ജറുസലം തീർത്ഥാടനം-13 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വളർച്ച വിവരിക്കുന്നുണ്ട്. യേശുവിന്റെ അമ്മയായ മറിയം ഇവിടെയെല്ലാം നിറഞ്ഞുനില്ക്കുന്നു. മറിയത്തിനു ലഭിക്കുന്ന മംഗളവാർത്ത, യേശുവിന്റെ ജനനം, പരിഛേദനകർമം, സമർപ്പണം, പന്ത്രണ്ടാം വയസിൽ ബാലനായ യേശുവിനെ ജറുസലമിലേക്കു കൊണ്ടുപോകുന്നത് ഒക്കെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നുണ്ട്. യേശുവിന്റെ പരസ്യജീവിതത്തിലെ അമ്മസാന്നിധ്യം യോഹന്നാൻ സുവിശേഷകന്റെ പ്രത്യേക ദൈവശാസ്ത്ര ആഭിമുഖ്യവുമാണ്. പേര് ഒരിടത്തും പറയാതെ യേശുവിന്റെ അമ്മ എന്നു വിശേഷിപ്പിച്ചുകൊണ്ടു കാനായിലെ കല്യാണം മുതൽ കാൽവരിവരെ മറിയത്തിന്റെ സാന്നിധ്യത്തെക്കുറിച്ചു യോഹന്നാൽ പറയുന്നു. ’’അവൻ പറയുന്നതുപോലെ ചെയ്യുക’’ എന്ന വചനം മറിയത്തിന്റെ സുവിശേഷ ഉദ്ബോധനമായി മാറുന്നു.
അല്പവിശ്വാസത്തിൽനിന്നു പൂർണവിശ്വാസത്തിലേക്കു ശിഷ്യന്മാർ കടന്നുവരാൻ ഇടയായതു മറിയത്തിന്റെ ഇടപെടൽ കൊണ്ടുകൂടിയാണ്. സുവിശേഷത്തിന്റെ അവസാനഭാഗത്ത് എത്തുന്പോൾ യേശുശിഷ്യനായ യോഹന്നാനെ അമ്മയെ ഏല്പിക്കുന്നു. ആ ശിഷ്യൻ സഭയെ പ്രതിനിധീകരിക്കുന്നതിനാൽ പരിശുദ്ധമറിയം സഭയുടെ മുഴുവൻ അമ്മയായി രൂപാന്തരപ്പെടുന്നു.
സ്വന്തം പുത്രനെ നസ്രത്തുമുതൽ ജറുസലംവരെ അനുയാത്ര ചെയ്ത മറിയം സഭയെ അവളുടെ സ്വർഗീയ ജറുസലമിലേക്കുള്ള യാത്രയിൽ അകന്പടി ചെയ്യുന്നു. യേശുവിനോടൊപ്പവും ഇന്നു നമ്മോടുകൂടെയും സഞ്ചരിക്കുന്ന മറിയം ഒരു സാധാരണ സ്ത്രീയല്ല. തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ പറയുന്നതുപോലെ അവൾ തീർഥാടകരായ ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയും സമാശ്വാസത്തിന്റെ അടയാളവുമാണ്. ഫ്രാൻസിസ് പാപ്പാ കുറച്ചുകൂടി വിശാലമായ ക്യാൻവാസിലേക്ക് അതു പകർത്തുന്നു. ’’യേശുവിനെ സംരക്ഷിച്ച അമ്മയായ മറിയം വ്രണിതമായ ഈ ലോകത്തെ വാത്സല്യത്തോടും വേദനയോടുകൂടെ ഇപ്പോൾ സംരക്ഷിക്കുന്നു. സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട അവൾ സർവസൃഷ്ടിക്കളുടെയും അമ്മയും റാണിയുമാണ്.’’
