മട്ടന്നൂർ/കൂത്തുപറമ്പ്: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ശുഹൈബിന്റെയും എബിവിപി നേതാവ് ശ്യാമപ്രസാദിന്റെയും ഉറ്റവരെ ആശ്വസിപ്പിക്കാൻ അതിരൂപതാ, രൂപതാ മേലധ്യക്ഷന്മാരെത്തി. തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവരാണ് ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രാർഥന നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു ശുഹൈബിന്റെ എടയന്നൂരിലെ വീട്ടിൽ ബിഷപ്പുമാരെത്തിയത്. ശുഹൈബിന്റെ കുടുംബത്തോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് വീട്ടിൽ പ്രാർഥനയും നടത്തിയാണ് അവിടെനിന്നു കണ്ണവം ആലച്ചേരിയിലെ ശ്യാമപ്രസാദിന്റെ വീട്ടിലേക്കു പോയത്.
ശ്യാമപ്രസാദിന്റെ കൊലപാതകം നടന്ന് ഇത്രനാളായിട്ടും പോലീസ് വീട്ടിൽ വരികയോ തെളിവ് ശേഖരിക്കുകയോ ചെയ്തില്ലെന്നു ശ്യാമപ്രസാദിന്റെ പിതാവ് പറഞ്ഞു. ഇത്തരം അനാസ്ഥകൾ ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബിഷപ്പുമാർ ഉറപ്പു നൽകി. ശ്യാമപ്രസാദിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്ത ശേഷമാണു ബിഷപ്പുമാർ മടങ്ങിയത്.
കൊലപാതകങ്ങളും അക്രമങ്ങളും ഇനി ഉണ്ടാകരുതെന്നാണ് ആഗ്രഹവും പ്രാർഥനയുമെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചുചേർന്ന് ഇനി അക്രമം ഉണ്ടാകാൻ പാടില്ലെന്നു തീരുമാനിക്കണം. അക്രമത്തിൽനിന്ന് പിന്മാറിയേ മതിയാകൂ. നാട്ടിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാകണം. കണ്ണൂർ കുതിപ്പിന്റെ വക്കിലാണ്. ലോക ഭൂപടത്തിൽ കണ്ണൂർ കടന്നുവരികയാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ നാടിന്റെ മുഖച്ഛായ നശിപ്പിക്കുമെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ പീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഉപവാസവും പ്രാർഥനയും നടത്തിയിരുന്നു. വിവിധ മതസ്ഥരുമായി ചേർന്ന് ഉപവാസവും പ്രാർഥനയും സംഘടിപ്പിക്കാൻ ശ്രമം നടത്തുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം, പീസ് ഫോറം ചെയർമാൻ റവ. ഡോ. സ്കറിയ കല്ലൂർ, ഫാ. തോമസ് തയ്യിൽ, ഫാ. ജോസഫ് പൂവത്തോലിൽ, ജോർജ് കാനാട്ട് എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു ശുഹൈബിന്റെ എടയന്നൂരിലെ വീട്ടിൽ ബിഷപ്പുമാരെത്തിയത്. ശുഹൈബിന്റെ കുടുംബത്തോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് വീട്ടിൽ പ്രാർഥനയും നടത്തിയാണ് അവിടെനിന്നു കണ്ണവം ആലച്ചേരിയിലെ ശ്യാമപ്രസാദിന്റെ വീട്ടിലേക്കു പോയത്.
ശ്യാമപ്രസാദിന്റെ കൊലപാതകം നടന്ന് ഇത്രനാളായിട്ടും പോലീസ് വീട്ടിൽ വരികയോ തെളിവ് ശേഖരിക്കുകയോ ചെയ്തില്ലെന്നു ശ്യാമപ്രസാദിന്റെ പിതാവ് പറഞ്ഞു. ഇത്തരം അനാസ്ഥകൾ ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബിഷപ്പുമാർ ഉറപ്പു നൽകി. ശ്യാമപ്രസാദിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്ത ശേഷമാണു ബിഷപ്പുമാർ മടങ്ങിയത്.
കൊലപാതകങ്ങളും അക്രമങ്ങളും ഇനി ഉണ്ടാകരുതെന്നാണ് ആഗ്രഹവും പ്രാർഥനയുമെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചുചേർന്ന് ഇനി അക്രമം ഉണ്ടാകാൻ പാടില്ലെന്നു തീരുമാനിക്കണം. അക്രമത്തിൽനിന്ന് പിന്മാറിയേ മതിയാകൂ. നാട്ടിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാകണം. കണ്ണൂർ കുതിപ്പിന്റെ വക്കിലാണ്. ലോക ഭൂപടത്തിൽ കണ്ണൂർ കടന്നുവരികയാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ നാടിന്റെ മുഖച്ഛായ നശിപ്പിക്കുമെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ പീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഉപവാസവും പ്രാർഥനയും നടത്തിയിരുന്നു. വിവിധ മതസ്ഥരുമായി ചേർന്ന് ഉപവാസവും പ്രാർഥനയും സംഘടിപ്പിക്കാൻ ശ്രമം നടത്തുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം, പീസ് ഫോറം ചെയർമാൻ റവ. ഡോ. സ്കറിയ കല്ലൂർ, ഫാ. തോമസ് തയ്യിൽ, ഫാ. ജോസഫ് പൂവത്തോലിൽ, ജോർജ് കാനാട്ട് എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.