കോട്ടയം: പഞ്ചാബ് നാഷണൽ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാർക്കു പരക്കെ സ്ഥലംമാറ്റം. ഒരേ ബ്രാഞ്ചിൽ അഞ്ചു വർഷമായി ജോലി ചെയ്യുന്ന ക്ലാർക്കുമാരെയും മൂന്നു വർഷമായ ഓഫീസർമാരെയുമാണ് മറ്റ് ബ്രാഞ്ചുകളിലേക്കു സ്ഥലം മാറ്റുന്നത്.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദേശമനുസരിച്ചാണു നടപടി. കുട്ടികളുടെ വാർഷിക പരീക്ഷയും എൻട്രൻസ് പരീക്ഷയും എത്തിയ വേളയിലുണ്ടായ സ്ഥലംമാറ്റം ഏറെപ്പേർക്കും ദുരിതമായി. കനറ, പഞ്ചാബ് നാഷണൽ, യൂണിയൻ ബാങ്കുകളിൽ സ്ഥലമാറ്റ ഉത്തരവ് എത്തിക്കഴിഞ്ഞു. കേരളത്തിൽ ബ്രാഞ്ചുകൾ കുറവുള്ള ബാങ്ക് ജീവനക്കാർക്ക് രണ്ടും മൂന്നും ജില്ലകൾക്കപ്പുറത്താണ് സ്ഥലംമാറ്റം കിട്ടുന്നത്. പുതിയ സ്ഥലത്തു താമസം, ഭക്ഷണം ഉൾപ്പെടെ കാര്യങ്ങൾ ക്രമീകരിക്കാനും ജീവനക്കാർ ബുദ്ധിമുട്ടുന്നു. സ്ഥലംമാറ്റമുള്ളവരുടെ ഓഫീസ് കംപ്യൂട്ടർ രേഖകൾ പരിശോധിക്കാനും നിർദേശമുണ്ട്.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദേശമനുസരിച്ചാണു നടപടി. കുട്ടികളുടെ വാർഷിക പരീക്ഷയും എൻട്രൻസ് പരീക്ഷയും എത്തിയ വേളയിലുണ്ടായ സ്ഥലംമാറ്റം ഏറെപ്പേർക്കും ദുരിതമായി. കനറ, പഞ്ചാബ് നാഷണൽ, യൂണിയൻ ബാങ്കുകളിൽ സ്ഥലമാറ്റ ഉത്തരവ് എത്തിക്കഴിഞ്ഞു. കേരളത്തിൽ ബ്രാഞ്ചുകൾ കുറവുള്ള ബാങ്ക് ജീവനക്കാർക്ക് രണ്ടും മൂന്നും ജില്ലകൾക്കപ്പുറത്താണ് സ്ഥലംമാറ്റം കിട്ടുന്നത്. പുതിയ സ്ഥലത്തു താമസം, ഭക്ഷണം ഉൾപ്പെടെ കാര്യങ്ങൾ ക്രമീകരിക്കാനും ജീവനക്കാർ ബുദ്ധിമുട്ടുന്നു. സ്ഥലംമാറ്റമുള്ളവരുടെ ഓഫീസ് കംപ്യൂട്ടർ രേഖകൾ പരിശോധിക്കാനും നിർദേശമുണ്ട്.