കൊച്ചി: വിഴിഞ്ഞം കരാറിൽ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കു നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സ്വകാര്യ സംരംഭകരുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ സിഎജിക്കു കഴിയുമോയെന്നു സർക്കാർ അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.
സിഎജി ശിപാർശയിൽ തീരുമാനമെടുക്കേണ്ടതു നിയമസഭയാണെന്നു സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് ഉമ്മൻചാണ്ടിക്കു പുറമേ മുൻ തുറമുഖ മന്ത്രി കെ. ബാബു, ഗൗതം അദാനി, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ജയിംസ് വർഗീസ് എന്നിവർക്കും നോട്ടീസ് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
സിഎജി ശിപാർശയിൽ തീരുമാനമെടുക്കേണ്ടതു നിയമസഭയാണെന്നു സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് ഉമ്മൻചാണ്ടിക്കു പുറമേ മുൻ തുറമുഖ മന്ത്രി കെ. ബാബു, ഗൗതം അദാനി, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ജയിംസ് വർഗീസ് എന്നിവർക്കും നോട്ടീസ് നൽകാൻ നിർദേശിച്ചിട്ടുണ്ട്.