കണ്ണൂർ: കൊലപാതകത്തിനു നേതൃത്വം നൽകുന്ന പി. ജയരാജനെപ്പോലുള്ള സിപിഎം നേതാക്കൾ ഇരിക്കുന്ന വേദിയിൽ ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. പാർട്ടി പ്രതിനിധികൾ മാത്രമാണു സമാധാന യോഗത്തിനു പോയത്. സമാധാനമുണ്ടാക്കാനല്ല, സമാധാനഭംഗമുണ്ടാക്കാനാണെന്നു ചർച്ചയുടെ തുടക്കത്തിൽത്തന്നെ അവർ നയം വ്യക്തമാക്കി. സമാധാനയോഗത്തിലേക്കു വിളിക്കാത്തതിനെക്കുറിച്ച് ഞങ്ങളുടെ മുതിർന്ന എംഎൽഎമാർ ചോദിച്ചപ്പോൾ അവർക്ക് ഉത്തരംമുട്ടി.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ നാദാപുരം തൂണേരിയിൽ ഷിബിൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തുപോയി. കളക്ടറെയും സിപിഎമ്മിന്റെ ജില്ലാ നേതാവിനെയും വിളിച്ചു. ആ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും സഹായമെന്ന നിലയ്ക്ക് എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ 25 ലക്ഷം രൂപ വേണമെന്നു പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ നാദാപുരം തൂണേരിയിൽ ഷിബിൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തുപോയി. കളക്ടറെയും സിപിഎമ്മിന്റെ ജില്ലാ നേതാവിനെയും വിളിച്ചു. ആ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും സഹായമെന്ന നിലയ്ക്ക് എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ 25 ലക്ഷം രൂപ വേണമെന്നു പറഞ്ഞു.