തിരുവനന്തപുരം: പുതിയ വാടക നിയന്ത്രണ ബിൽ കൊണ്ടുവരുന്നതിനു മുന്നോടിയായി തയാറാക്കിയ കരടിൽ ഭരണഘടനാ വിരുദ്ധമായ ശിപാർശകളുണ്ടെന്ന കുറിപ്പോടെ നിയമ സെക്രട്ടറി ഭവനനിർമാണ വകുപ്പിനു മടക്കി നൽകി.
വാടകക്കെട്ടിടത്തിന്റെ പിന്തുടർച്ചാവകാശം സംബന്ധിച്ചു നിലവിലുള്ള നിയമങ്ങൾക്കു വിരുദ്ധമായ ബിൽ കൊണ്ടുവരുന്ന സാഹചര്യത്തിൽ രാഷ്ട്രപതിയുടെ അംഗീകാരം തേടേണ്ടി വരുന്നത് ഏറെ സങ്കീർണതകൾക്കും കാലതാമസത്തിനും ഇടയാക്കുമെന്ന കുറിപ്പോടെയാണു ബിൽ മടക്കി നൽകിയത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിലെ വാടകക്കാരൻ മരിച്ചാൽ ഒരു വർഷത്തിനകം കെട്ടിടത്തിന്റെ കൈവശാവകാശം ഒഴിഞ്ഞുകൊടുക്കണമെന്നാണു നിലവിലെ വ്യവസ്ഥ.
ഉടമ മരിച്ചാൽ കരാർ കാലാവധി വരെ വാടകക്കാരുടെ അവകാശിക്കു കൈവശം വയ്ക്കാമെന്നാണു പുതിയ ഭേദഗതി. ഇതിലെ നിയമ പ്രശ്നങ്ങളാണു പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി ഹൗസിംഗ് വകുപ്പു തയാറാക്കിയ കരടാണു നിയമ വകുപ്പു മടക്കിയത്. ഇതോടെ മറ്റന്നാൾ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വാടക നിയന്ത്രണ ബിൽ കൊണ്ടു വരാൻ കഴിയില്ലെന്ന് ഉറപ്പായി.
നേരിയ വാടക ഈടാക്കുന്ന ചെറിയ കെട്ടിടങ്ങളുടെയും ഹ്രസ്വകാല കരാറുകൾ പോലും രജിസ്റ്റർ ചെയ്യണമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതു ജനങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വാടകക്കെട്ടിടത്തിന്റെ പിന്തുടർച്ചാവകാശം സംബന്ധിച്ചു നിലവിലുള്ള നിയമങ്ങൾക്കു വിരുദ്ധമായ ബിൽ കൊണ്ടുവരുന്ന സാഹചര്യത്തിൽ രാഷ്ട്രപതിയുടെ അംഗീകാരം തേടേണ്ടി വരുന്നത് ഏറെ സങ്കീർണതകൾക്കും കാലതാമസത്തിനും ഇടയാക്കുമെന്ന കുറിപ്പോടെയാണു ബിൽ മടക്കി നൽകിയത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിലെ വാടകക്കാരൻ മരിച്ചാൽ ഒരു വർഷത്തിനകം കെട്ടിടത്തിന്റെ കൈവശാവകാശം ഒഴിഞ്ഞുകൊടുക്കണമെന്നാണു നിലവിലെ വ്യവസ്ഥ.
ഉടമ മരിച്ചാൽ കരാർ കാലാവധി വരെ വാടകക്കാരുടെ അവകാശിക്കു കൈവശം വയ്ക്കാമെന്നാണു പുതിയ ഭേദഗതി. ഇതിലെ നിയമ പ്രശ്നങ്ങളാണു പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി ഹൗസിംഗ് വകുപ്പു തയാറാക്കിയ കരടാണു നിയമ വകുപ്പു മടക്കിയത്. ഇതോടെ മറ്റന്നാൾ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വാടക നിയന്ത്രണ ബിൽ കൊണ്ടു വരാൻ കഴിയില്ലെന്ന് ഉറപ്പായി.
നേരിയ വാടക ഈടാക്കുന്ന ചെറിയ കെട്ടിടങ്ങളുടെയും ഹ്രസ്വകാല കരാറുകൾ പോലും രജിസ്റ്റർ ചെയ്യണമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതു ജനങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നു.