കോട്ടയം: വ്യക്തിത്വ വികസനം കാലഘട്ടത്തിന്റെ ആവശ്യമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠവും ആലപ്പുഴ ദനഹാലയയും സംയുക്തമായി വൈകാരിക പക്വത സമർപ്പിത ജീവിതത്തിൽ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വടവാതൂർ സെമിനാരിയിൽ സംഘടിപ്പിച്ച രാജ്യാന്തര സിന്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ആലഞ്ചേരി.
സഭാതനയുരുടെ മാനുഷിക രൂപീകരണത്തോടൊപ്പം ശരിയായ മാനസിക വ്യക്തിത്വ രൂപീകരണവും അനിവാര്യമാണ്. അതിവേഗം പരിവർത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അടിസ്ഥാനമൂല്യങ്ങളിൽ അധിഷ്ഠിതമായ രൂപീകരണം നൽകേണ്ടതിന്റെ ആവശ്യകതയാണ്.
പ്രതിസന്ധികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ പക്വതയുള്ള നലം തികഞ്ഞ ഉത്തമ സുവിശേഷ പ്രഘോഷകരായി എല്ലാ സമർപ്പിതരും രൂപപ്പെട്ടുവരണം. വൈദിക പരിശീലനം സഭാത്മകമായ ഒരു പ്രവൃത്തിയാണെന്നും വൈദികരുടെയും സമർപ്പിതരുടെയും ജീവിത മാതൃക ഇന്ന് ഏറെ ഉറ്റുനോക്കപ്പെടുന്നുണ്ടെന്നും കർദിനാൾ പറഞ്ഞു.
പൗരസ്ത്യ വിദ്യാപീഠം ചെയർമാനും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപുമായ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സമർപ്പിതരുടെ രൂപീകരണത്തിൽ പക്വതയുള്ള വിദഗ്ധരായ പരിശീലകർ ഇന്നിന്റെ ആവശ്യമാണ്. സമർപ്പിതരുടെ രൂപീകരണം ദൈവികമായ ഛായയിലേക്കും സാദൃശ്യത്തിലേക്കും അവരെ പക്വമായി വളർത്തുന്ന ഒരു രൂപാന്തരീകരണമാകണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
ചങ്ങാനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഡോ. ഹാൻസ് സോൾനർ, ഡോ.സ്റ്റീഫൻ റൊസേത്തി, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, സെമിനാരി റെക്ടർ റവ.ഡോ. ജോയി ഐനിയാടൻ, ദനഹാലയ ഡയറക്ടർ ഫാ.ടിജോ പതാലിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള വൈദികരും സന്യസ്തരും സെമിനാരി വിദ്യാർഥികളും സിന്പോസിയത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു വൈകുന്നേരം സിന്പോസിയം സമാപിക്കും.
സഭാതനയുരുടെ മാനുഷിക രൂപീകരണത്തോടൊപ്പം ശരിയായ മാനസിക വ്യക്തിത്വ രൂപീകരണവും അനിവാര്യമാണ്. അതിവേഗം പരിവർത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അടിസ്ഥാനമൂല്യങ്ങളിൽ അധിഷ്ഠിതമായ രൂപീകരണം നൽകേണ്ടതിന്റെ ആവശ്യകതയാണ്.
പ്രതിസന്ധികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ പക്വതയുള്ള നലം തികഞ്ഞ ഉത്തമ സുവിശേഷ പ്രഘോഷകരായി എല്ലാ സമർപ്പിതരും രൂപപ്പെട്ടുവരണം. വൈദിക പരിശീലനം സഭാത്മകമായ ഒരു പ്രവൃത്തിയാണെന്നും വൈദികരുടെയും സമർപ്പിതരുടെയും ജീവിത മാതൃക ഇന്ന് ഏറെ ഉറ്റുനോക്കപ്പെടുന്നുണ്ടെന്നും കർദിനാൾ പറഞ്ഞു.
പൗരസ്ത്യ വിദ്യാപീഠം ചെയർമാനും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപുമായ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സമർപ്പിതരുടെ രൂപീകരണത്തിൽ പക്വതയുള്ള വിദഗ്ധരായ പരിശീലകർ ഇന്നിന്റെ ആവശ്യമാണ്. സമർപ്പിതരുടെ രൂപീകരണം ദൈവികമായ ഛായയിലേക്കും സാദൃശ്യത്തിലേക്കും അവരെ പക്വമായി വളർത്തുന്ന ഒരു രൂപാന്തരീകരണമാകണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
ചങ്ങാനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഡോ. ഹാൻസ് സോൾനർ, ഡോ.സ്റ്റീഫൻ റൊസേത്തി, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, സെമിനാരി റെക്ടർ റവ.ഡോ. ജോയി ഐനിയാടൻ, ദനഹാലയ ഡയറക്ടർ ഫാ.ടിജോ പതാലിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള വൈദികരും സന്യസ്തരും സെമിനാരി വിദ്യാർഥികളും സിന്പോസിയത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു വൈകുന്നേരം സിന്പോസിയം സമാപിക്കും.