തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബ് വധത്തിന്റെ അന്വേഷണം സിബിഐയെ എൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കൈമാറി. സിപിഎം ഉന്നതങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണു കൊലപാതകമെന്ന് അവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മകനും യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം സെക്രട്ടറിയുമായ ശുഹൈബിനോടു സിപിഎമ്മിനുള്ള രാഷ്ട്രീയ വിരോധവും കുടിപ്പകയും അസഹിഷ്ണുതയുമാണ് കൊലപാതകത്തിനു കാരണമെന്നു വിശ്വസിക്കുന്നതായി കത്തിൽ പറയുന്നു.
കൊലപാതകം കഴിഞ്ഞു പത്തു ദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതു സിപിഎം ഇടപെടലിനെ തുടർന്നാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസിനായിട്ടില്ല. അന്വേഷണത്തിനെ അട്ടിമറിക്കാനാണു ഭരണത്തിലിരിക്കുന്ന സിപിഎം ശ്രമിക്കുന്നത്.
അറസ്റ്റ് ചെയ്തെന്ന് അവകാശപ്പെട്ടുന്ന രഞ്ജിത് രാജ്, ആകാശ് എന്നീ സിപിഎം പ്രവർത്തകരെ നേതാക്കൾ തന്നെപോലീസിൽ ഹാജരാക്കിയതാണെന്നു സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചത്. സിപിഎമ്മുമായി പ്രതികൾക്കുള്ള ബന്ധം ഇതു വ്യക്തമാക്കുന്നു.
അറസ്റ്റിലായ പ്രതികൾക്കു മുഖ്യമന്ത്രി പിണറായി വിജയനുമായും ജില്ലാ സെക്രട്ടറി പി. ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. അന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയിൽ പോലീസ് സേനയിലെ ഒരു വിഭാഗം കേസ് വിവരങ്ങൾ പ്രതികൾക്കു ചോർത്തിക്കൊടുക്കുന്നതായി ജില്ലാ പോലീസ് മേധാവി ഉന്നത പോലീസ് അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മകനും യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം സെക്രട്ടറിയുമായ ശുഹൈബിനോടു സിപിഎമ്മിനുള്ള രാഷ്ട്രീയ വിരോധവും കുടിപ്പകയും അസഹിഷ്ണുതയുമാണ് കൊലപാതകത്തിനു കാരണമെന്നു വിശ്വസിക്കുന്നതായി കത്തിൽ പറയുന്നു.
കൊലപാതകം കഴിഞ്ഞു പത്തു ദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതു സിപിഎം ഇടപെടലിനെ തുടർന്നാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പോലീസിനായിട്ടില്ല. അന്വേഷണത്തിനെ അട്ടിമറിക്കാനാണു ഭരണത്തിലിരിക്കുന്ന സിപിഎം ശ്രമിക്കുന്നത്.
അറസ്റ്റ് ചെയ്തെന്ന് അവകാശപ്പെട്ടുന്ന രഞ്ജിത് രാജ്, ആകാശ് എന്നീ സിപിഎം പ്രവർത്തകരെ നേതാക്കൾ തന്നെപോലീസിൽ ഹാജരാക്കിയതാണെന്നു സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചത്. സിപിഎമ്മുമായി പ്രതികൾക്കുള്ള ബന്ധം ഇതു വ്യക്തമാക്കുന്നു.
അറസ്റ്റിലായ പ്രതികൾക്കു മുഖ്യമന്ത്രി പിണറായി വിജയനുമായും ജില്ലാ സെക്രട്ടറി പി. ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. അന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയിൽ പോലീസ് സേനയിലെ ഒരു വിഭാഗം കേസ് വിവരങ്ങൾ പ്രതികൾക്കു ചോർത്തിക്കൊടുക്കുന്നതായി ജില്ലാ പോലീസ് മേധാവി ഉന്നത പോലീസ് അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.