമന മൂന്നുദിവസത്തിനകം തങ്ങളെവിട്ട് വനത്തിൽ കയറിയെന്നു മല്ലിയും മക്കളും വിലപിച്ചു. പലതവണ കാണാൻ ശ്രമിച്ചെങ്കിലും അവസരമുണ്ടായില്ല. തങ്ങളുടെ പട്ടിണിമാറ്റി സംരക്ഷിക്കാമെന്ന് ഉറപ്പുനൽകി പതിനേഴാം വയസിൽ വീടുവിട്ടിറങ്ങിയ മകൻ പട്ടിണികിടന്ന് ഒരുകൂട്ടംആളുകളുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നത് ഇനിയും ഈ കുടുംബത്തിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് സഹോദരിമാരായ സരസയ്ക്കും ചന്ദ്രികയ്ക്കും.