കണ്ണൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂര് ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബി (29)നെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ് തില്ലങ്കേരി(26), റിജിൻ രാജ്(28) എന്നിവരെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർ സ്പെഷൽ സബ് ജയിൽ ഓഫീസിൽ ജുഡീഷൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) എം.സി. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണു തിരിച്ചറിയൽ പരേഡ് നടത്തിയത്.
കൊല്ലപ്പെട്ട ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണു തിരിച്ചറിയൽ പരേഡിന് എത്തിയത്. ആകാശിന്റെ പങ്കിനെക്കുറിച്ചു നൗഷാദ് ആദ്യഘട്ടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. വന്ന മറ്റൊരു സാക്ഷി ആരാണെന്ന്ു വ്യക്തമാക്കിയിട്ടില്ല.
സാക്ഷികളുടെ സുരക്ഷ പരിഗണിച്ചു പോലീസ് വാഹനം ജയിലിനുള്ളിലേക്കു കയറ്റിയാണ് ഇവരെ പുറത്തിറക്കിയത്. ശുഹൈ ബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവർ പ്രതികളെ തിരിച്ചറിഞ്ഞതോടെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് കണ്ണൂരിൽ നടത്തുന്ന സമരത്തിന്റെ വീര്യം കുറഞ്ഞേക്കും. അറസ്റ്റിലായ രണ്ടുപേരും ഡമ്മി പ്രതികളാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാൽ സംഭവത്തിൽ പരിക്കേറ്റവരും സാക്ഷികളുമായവർ ആദ്യം അറസ്റ്റിലായവരെക്കുറിച്ചു സംശയം ഉന്നയിച്ചതിനാലാണ് ഇവർ മുഖ്യപ്രതികളല്ലെന്ന സംശയം പാർട്ടി ഉന്നയിച്ചതെന്നും ഇവർ പ്രതികളെ തിരിച്ചറിഞ്ഞ കാര്യം അംഗീകരിക്കുന്നതായും സുധാകരൻ പറഞ്ഞു.
കൊല്ലപ്പെട്ട ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണു തിരിച്ചറിയൽ പരേഡിന് എത്തിയത്. ആകാശിന്റെ പങ്കിനെക്കുറിച്ചു നൗഷാദ് ആദ്യഘട്ടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. വന്ന മറ്റൊരു സാക്ഷി ആരാണെന്ന്ു വ്യക്തമാക്കിയിട്ടില്ല.
സാക്ഷികളുടെ സുരക്ഷ പരിഗണിച്ചു പോലീസ് വാഹനം ജയിലിനുള്ളിലേക്കു കയറ്റിയാണ് ഇവരെ പുറത്തിറക്കിയത്. ശുഹൈ ബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവർ പ്രതികളെ തിരിച്ചറിഞ്ഞതോടെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് കണ്ണൂരിൽ നടത്തുന്ന സമരത്തിന്റെ വീര്യം കുറഞ്ഞേക്കും. അറസ്റ്റിലായ രണ്ടുപേരും ഡമ്മി പ്രതികളാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാൽ സംഭവത്തിൽ പരിക്കേറ്റവരും സാക്ഷികളുമായവർ ആദ്യം അറസ്റ്റിലായവരെക്കുറിച്ചു സംശയം ഉന്നയിച്ചതിനാലാണ് ഇവർ മുഖ്യപ്രതികളല്ലെന്ന സംശയം പാർട്ടി ഉന്നയിച്ചതെന്നും ഇവർ പ്രതികളെ തിരിച്ചറിഞ്ഞ കാര്യം അംഗീകരിക്കുന്നതായും സുധാകരൻ പറഞ്ഞു.