തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 ന്റെ നാലുവരി വികസനത്തിന്റെ ഭാഗമായ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഭൂമിയെടുപ്പിനുള്ള മൂന്ന് എ വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഗസറ്റ് വഴി പ്രസിദ്ധീകരിച്ചതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ ചേർത്തല മുതൽ ഓച്ചിറ വരെയുള്ള 81.600 കിലോമീറ്റർ ഭാഗത്തിന്റെയും കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള 56.300 കിലോമീറ്റർ ഭാഗത്തിന്റെയും തിരുവനന്തപുരം ജില്ലയിലെ 1120 മീറ്റർ നീളമുള്ള കഴക്കൂട്ടം ഫ്ളൈഓവറിന്റെയും ഭൂമിയെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനമാണ് ഫെബ്രുവരി 9,15 തീയതികളിലായി പ്രസിദ്ധീകരിച്ചതെന്നു മന്ത്രി അറിയിച്ചു.
തലശേരി - മാഹി ബൈപ്പാസ് പ്രാരംഭ പണികൾ ആരംഭിച്ചു. കോഴിക്കോട് ബൈപ്പാസിന്റെ ടെൻഡർ അംഗീകരിച്ചു. നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ അംഗീകരിച്ചതായും അറിയിപ്പ് ലഭിച്ചതായി മന്ത്രി അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ ചേർത്തല മുതൽ ഓച്ചിറ വരെയുള്ള 81.600 കിലോമീറ്റർ ഭാഗത്തിന്റെയും കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്കും തിരുവനന്തപുരത്തിനും ഇടയിലുള്ള 56.300 കിലോമീറ്റർ ഭാഗത്തിന്റെയും തിരുവനന്തപുരം ജില്ലയിലെ 1120 മീറ്റർ നീളമുള്ള കഴക്കൂട്ടം ഫ്ളൈഓവറിന്റെയും ഭൂമിയെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനമാണ് ഫെബ്രുവരി 9,15 തീയതികളിലായി പ്രസിദ്ധീകരിച്ചതെന്നു മന്ത്രി അറിയിച്ചു.
തലശേരി - മാഹി ബൈപ്പാസ് പ്രാരംഭ പണികൾ ആരംഭിച്ചു. കോഴിക്കോട് ബൈപ്പാസിന്റെ ടെൻഡർ അംഗീകരിച്ചു. നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ അംഗീകരിച്ചതായും അറിയിപ്പ് ലഭിച്ചതായി മന്ത്രി അറിയിച്ചു.