കോഴഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം പുല്ലാട് മോസ്ക്കോപടിക്കു സമീപം ബൈക്കും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൂവത്തൂർ വടക്കേതെഞ്ചേരിൽ വി.ജി.ഹരിദാസ് നായരാണ് (ഉണ്ണി-41) മരിച്ചത്. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു ഹരിദാസ് (ശ്രീജ). മക്കൾ: ഉപനിഷ് (അപ്പു), ശ്രീനന്ദ (കല്യാണി). പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകനാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിന് പുല്ലാട്ടുനിന്നും കോഴഞ്ചേരിക്കുള്ള യാത്രാമധ്യേ എതിരെ വന്ന ടാറ്റാ സുമോയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിദാസ് നായരെ ആദ്യം കോഴഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. പൂവത്തൂർ കിഴക്ക് പള്ളിയോടത്തിന്റെ മുൻ ക്യാപ്റ്റനും പൂവത്തൂർ 577-ാം നന്പർ ശ്രീനീലകണ്ഠവിലാസം എൻഎസ്എസ് കരയോഗത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു. പൂവത്തൂർ ജംഗ്ഷനിൽ സ്മാർട്ട്ലൈൻ എന്ന പേരിൽ ഇലക്ട്രോണിക്സ് റിപ്പയറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിന് പുല്ലാട്ടുനിന്നും കോഴഞ്ചേരിക്കുള്ള യാത്രാമധ്യേ എതിരെ വന്ന ടാറ്റാ സുമോയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിദാസ് നായരെ ആദ്യം കോഴഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. പൂവത്തൂർ കിഴക്ക് പള്ളിയോടത്തിന്റെ മുൻ ക്യാപ്റ്റനും പൂവത്തൂർ 577-ാം നന്പർ ശ്രീനീലകണ്ഠവിലാസം എൻഎസ്എസ് കരയോഗത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു. പൂവത്തൂർ ജംഗ്ഷനിൽ സ്മാർട്ട്ലൈൻ എന്ന പേരിൽ ഇലക്ട്രോണിക്സ് റിപ്പയറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.