മറിയം ഇങ്ങനെ ആയിത്തീരുകയോ ഇതെല്ലാം നേടിയെടുക്കുകയോ ചെയ്തതല്ല; അതെല്ലാം ദൈവം അവൾക്ക് നല്കിയതാണ്. ഹിപ്പോയിലെ മെത്രാനായിരുന്നു വിശുദ്ധ അഗസ്റ്റിന്റെ പ്രസംഗം ഇവിടെ ഉദ്ധരിക്കാവുന്നതാണ് : ’’പരിശുദ്ധാത്മാവ് വസിക്കാൻ വേണ്ടിഅവൾ പരിശുദ്ധയായിരുന്നു. ദൈവത്തിന്റെ മണവാട്ടിയാകാൻ വേണ്ടി അവൾ സുന്ദരിയായിരുന്നു; ലോകത്തിനുമുഴുവൻ ഒരു രക്ഷകനെ നല്കാൻ തക്കവിധം അവൾ ഫലദായകത്വം നിറഞ്ഞവളായിരുന്നു, യേശുവിന്റെ ജനനത്തിനുശേഷവും കന്യകയായിരിക്കാൻ വേണ്ടിയും അവൾ ശുദ്ധയായിരുന്നു.’’ ദൈവത്തിന്റെ പരിപാലനയിൽ രക്ഷാകരചരിത്രത്തിൽ മറിയത്തിന്റെ പ്രത്യേക തെരഞ്ഞെടുപ്പിലേക്കു വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ വിരൽചൂണ്ടുന്നു.
മറിയത്തിന്റെ ഈ അനന്യത വ്യക്തമാക്കുന്ന വാക്കുകളാണ് അലക്സാണ്ട്രിയായിലെ ഒരിജന്റെ ശിഷ്യനായ ഗ്രിഗറി തൗമാതുർഗോയുടേത്: ’’എല്ലാ ദൈവികരഹസ്യങ്ങളുടെയും കലവറയാണു നീ; മാലാഖമാർക്കു വെളിപ്പെടാതെ പോയതു നിനക്കായി ദൈവം വെളിപ്പെടുത്തി; പൂർവപിതാക്കന്മാർ കാണാതെ പോയത് നിന്റെ കണ്ണുകൾകൊണ്ട് ദർശിച്ചു; പ്രവാചകന്മാർ കേൾക്കാതെ പോയ ശബ്ദം നീ കേട്ടു.’’ എങ്കിലും അവൾ സഭയിലെ ഒരു സാധാരണ അംഗത്തെപ്പോലെ ജീവിച്ചു. തന്റെ പുത്രന്റെ ശിഷ്യഗണത്തോട് ചേർന്ന്, സഭാ വിശ്വാസികളിൽ ഒരാളായി പരിശുദ്ധ മറിയം ജീവിച്ചു; ഒരു ഉത്തമവിശ്വാസി ആയിരിക്കാനുള്ള പ്രചോദനം എല്ലാവർക്കും അതു പ്രദാനം ചെയ്യുന്നു.
യേശുവിന്റെ ജീവിതം കാലിത്തൊഴുത്തുമുതൽ കാൽവരിവരെയും അതിനുശേഷം പിതാവിന്റെ സന്നിധിയിലേക്കുമുള്ള തീർഥാടനമായിരുന്നെങ്കിൽ പരിശുദ്ധ ദൈവമാതാവും ആ തീർഥാടനത്തിലെ ദൈവികപദ്ധതിയുടെ ഭാഗമായി തന്നെ പങ്കുചേരുന്നു. നമ്മുടെ യാത്രയിലും നമുക്ക് അമ്മയെ കൂടെക്കൂട്ടാം, ദൈവമാതാവായി നമ്മുടെ സ്വന്തം അമ്മയായി.
നിത്യമായ മരണത്തിനു വിധേയമാകാമായിരുന്ന മനുഷ്യവംശത്തെ രക്ഷയുടെ കവാടത്തിലേക്കു മറിയം നയിച്ചതുപോലെ അവൾ നമ്മെയും സ്വർഗീയ കവാടത്തിലേക്കും ക്രിസ്തുമുഖദർശനത്തിലേയ്ക്കും നയിക്കും. കാരണം അവൾ ദൈവതിരുമുന്പിൽ പരിശുദ്ധയാണ്. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഷില്യായുടെ ശവകുടീരത്തിൽ കുറിച്ചുവച്ചിരിക്കുന്ന മറിയത്തോടുള്ള പ്രാർത്ഥന ഇന്നും ഇനിയുള്ള ദിവസങ്ങളിലും നമ്മുടെ അധരങ്ങളിൽ ഉണ്ടായിരിക്കട്ടെ: ’’ഓ ദൈവമാതാവേ, അങ്ങയുടെ മാധ്യസ്ഥ്യത്തിനായി ഞങ്ങൾ അണയുന്നു; അവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുത്; ഞങ്ങളെ എല്ലാ അപകടങ്ങളിൽനിന്നും മോചിപ്പിക്കേണമെ’’.
