തിരുവനന്തപുരം: ബോട്ടുടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ചീഫ് സെക്രട്ടറി പോൾ ആന്റണിയുമായി ബോട്ടുടമ സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണു തീരുമാനം.
ബോട്ടുടമകളുടെ ആവശ്യം സർക്കാർ പരിഗണിക്കാമെന്ന ഉറപ്പിനെ തുടർന്നാണു സമരം പിൻവലിച്ചതെന്നു ബോട്ടുടമ പ്രതിനിധികൾ അറിയിച്ചു. ഇതേ തുടർന്നു ബോട്ടുകൾ ഇന്നലെ മുതൽ വീണ്ടും കടലിൽ പോയി തുടങ്ങി.
മത്സ്യബന്ധന വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചികിത്സയിലായ സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയത്. ചെറുമീൻ പിടിക്കുന്നെന്ന പേരിൽ സർക്കാർ ഭീമമായ തുക പിഴ ഈടാക്കുന്നത ടക്കമുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബോട്ടുടമകളുടെ സമരം. ഇന്ധന വിലവർധനയടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചുള്ള മത്സ്യബന്ധന ബോട്ടുകളുടെ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് മത്സ്യബന്ധന മേഖല സ്തംഭിച്ചിരുന്നു.
ബോട്ടുടമകളുടെ ആവശ്യം സർക്കാർ പരിഗണിക്കാമെന്ന ഉറപ്പിനെ തുടർന്നാണു സമരം പിൻവലിച്ചതെന്നു ബോട്ടുടമ പ്രതിനിധികൾ അറിയിച്ചു. ഇതേ തുടർന്നു ബോട്ടുകൾ ഇന്നലെ മുതൽ വീണ്ടും കടലിൽ പോയി തുടങ്ങി.
മത്സ്യബന്ധന വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ചികിത്സയിലായ സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയത്. ചെറുമീൻ പിടിക്കുന്നെന്ന പേരിൽ സർക്കാർ ഭീമമായ തുക പിഴ ഈടാക്കുന്നത ടക്കമുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബോട്ടുടമകളുടെ സമരം. ഇന്ധന വിലവർധനയടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചുള്ള മത്സ്യബന്ധന ബോട്ടുകളുടെ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് മത്സ്യബന്ധന മേഖല സ്തംഭിച്ചിരുന്നു.