തിരുവനന്തപുരം: നാട്ടിൻപുറത്തിന്റെ നന്മയും രുചിയും കാത്തു സൂക്ഷിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങൾ വാങ്ങാൻ ഇനി പ്രദർശനങ്ങൾ കാത്തിരിക്കണ്ട. കുടുംബശ്രീബസാർ.കോം (www.kudumbashreebazaar.com) വഴി ലോകമെന്പാടും എത്താൻ കുടുംബശ്രീ ഉത്പന്നങ്ങൾ തയാറായി കഴിഞ്ഞു.
കുടുംബശ്രീ ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിച്ചത്. സംസ്ഥാനത്താകെ മുപ്പതിനായിരത്തിലധികം കുടുംബശ്രീ സംരംഭകരുണ്ട്. ഇതിൽ 250 സംരംഭകരെയാണു ആദ്യഘട്ടത്തിൽ കുടുംബശ്രീ ബസാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിപണനത്തിനു തയാറായ ഉത്പന്നങ്ങളുടെ ഫോട്ടോ, കുടുംബശ്രീ യൂണിറ്റിന്റെ പേര് എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഉത്പന്നങ്ങൾ വിൽക്കുമ്പോൾ കുടുംബശ്രീ ഗുണമേൻമയിൽ വിട്ടുവീഴ്ച വരുത്തരുതെന്നും വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. കനകക്കുന്നു കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീബസാർ.കോം എന്ന ഇ-കൊമേഴ്സ് പോർട്ടൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമുള്ള ഉത്പന്നത്തിൽ ഉപഭോക്താവ് ക്ലിക്ക് ചെയ്യുന്പോൾ സംരംഭകൻ, ജില്ലാ പ്രോഗ്രാം മാനേജർ, സംസ്ഥാന മിഷൻ മാനേജർ എന്നിവർക്ക് മെസേജ് ലഭിക്കും. പോസ്റ്റൽ വകുപ്പുമായി കൂടിച്ചേർന്നാണ് ഉത്പന്നങ്ങൾ അയയ്ക്കുന്നത്. കുടുംബശ്രീ ബസാറിനു പുറമേ ആമസോണ്‍, ഫ്ളിപ്കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ സൈറ്റുകളിലും കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കും.
ഉത്പന്നങ്ങൾ അയയ്ക്കാനുള്ള സൗകര്യം കണക്കാക്കി എല്ലാ ജില്ലയിലും കേന്ദ്രീകൃത ഗോഡൗണുകൾ സ്ഥാപിക്കും. ഇതിനൊപ്പം തന്നെ കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഴ്ചതോറും നാട്ടു ചന്തകളും സംഘടിക്കാനും തീരുമാനമായി.
കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഓരോ ജില്ലയിലും കമ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങിൽ ഒപ്പുവച്ചു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ യുവാക്കൾക്കു തൊഴിൽ പരിശീലനം നൽകുന്ന ഡീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ കേന്ദ്ര( ഡിഡിയുജികെവൈ) പദ്ധതിയിലൂടെ അബുദാബിയിൽ തൊഴിൽ ലഭിച്ച പി.എം. വിഷ്ണു, അപ്പു, സി.കെ. പ്രനിൽ എന്നിവർക്കുള്ള വിസയും രേഖകളും മന്ത്രി കൈമാറി. സ്ട്രീറ്റ് ബെൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ് ആണ് കുടുംബശ്രീയുടെ ഇ പോർട്ടലിനു രൂപംനൽകിയത്.
കെ. മുരളീധരൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പോസ്റ്റൽ സർവീസ് സീനിയർ സൂപ്രണ്ട് എം. മോഹൻദാസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ബിഇസിഐഎൽ പ്രതിനിധി ഉഷ മംഗൽ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജിത് ചാക്കോ, പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന എന്നിവർ സംസാരിച്ചു.
കുടുംബശ്രീ ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിച്ചത്. സംസ്ഥാനത്താകെ മുപ്പതിനായിരത്തിലധികം കുടുംബശ്രീ സംരംഭകരുണ്ട്. ഇതിൽ 250 സംരംഭകരെയാണു ആദ്യഘട്ടത്തിൽ കുടുംബശ്രീ ബസാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിപണനത്തിനു തയാറായ ഉത്പന്നങ്ങളുടെ ഫോട്ടോ, കുടുംബശ്രീ യൂണിറ്റിന്റെ പേര് എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഉത്പന്നങ്ങൾ വിൽക്കുമ്പോൾ കുടുംബശ്രീ ഗുണമേൻമയിൽ വിട്ടുവീഴ്ച വരുത്തരുതെന്നും വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. കനകക്കുന്നു കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീബസാർ.കോം എന്ന ഇ-കൊമേഴ്സ് പോർട്ടൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമുള്ള ഉത്പന്നത്തിൽ ഉപഭോക്താവ് ക്ലിക്ക് ചെയ്യുന്പോൾ സംരംഭകൻ, ജില്ലാ പ്രോഗ്രാം മാനേജർ, സംസ്ഥാന മിഷൻ മാനേജർ എന്നിവർക്ക് മെസേജ് ലഭിക്കും. പോസ്റ്റൽ വകുപ്പുമായി കൂടിച്ചേർന്നാണ് ഉത്പന്നങ്ങൾ അയയ്ക്കുന്നത്. കുടുംബശ്രീ ബസാറിനു പുറമേ ആമസോണ്‍, ഫ്ളിപ്കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ സൈറ്റുകളിലും കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കും.
ഉത്പന്നങ്ങൾ അയയ്ക്കാനുള്ള സൗകര്യം കണക്കാക്കി എല്ലാ ജില്ലയിലും കേന്ദ്രീകൃത ഗോഡൗണുകൾ സ്ഥാപിക്കും. ഇതിനൊപ്പം തന്നെ കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഴ്ചതോറും നാട്ടു ചന്തകളും സംഘടിക്കാനും തീരുമാനമായി.
കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഓരോ ജില്ലയിലും കമ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങിൽ ഒപ്പുവച്ചു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ യുവാക്കൾക്കു തൊഴിൽ പരിശീലനം നൽകുന്ന ഡീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ കേന്ദ്ര( ഡിഡിയുജികെവൈ) പദ്ധതിയിലൂടെ അബുദാബിയിൽ തൊഴിൽ ലഭിച്ച പി.എം. വിഷ്ണു, അപ്പു, സി.കെ. പ്രനിൽ എന്നിവർക്കുള്ള വിസയും രേഖകളും മന്ത്രി കൈമാറി. സ്ട്രീറ്റ് ബെൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ് ആണ് കുടുംബശ്രീയുടെ ഇ പോർട്ടലിനു രൂപംനൽകിയത്.
കെ. മുരളീധരൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പോസ്റ്റൽ സർവീസ് സീനിയർ സൂപ്രണ്ട് എം. മോഹൻദാസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ബിഇസിഐഎൽ പ്രതിനിധി ഉഷ മംഗൽ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജിത് ചാക്കോ, പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന എന്നിവർ സംസാരിച്ചു.