മലപ്പുറം: ആദിവാസി യുവാവിനെ പ്രാകൃതമായി തല്ലിക്കൊന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഹാരം മോഷ്ടിച്ചെന്ന് ആരോപിച്ചാണു മധുവിനെ ഒരുസംഘം മർദിച്ചത്. ഭക്ഷണം പോലുമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്നതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്.
ആദിവാസി മേഖലകൾ സോമാലിയയ്ക്കു സമാനമാണെന്നു ബിജെപി ആരോപിച്ചപ്പോൾ കേരളത്തെ അപമാനിക്കുകയാണെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തി. എന്നാൽ ബിജെപിയുടെ അഭിപ്രായം ശരിയാണെന്നു വ്യക്തമാക്കുന്നതാണ് അട്ടപ്പാടി സംഭവം. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും മന്ത്രിമാരോ സ്ഥലം എംപിയോ എംഎൽഎയോ സ്ഥലം സന്ദർശിക്കാൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്. കൊലയാളികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസി മേഖലകൾ സോമാലിയയ്ക്കു സമാനമാണെന്നു ബിജെപി ആരോപിച്ചപ്പോൾ കേരളത്തെ അപമാനിക്കുകയാണെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തി. എന്നാൽ ബിജെപിയുടെ അഭിപ്രായം ശരിയാണെന്നു വ്യക്തമാക്കുന്നതാണ് അട്ടപ്പാടി സംഭവം. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും മന്ത്രിമാരോ സ്ഥലം എംപിയോ എംഎൽഎയോ സ്ഥലം സന്ദർശിക്കാൻ തയാറാകാത്തത് പ്രതിഷേധാർഹമാണ്. കൊലയാളികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.