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വളർച്ച വിവരിക്കുന്നുണ്ട്. യേശുവിന്റെ അമ്മയായ മറിയം ഇവിടെയെല്ലാം നിറഞ്ഞുനില്ക്കുന്നു. മറിയത്തിനു ലഭിക്കുന്ന മംഗളവാർത്ത, യേശുവിന്റെ ജനനം, പരിഛേദനകർമം, സമർപ്പണം, പന്ത്രണ്ടാം വയസിൽ ബാലനായ യേശുവിനെ ജറുസലമിലേക്കു കൊണ്ടുപോകുന്നത് ഒക്കെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നുണ്ട്. യേശുവിന്റെ പരസ്യജീവിതത്തിലെ അമ്മസാന്നിധ്യം യോഹന്നാൻ സുവിശേഷകന്റെ പ്രത്യേക ദൈവശാസ്ത്ര ആഭിമുഖ്യവുമാണ്. പേര് ഒരിടത്തും പറയാതെ യേശുവിന്റെ അമ്മ എന്നു വിശേഷിപ്പിച്ചുകൊണ്ടു കാനായിലെ കല്യാണം മുതൽ കാൽവരിവരെ മറിയത്തിന്റെ സാന്നിധ്യത്തെക്കുറിച്ചു യോഹന്നാൽ പറയുന്നു. ’’അവൻ പറയുന്നതുപോലെ ചെയ്യുക’’ എന്ന വചനം മറിയത്തിന്റെ സുവിശേഷ ഉദ്ബോധനമായി മാറുന്നു.
അല്പവിശ്വാസത്തിൽനിന്നു പൂർണവിശ്വാസത്തിലേക്കു ശിഷ്യന്മാർ കടന്നുവരാൻ ഇടയായതു മറിയത്തിന്റെ ഇടപെടൽ കൊണ്ടുകൂടിയാണ്. സുവിശേഷത്തിന്റെ അവസാനഭാഗത്ത് എത്തുന്പോൾ യേശുശിഷ്യനായ യോഹന്നാനെ അമ്മയെ ഏല്പിക്കുന്നു. ആ ശിഷ്യൻ സഭയെ പ്രതിനിധീകരിക്കുന്നതിനാൽ പരിശുദ്ധമറിയം സഭയുടെ മുഴുവൻ അമ്മയായി രൂപാന്തരപ്പെടുന്നു.
സ്വന്തം പുത്രനെ നസ്രത്തുമുതൽ ജറുസലംവരെ അനുയാത്ര ചെയ്ത മറിയം സഭയെ അവളുടെ സ്വർഗീയ ജറുസലമിലേക്കുള്ള യാത്രയിൽ അകന്പടി ചെയ്യുന്നു. യേശുവിനോടൊപ്പവും ഇന്നു നമ്മോടുകൂടെയും സഞ്ചരിക്കുന്ന മറിയം ഒരു സാധാരണ സ്ത്രീയല്ല. തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ പറയുന്നതുപോലെ അവൾ തീർഥാടകരായ ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയും സമാശ്വാസത്തിന്റെ അടയാളവുമാണ്. ഫ്രാൻസിസ് പാപ്പാ കുറച്ചുകൂടി വിശാലമായ ക്യാൻവാസിലേക്ക് അതു പകർത്തുന്നു. ’’യേശുവിനെ സംരക്ഷിച്ച അമ്മയായ മറിയം വ്രണിതമായ ഈ ലോകത്തെ വാത്സല്യത്തോടും വേദനയോടുകൂടെ ഇപ്പോൾ സംരക്ഷിക്കുന്നു. സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട അവൾ സർവസൃഷ്ടിക്കളുടെയും അമ്മയും റാണിയുമാണ്.’’
