തൃശൂർ: സിപിഎം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ അജൻഡയിൽ ആദ്യ ഇനം പ്രവർത്തന റിപ്പോർട്ട്. ഞായറാഴ്ച രാവിലെ തെരഞ്ഞെടുപ്പ്. ഇന്നലെ ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. തുടർന്ന് വൈകുന്നേരം റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ചയായിരുന്നു. ഇന്നും നാളെയും പൊതുചർച്ചകൾ നടക്കും.
സർക്കാരിന്റെ പ്രവർത്തനം, മുന്നണി ബന്ധങ്ങൾ, സംസ്ഥാന കമ്മിറ്റിയുടേയും ജില്ലാ കമ്മിറ്റികളുടേയും പ്രവർത്തനം തുടങ്ങിയവ പ്രസീഡിയത്തിന്റെ നിയന്ത്രണത്തിനു വിധേയമായി ചർച്ച ചെയ്യും. നാളെ വൈകുന്നേരം അഞ്ചിനു ചർച്ചകളിലെ നിർദേശങ്ങൾക്കു സെക്രട്ടറി കോടിയേരി മറുപടിനൽകും. ആവശ്യമെങ്കിൽ മുഖ്യമന്ത്രി പിണറായിയും മറുപടി നൽകും. ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
പാർട്ടി കോണ്‍ഗ്രസിലേക്കുള്ള സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളന അജൻഡ പൂർത്തിയാകും.
സർക്കാരിന്റെ പ്രവർത്തനം, മുന്നണി ബന്ധങ്ങൾ, സംസ്ഥാന കമ്മിറ്റിയുടേയും ജില്ലാ കമ്മിറ്റികളുടേയും പ്രവർത്തനം തുടങ്ങിയവ പ്രസീഡിയത്തിന്റെ നിയന്ത്രണത്തിനു വിധേയമായി ചർച്ച ചെയ്യും. നാളെ വൈകുന്നേരം അഞ്ചിനു ചർച്ചകളിലെ നിർദേശങ്ങൾക്കു സെക്രട്ടറി കോടിയേരി മറുപടിനൽകും. ആവശ്യമെങ്കിൽ മുഖ്യമന്ത്രി പിണറായിയും മറുപടി നൽകും. ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
പാർട്ടി കോണ്‍ഗ്രസിലേക്കുള്ള സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളന അജൻഡ പൂർത്തിയാകും.