തിരുവനന്തപുരം: രാഷ്ട്രീയ കൊലക്കളമായി മാറിയ കണ്ണൂരിൽ പുതിയ റേഞ്ച് ഐജിയെ തേടി ആഭ്യന്തര വകുപ്പ്. കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിനെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ അതിർത്തിരക്ഷാസേനയുടെ (ബിഎസ്എഫ്) ഐജിയായി കഴിഞ്ഞ 15നു നിയമിച്ച സാഹചര്യത്തിലാണിത്. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാൻ ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസിൽനിന്നു വിരമിക്കുകയാണ്.
സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്ന ശക്തനായ ഉദ്യോഗസ്ഥനെയാകണം കണ്ണൂരിൽ നിയമിക്കേണ്ടതെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കരുതുന്നത്. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയാണു പ്രാഥമികമായി പരിഗണിക്കുന്നത്. കണ്ണൂരിലേത് ഡിഐജി കേഡറായതിനാൽ ഇതേ പദവിയുള്ളവരെയും പരിഗണിക്കുന്നുണ്ട്.
മഹിപാൽ യാദവിനെ കഴിഞ്ഞ 15നു ബിഎസ്എഫ് ഐജിയായി നിയമിച്ചുകൊണ്ടും, കേരളത്തിൽനിന്ന് എത്രയും വേഗം വിട്ടുനൽകണമെന്നും നിർദേശിച്ചുകൊണ്ടുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു സംസ്ഥാന ചീഫ് സെക്രട്ടറിക്കു ലഭിച്ചിരുന്നു.
എന്നാൽ, മഹിപാൽ യാദവിനു വിടുതൽ നൽകിയുള്ള ഉത്തരവ് സംസ്ഥാന സർക്കാർ ഇന്നലെ വൈകുന്നേരം വരെയും പുറത്തിറക്കിയിട്ടില്ല. പകരം ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിലെ തടസമാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിയടക്കമുള്ളവർ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിലായതിനാൽ ഏതാനും ദിവസംകൂടി മഹിപാൽ യാദവ് തുടരണമെന്നാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
ബിവറേജസ് കോർപറേഷൻ എംഡി എച്ച്. വെങ്കിടേഷ്, ബൽറാംകുമാർ ഉപാധ്യായ, ഗോഗുലത്ത് ലക്ഷ്മണ്, ദിനേന്ദ്ര കശ്യപ്, പി. വിജയൻ, മനോജ് ഏബ്രഹാം, എസ്. ശ്രീജിത്ത് എന്നിവരാണു പരിഗണനയിലുള്ള ഐജിമാർ.
കണ്ണൂരിലേക്കു പോകാൻ താൽപര്യമില്ലെന്നു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം സർക്കാരിനെ അറിയിച്ചതായാണു സൂചന. ഡിഐജിമാരായ സ്പർജൻകുമാർ, പി. പ്രകാശ്, അനൂപ് കുരുവിള ജോണ് എന്നിവരെയും കണ്ണൂരിലേക്കു പരിഗണിക്കുന്നുണ്ട്.
സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്ന ശക്തനായ ഉദ്യോഗസ്ഥനെയാകണം കണ്ണൂരിൽ നിയമിക്കേണ്ടതെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കരുതുന്നത്. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയാണു പ്രാഥമികമായി പരിഗണിക്കുന്നത്. കണ്ണൂരിലേത് ഡിഐജി കേഡറായതിനാൽ ഇതേ പദവിയുള്ളവരെയും പരിഗണിക്കുന്നുണ്ട്.
മഹിപാൽ യാദവിനെ കഴിഞ്ഞ 15നു ബിഎസ്എഫ് ഐജിയായി നിയമിച്ചുകൊണ്ടും, കേരളത്തിൽനിന്ന് എത്രയും വേഗം വിട്ടുനൽകണമെന്നും നിർദേശിച്ചുകൊണ്ടുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു സംസ്ഥാന ചീഫ് സെക്രട്ടറിക്കു ലഭിച്ചിരുന്നു.
എന്നാൽ, മഹിപാൽ യാദവിനു വിടുതൽ നൽകിയുള്ള ഉത്തരവ് സംസ്ഥാന സർക്കാർ ഇന്നലെ വൈകുന്നേരം വരെയും പുറത്തിറക്കിയിട്ടില്ല. പകരം ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിലെ തടസമാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിയടക്കമുള്ളവർ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കിലായതിനാൽ ഏതാനും ദിവസംകൂടി മഹിപാൽ യാദവ് തുടരണമെന്നാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
ബിവറേജസ് കോർപറേഷൻ എംഡി എച്ച്. വെങ്കിടേഷ്, ബൽറാംകുമാർ ഉപാധ്യായ, ഗോഗുലത്ത് ലക്ഷ്മണ്, ദിനേന്ദ്ര കശ്യപ്, പി. വിജയൻ, മനോജ് ഏബ്രഹാം, എസ്. ശ്രീജിത്ത് എന്നിവരാണു പരിഗണനയിലുള്ള ഐജിമാർ.
കണ്ണൂരിലേക്കു പോകാൻ താൽപര്യമില്ലെന്നു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം സർക്കാരിനെ അറിയിച്ചതായാണു സൂചന. ഡിഐജിമാരായ സ്പർജൻകുമാർ, പി. പ്രകാശ്, അനൂപ് കുരുവിള ജോണ് എന്നിവരെയും കണ്ണൂരിലേക്കു പരിഗണിക്കുന്നുണ്ട്.