തിരുവനന്തപുരം: ഈ വർഷം മാർച്ച് 25 മുതൽ അടുത്ത വർഷം മാർച്ച് 25 വരെ മലങ്കര കത്തോലിക്കാ സഭയിൽ യുവജനവർഷമായി മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപിച്ചു. ഇന്നലെ സമാപിച്ച സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
സഭയുടെ ദ്വിതീയ അസംബ്ലി 2019ൽ നടത്താനും തീരുമാനിച്ചു. അസംബ്ലിയുടെ പൊതുപഠനവിഷയമായി കുടുംബങ്ങളുടെ സഭാത്മകമായ കെട്ടുറപ്പും വിശുദ്ധീകരണവും എന്ന വിഷയം സ്വീകരിക്കാനും തീരുമാനിച്ചു. സഭാതല അസംബ്ലിയിൽ ഈ വിഷയം അവലോകന വിധേയമാക്കി മാർഗരേഖ തയാറാക്കും. ഇതിന്റെ പ്രാഥമിക പഠനരേഖ തയാറാക്കുന്നതിന് ബിഷപ് തോമസ് മാർ യൗസേബിയൂസ് അധ്യക്ഷനായി കമ്മീഷനെ ചുമതലപ്പെടുത്തി.
അഞ്ചു ദിവസമായി നടന്ന എപ്പിസ്കോപ്പൽ സൂനഹദോസ് സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. പുതുതായി പണിത സൂനഹദോസ് കമ്മീഷൻ ഓഫീസുകളുടെ ആശീർവാദം കാതോലിക്കാബാവ നിർവഹിച്ചു. ദിവംഗതനായ ബിഷപ് തോമസ് മാർ ദിയസ്കോറസിനെ അനുസ്മരിച്ച് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വചനപ്രഘോഷണം നടത്തി.
സൂനഹദോസിൽ സിഎസ്ഐ മോഡറേറ്ററായ റവ. തോമസ് കെ. ഉമ്മനെയും രാജ്യം പദ്മഭൂഷണ് നൽകി ആദരിച്ച മാർത്തോമാസഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെയും സൂനഹദോസിൽ കാതോലിക്കാബാവയുടെ നേതൃത്വത്തിൽ ആദരിച്ചു.
റവ. തോമസ് കെ. ഉമ്മന് സിബിസിഐ വൈസ് പ്രസിഡന്റ് കൂടിയായ ജോഷ്വ മാർ ഇഗ്നാത്തിയോസ് ആശംസകൾ നേർന്നു. ബിഷപ് ഏബ്രഹാം മാർ യൂലിയോസ് ഉപഹാരം നൽകി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ബിഷപ് ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ആശംസകൾ അർപ്പിച്ചു. ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം ഉപഹാരം സമർപ്പിച്ചു.
സഭയുടെ ദ്വിതീയ അസംബ്ലി 2019ൽ നടത്താനും തീരുമാനിച്ചു. അസംബ്ലിയുടെ പൊതുപഠനവിഷയമായി കുടുംബങ്ങളുടെ സഭാത്മകമായ കെട്ടുറപ്പും വിശുദ്ധീകരണവും എന്ന വിഷയം സ്വീകരിക്കാനും തീരുമാനിച്ചു. സഭാതല അസംബ്ലിയിൽ ഈ വിഷയം അവലോകന വിധേയമാക്കി മാർഗരേഖ തയാറാക്കും. ഇതിന്റെ പ്രാഥമിക പഠനരേഖ തയാറാക്കുന്നതിന് ബിഷപ് തോമസ് മാർ യൗസേബിയൂസ് അധ്യക്ഷനായി കമ്മീഷനെ ചുമതലപ്പെടുത്തി.
അഞ്ചു ദിവസമായി നടന്ന എപ്പിസ്കോപ്പൽ സൂനഹദോസ് സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. പുതുതായി പണിത സൂനഹദോസ് കമ്മീഷൻ ഓഫീസുകളുടെ ആശീർവാദം കാതോലിക്കാബാവ നിർവഹിച്ചു. ദിവംഗതനായ ബിഷപ് തോമസ് മാർ ദിയസ്കോറസിനെ അനുസ്മരിച്ച് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വചനപ്രഘോഷണം നടത്തി.
സൂനഹദോസിൽ സിഎസ്ഐ മോഡറേറ്ററായ റവ. തോമസ് കെ. ഉമ്മനെയും രാജ്യം പദ്മഭൂഷണ് നൽകി ആദരിച്ച മാർത്തോമാസഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെയും സൂനഹദോസിൽ കാതോലിക്കാബാവയുടെ നേതൃത്വത്തിൽ ആദരിച്ചു.
റവ. തോമസ് കെ. ഉമ്മന് സിബിസിഐ വൈസ് പ്രസിഡന്റ് കൂടിയായ ജോഷ്വ മാർ ഇഗ്നാത്തിയോസ് ആശംസകൾ നേർന്നു. ബിഷപ് ഏബ്രഹാം മാർ യൂലിയോസ് ഉപഹാരം നൽകി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ബിഷപ് ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ആശംസകൾ അർപ്പിച്ചു. ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം ഉപഹാരം സമർപ്പിച്ചു.