മറിയം ഇങ്ങനെ ആയിത്തീരുകയോ ഇതെല്ലാം നേടിയെടുക്കുകയോ ചെയ്തതല്ല; അതെല്ലാം ദൈവം അവൾക്ക് നല്കിയതാണ്. ഹിപ്പോയിലെ മെത്രാനായിരുന്നു വിശുദ്ധ അഗസ്റ്റിന്റെ പ്രസംഗം ഇവിടെ ഉദ്ധരിക്കാവുന്നതാണ് : ’’പരിശുദ്ധാത്മാവ് വസിക്കാൻ വേണ്ടിഅവൾ പരിശുദ്ധയായിരുന്നു. ദൈവത്തിന്റെ മണവാട്ടിയാകാൻ വേണ്ടി അവൾ സുന്ദരിയായിരുന്നു; ലോകത്തിനുമുഴുവൻ ഒരു രക്ഷകനെ നല്കാൻ തക്കവിധം അവൾ ഫലദായകത്വം നിറഞ്ഞവളായിരുന്നു, യേശുവിന്റെ ജനനത്തിനുശേഷവും കന്യകയായിരിക്കാൻ വേണ്ടിയും അവൾ ശുദ്ധയായിരുന്നു.’’ ദൈവത്തിന്റെ പരിപാലനയിൽ രക്ഷാകരചരിത്രത്തിൽ മറിയത്തിന്റെ പ്രത്യേക തെരഞ്ഞെടുപ്പിലേക്കു വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ വിരൽചൂണ്ടുന്നു.
മറിയത്തിന്റെ ഈ അനന്യത വ്യക്തമാക്കുന്ന വാക്കുകളാണ് അലക്സാണ്ട്രിയായിലെ ഒരിജന്റെ ശിഷ്യനായ ഗ്രിഗറി തൗമാതുർഗോയുടേത്: ’’എല്ലാ ദൈവികരഹസ്യങ്ങളുടെയും കലവറയാണു നീ; മാലാഖമാർക്കു വെളിപ്പെടാതെ പോയതു നിനക്കായി ദൈവം വെളിപ്പെടുത്തി; പൂർവപിതാക്കന്മാർ കാണാതെ പോയത് നിന്റെ കണ്ണുകൾകൊണ്ട് ദർശിച്ചു; പ്രവാചകന്മാർ കേൾക്കാതെ പോയ ശബ്ദം നീ കേട്ടു.’’ എങ്കിലും അവൾ സഭയിലെ ഒരു സാധാരണ അംഗത്തെപ്പോലെ ജീവിച്ചു. തന്റെ പുത്രന്റെ ശിഷ്യഗണത്തോട് ചേർന്ന്, സഭാ വിശ്വാസികളിൽ ഒരാളായി പരിശുദ്ധ മറിയം ജീവിച്ചു; ഒരു ഉത്തമവിശ്വാസി ആയിരിക്കാനുള്ള പ്രചോദനം എല്ലാവർക്കും അതു പ്രദാനം ചെയ്യുന്നു.
യേശുവിന്റെ ജീവിതം കാലിത്തൊഴുത്തുമുതൽ കാൽവരിവരെയും അതിനുശേഷം പിതാവിന്റെ സന്നിധിയിലേക്കുമുള്ള തീർഥാടനമായിരുന്നെങ്കിൽ പരിശുദ്ധ ദൈവമാതാവും ആ തീർഥാടനത്തിലെ ദൈവികപദ്ധതിയുടെ ഭാഗമായി തന്നെ പങ്കുചേരുന്നു. നമ്മുടെ യാത്രയിലും നമുക്ക് അമ്മയെ കൂടെക്കൂട്ടാം, ദൈവമാതാവായി നമ്മുടെ സ്വന്തം അമ്മയായി.
നിത്യമായ മരണത്തിനു വിധേയമാകാമായിരുന്ന മനുഷ്യവംശത്തെ രക്ഷയുടെ കവാടത്തിലേക്കു മറിയം നയിച്ചതുപോലെ അവൾ നമ്മെയും സ്വർഗീയ കവാടത്തിലേക്കും ക്രിസ്തുമുഖദർശനത്തിലേയ്ക്കും നയിക്കും. കാരണം അവൾ ദൈവതിരുമുന്പിൽ പരിശുദ്ധയാണ്. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഷില്യായുടെ ശവകുടീരത്തിൽ കുറിച്ചുവച്ചിരിക്കുന്ന മറിയത്തോടുള്ള പ്രാർത്ഥന ഇന്നും ഇനിയുള്ള ദിവസങ്ങളിലും നമ്മുടെ അധരങ്ങളിൽ ഉണ്ടായിരിക്കട്ടെ: ’’ഓ ദൈവമാതാവേ, അങ്ങയുടെ മാധ്യസ്ഥ്യത്തിനായി ഞങ്ങൾ അണയുന്നു; അവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുത്; ഞങ്ങളെ എല്ലാ അപകടങ്ങളിൽനിന്നും മോചിപ്പിക്കേണമെ’’.