തൃശൂർ: അക്രമരാഷ്ട്രീയം പാർട്ടി നയമല്ലെന്നും ശത്രുക്കളെ ആക്രമണത്തിലൂടെ കീഴ്പ്പെടുത്തുന്നത് ആർഎസ്എസിന്റെ സംസ്കാരമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണു യെച്ചൂരി നിലപാട് വ്യക്തമാക്കിയത്. എന്നാൽ സിപിഎം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും യെച്ചൂരി ഓർമിപ്പിച്ചു. അക്രമരാഷ്ട്രീയത്തിലൂടെ നഷ്ടമുണ്ടായിട്ടുള്ളത് സിപിഎമ്മിനാണ്.
എതിരാളികളെ ജനാധിപത്യപരമായ രീതിയിൽ നേരിടും. പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. രാഷ്ട്രീയ അക്രമങ്ങളിൽ പാർട്ടി വിശ്വസിക്കുന്നില്ല. 577 രക്തസാക്ഷികളുടെ കുടീരങ്ങളി നിന്നുള്ള ദീപശിഖകളാണ് സമ്മേളന നഗരിയിലേക്കു കൊണ്ടുവന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിനായി ജീവൻ ബലിയർപ്പിച്ചവരാണിവർ- അദ്ദേഹം പറഞ്ഞു.
എതിരാളികളെ ജനാധിപത്യപരമായ രീതിയിൽ നേരിടും. പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. രാഷ്ട്രീയ അക്രമങ്ങളിൽ പാർട്ടി വിശ്വസിക്കുന്നില്ല. 577 രക്തസാക്ഷികളുടെ കുടീരങ്ങളി നിന്നുള്ള ദീപശിഖകളാണ് സമ്മേളന നഗരിയിലേക്കു കൊണ്ടുവന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിനായി ജീവൻ ബലിയർപ്പിച്ചവരാണിവർ- അദ്ദേഹം പറഞ്ഞു.