പാലക്കാട്: അഗളിയിൽ ആദിവാസി യുവാവിനെ മോഷ്ടാവ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ആക്രമിച്ചു കൊന്നത് അപമാനകരവും പ്രതിഷേധാർഹവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മാപ്പ് അർഹിക്കാത്ത അപരിഷ്കൃത നടപടിയാണ് ഉണ്ടായത്. സഹജീവിയോടു കാരുണ്യം കാട്ടുക എന്നതാണു കേരളം പൊതുവിൽ പ്രകടിപ്പിക്കുന്ന സംസ്കാരം. അതിന് അപവാദമായിപ്പോയി അഗളിയിലെ കാട്ടാളത്തം. ഇത്തരം അപമാനകരമായ സംഭവം മേലിൽ ഉണ്ടാകാതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
മാപ്പ് അർഹിക്കാത്ത അപരിഷ്കൃത നടപടിയാണ് ഉണ്ടായത്. സഹജീവിയോടു കാരുണ്യം കാട്ടുക എന്നതാണു കേരളം പൊതുവിൽ പ്രകടിപ്പിക്കുന്ന സംസ്കാരം. അതിന് അപവാദമായിപ്പോയി അഗളിയിലെ കാട്ടാളത്തം. ഇത്തരം അപമാനകരമായ സംഭവം മേലിൽ ഉണ്ടാകാതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.