കണ്ണൂർ: കോൺഗ്രസ് ആവശ്യപ്പെട്ടാൽ സിബിഐ ഉൾപ്പെടെയുള്ള ഏത് ഏജൻസിയെക്കൊണ്ടും ശുഹൈബ് വധക്കേസ് അന്വേഷിപ്പിക്കാൻ സർക്കാർ തയാറാണെന്നു മന്ത്രി എ.കെ.ബാലൻ. കണ്ണൂരിൽ സമാധാനയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ പോലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ശേഷിച്ച മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശക്തമായ നിലപാടാണു പോലീസ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നത്.
ഐജിയെ കൂടാതെ കണ്ണൂർ ജില്ലാ പോലീസ് മേധാവി, മട്ടന്നൂർ സിഐ, ഇരിട്ടി ഡിവൈഎസ്പി എന്നിവരടങ്ങുന്ന 12 അംഗ സംഘമാണു പുതിയ ടീമിലുള്ളത്. ഈ അന്വേഷണസംഘത്തെക്കുറിച്ച് പ്രതിപക്ഷത്തിന് അസംതൃപ്തിയുള്ളതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷണത്തിൽ ആർക്കും ഇടപെടാൻ കഴിയില്ല. പ്രതികൾ ആരെന്നു നിശ്ചയിക്കാനുള്ള അധികാരം ആർക്കുമില്ല. അത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തും. ദൗർഭാഗ്യകരമായ സംഭവമാണ് ശുഹൈബിന്റെ കൊലപാതകമെന്നും സർക്കാർ ഈ കൊലപാതകത്തെ അപലപിക്കുന്നതായും മേലിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതിനുള്ള മനസ് ഉണ്ടാകരുതെന്നും ബാലൻ പറഞ്ഞു.
സംസ്ഥാനത്തും കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചും രാഷ്ട്രീയസംഘർഷങ്ങൾ കുറച്ചുകൊണ്ടുവരാൻ പാർട്ടികൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിക്കുകയെന്നതാണ് സർക്കാരിന്റെ നിലപാട്. മുഖംനോക്കാതെ നടപടിയുണ്ടാകും. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. സംഘർഷമുണ്ടാകുന്പോൾ ഉഭയകക്ഷി ചർച്ചകളും പ്രാദേശിക യോഗങ്ങളും നടത്തി സംഘർഷം ലഘൂകരിക്കാനും സമാധാനയോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
ഏതെങ്കിലും കേസിൽ പ്രതികളെ പിടികൂടാൻ ബാക്കിയുണ്ടെങ്കിൽ അവരെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നതാണു യോഗത്തിലെ പ്രധാന തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പ്രതികളായ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ബിജെപി അംഗങ്ങൾ പരാമർശിച്ചിരുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ അഞ്ചു കേസിൽ 50 പ്രതികളാണുള്ളത്. ഇതിൽ 49 പേരെ അറസ്റ്റ് ചെയ്തു. ഒരാളാണു ബാക്കിയുള്ളത്. ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലക്കേസിൽ നാലു പ്രതികൾ റിമാൻഡിലാണ്. മറ്റ് പ്രതികളെ ഉടൻ പിടികൂടും.
പള്ളിക്കുന്നിലെ സച്ചിന്റെ കൊലപാതകത്തിൽ എൻഡിഎഫ് പ്രവർത്തകരായ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭരണത്തിന്റെ സ്വാധീനം ഇത്തരം കേസുകളിൽ ഉണ്ടാകില്ല. അന്വേഷണം നിഷ്പക്ഷമായി നടത്താൻതന്നെയാണു തീരുമാനം. സമാധാനയോഗത്തിന്റെ തീരുമാനങ്ങൾ പൂർണമായി നടപ്പാക്കാൻ കഴിയില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
കേസിൽ പോലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ശേഷിച്ച മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശക്തമായ നിലപാടാണു പോലീസ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നത്.
ഐജിയെ കൂടാതെ കണ്ണൂർ ജില്ലാ പോലീസ് മേധാവി, മട്ടന്നൂർ സിഐ, ഇരിട്ടി ഡിവൈഎസ്പി എന്നിവരടങ്ങുന്ന 12 അംഗ സംഘമാണു പുതിയ ടീമിലുള്ളത്. ഈ അന്വേഷണസംഘത്തെക്കുറിച്ച് പ്രതിപക്ഷത്തിന് അസംതൃപ്തിയുള്ളതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷണത്തിൽ ആർക്കും ഇടപെടാൻ കഴിയില്ല. പ്രതികൾ ആരെന്നു നിശ്ചയിക്കാനുള്ള അധികാരം ആർക്കുമില്ല. അത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തും. ദൗർഭാഗ്യകരമായ സംഭവമാണ് ശുഹൈബിന്റെ കൊലപാതകമെന്നും സർക്കാർ ഈ കൊലപാതകത്തെ അപലപിക്കുന്നതായും മേലിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതിനുള്ള മനസ് ഉണ്ടാകരുതെന്നും ബാലൻ പറഞ്ഞു.
സംസ്ഥാനത്തും കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചും രാഷ്ട്രീയസംഘർഷങ്ങൾ കുറച്ചുകൊണ്ടുവരാൻ പാർട്ടികൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിക്കുകയെന്നതാണ് സർക്കാരിന്റെ നിലപാട്. മുഖംനോക്കാതെ നടപടിയുണ്ടാകും. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. സംഘർഷമുണ്ടാകുന്പോൾ ഉഭയകക്ഷി ചർച്ചകളും പ്രാദേശിക യോഗങ്ങളും നടത്തി സംഘർഷം ലഘൂകരിക്കാനും സമാധാനയോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
ഏതെങ്കിലും കേസിൽ പ്രതികളെ പിടികൂടാൻ ബാക്കിയുണ്ടെങ്കിൽ അവരെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നതാണു യോഗത്തിലെ പ്രധാന തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പ്രതികളായ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ബിജെപി അംഗങ്ങൾ പരാമർശിച്ചിരുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ അഞ്ചു കേസിൽ 50 പ്രതികളാണുള്ളത്. ഇതിൽ 49 പേരെ അറസ്റ്റ് ചെയ്തു. ഒരാളാണു ബാക്കിയുള്ളത്. ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലക്കേസിൽ നാലു പ്രതികൾ റിമാൻഡിലാണ്. മറ്റ് പ്രതികളെ ഉടൻ പിടികൂടും.
പള്ളിക്കുന്നിലെ സച്ചിന്റെ കൊലപാതകത്തിൽ എൻഡിഎഫ് പ്രവർത്തകരായ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭരണത്തിന്റെ സ്വാധീനം ഇത്തരം കേസുകളിൽ ഉണ്ടാകില്ല. അന്വേഷണം നിഷ്പക്ഷമായി നടത്താൻതന്നെയാണു തീരുമാനം. സമാധാനയോഗത്തിന്റെ തീരുമാനങ്ങൾ പൂർണമായി നടപ്പാക്കാൻ കഴിയില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.