കൊച്ചി: വിഴിഞ്ഞം കരാറിലെ ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുന്പോൾ പരിഗണനാ വിഷയങ്ങളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതവേണമെന്നു ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ. കൊച്ചി പനന്പിള്ളി നഗറിലെ ഹൗസിംഗ് ബോർഡ് ബിൽഡിംഗിലുള്ള കമ്മീഷൻ ആസ്ഥാനത്തു നടന്ന ആദ്യ ഹിയറിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖത്തിനായി അദാനി പോർട്സ് ആൻഡ് എസ് ഇ ഇസെഡ് പ്രൈവറ്റ് ലിമിറ്റഡുമായി കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയ കരാർ സംസ്ഥാന താല്പര്യങ്ങൾക്കു വിരുദ്ധമാണെന്നും പൊതുഖജനാവിനു നഷ്ടം ഉണ്ടാക്കുന്നതാണെന്നും 2016ലെ കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഖജനാവിന് നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ആർക്കെന്നതടക്കം ആറോളം കാര്യങ്ങൾ കണ്ടെത്തുന്നതിനായിട്ടാണു സർക്കാർ രാമചന്ദ്രൻ നായർ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.
വിഴിഞ്ഞം തുറമുഖത്തിനായി അദാനി പോർട്സ് ആൻഡ് എസ് ഇ ഇസെഡ് പ്രൈവറ്റ് ലിമിറ്റഡുമായി കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയ കരാർ സംസ്ഥാന താല്പര്യങ്ങൾക്കു വിരുദ്ധമാണെന്നും പൊതുഖജനാവിനു നഷ്ടം ഉണ്ടാക്കുന്നതാണെന്നും 2016ലെ കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഖജനാവിന് നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ആർക്കെന്നതടക്കം ആറോളം കാര്യങ്ങൾ കണ്ടെത്തുന്നതിനായിട്ടാണു സർക്കാർ രാമചന്ദ്രൻ നായർ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.