ജറുസലം തീർത്ഥാടനം / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എത്യോപ്യക്കാരനും തമ്മിലുള്ള സംഭാഷണം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണു ഗ്രന്ഥകർത്താവായ ലൂക്കാ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജറുസലമിൽനിന്ന് ആരാധന കഴിഞ്ഞു മടങ്ങിവരുന്ന എത്യോപ്യക്കാരനായ ഷണ്ഡൻ രഥത്തിലിരുന്ന് ഏശയ്യാപ്രവാചകന്റെ പ്രവചനം വായിക്കുന്നു. കർത്താവിന്റെ നിർദേശമനുസരിച്ചു ഫിലിപ്പോസ് രഥത്തിനരികെ എത്തുകയും വിശുദ്ധഗ്രന്ഥ ഭാഗം വ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്യുന്നു. പ്രവചനങ്ങൾ നസ്രത്തിലെ യേശുവിൽ പൂർത്തീകരിക്കപ്പെടുന്നു എന്നു തിരിച്ചറിഞ്ഞ യാത്രക്കാരൻ ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായി മാറുന്നു.
യാത്രാമധ്യേ വിശുദ്ധഗ്രന്ഥം വായിക്കുന്ന എത്യോപ്യക്കാരന്റെ ചിത്രം വിശുദ്ധ ജെറോമിന്റെ ഉപദേശത്തെ അനുസ്മരിപ്പിക്കുന്നു: ’’വിശുദ്ധ ലിഖിതങ്ങൾ കൂടെക്കൂടെ വായിക്കുക; യഥാർഥത്തിൽ വിശുദ്ധഗ്രന്ഥം നിങ്ങളുടെ കൈയിൽ ഒരിക്കലും ഇല്ലാതിരിക്കരുത്. നിങ്ങൾ പഠിക്കേണ്ടത് അതിൽനിന്നു പഠിക്കുക.’’ നെപോസ്യൻ എന്ന വൈദികനാണു വിശുദ്ധ ജെറോം ഈ ഉപദേശം നല്കുന്നതെങ്കിലും എല്ലാവർക്കും ഇതു പ്രയോജനപ്പെടുന്നതുതന്നെ. വിശുദ്ധ ജെറോമിന്റെ മറ്റൊരു ഉപദേശവും ഇവിടെ എടുത്തുപറയാവുന്നതാണ്. ’’അവൾ ഓരോ ദിവസവും ബൈബിളിലെ ഒരു ഭാഗം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പവരുത്തുക. പ്രാർഥന വായനയെ പിന്തുടരണം. വായന പ്രാർഥനയെയും. അങ്ങനെ സ്വർണാഭരണങ്ങളെയും സിൽക്കു വസ്ത്രങ്ങളെയും സ്നേഹിക്കുന്നതിനു പകരം അവൾ ദൈവികഗ്രന്ഥങ്ങളെ സ്നേഹിക്കട്ടെ!’’
തന്റെ ജീവിതത്തിലെ സായംകാലം ഗുഹകളിലും അങ്ങേയറ്റം ദാരിദ്ര്യത്തിലും ജീവിച്ച വിശുദ്ധ ജെറോമിന് ഇങ്ങനെ ഉപദേശിക്കാൻ എളുപ്പമാണെന്നു നമ്മൾ ചിന്തിക്കുമായിരിക്കും. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകളിൽ ആഴമുള്ള ആശയങ്ങളും ജീവിതത്തിലേക്കു പകർത്താവുന്ന മാതൃകകളുമുണ്ട്. വചനം നിനക്കു സമീപസ്ഥമാണെന്നും നിന്റെ അധരത്തിലും ഹൃദയത്തിലും അതുണ്ട് എന്നു വിശുദ്ധ പൗലോസ് എഴുതുന്പോൾ സ്ഥായിയായ ആ സാന്നിധ്യത്തിൽ നമ്മൾ വളരേണ്ട നമ്മുടെ ഉത്തരവാദിത്വം കൂടി ഉൾക്കൊള്ളുന്നുണ്ട്. ദൈവം നമ്മോടു സംസാരിക്കുന്ന ഏറ്റവും എളുപ്പവും നല്ലതുമായ മാർഗമാണു ദൈവവചനപാരായണം എന്നറിയുക.
വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു: ’’നിന്റെ പ്രാർഥന നീ ദൈവത്തോടു പറയുന്ന വാക്കാണ്. നീ ബൈബിൾ വായിക്കുന്പോൾ ദൈവം നിന്നോടു സംസാരിക്കുന്നു.’’ വചനത്തിലൂടെ കർത്താവ് സമീപസ്ഥനാകുന്പോൾ അവനു മുഖം തിരിഞ്ഞിരിക്കരുത്. ’’എടുത്തു വായിക്കുക ’’ എന്ന ആന്തരിക പ്രചോദനം കേട്ട് ദൈവവചനത്തിലെ കർത്താവിന്റെ മധുമൊഴികൾക്കു ചെവിചായ്ച്ചുകൊടുത്ത ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തിലുണ്ടായ നവീകരണം ഒരു പാഠമായി മുന്പിലുണ്ട്. ’’ഞാൻ സുവിശേഷത്തെ നോക്കുന്പോൾത്തന്നെ യേശുവിന്റെ ജീവിതത്തിനുള്ള സുഗന്ധം ഞാൻ അനുഭവിക്കുന്നു’’ എന്ന് വിശുദ്ധ അമ്മത്രേസ്യ എഴുതുന്പോൾ വചനം ജീവിതത്തിൽ കൊണ്ടുവരാവുന്ന മാറ്റം എത്രയോ വലുതാണണെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
ഇതെല്ലാം സാധൂകരിക്കുന്നതാണ് പൗലോസിന്റെ വാക്കുകൾ: ’’വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും തെറ്റുതിരുത്തലിനും രീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തനാകുകയും ചെയ്യുന്നു.’’ അതിനാൽ വിശുദ്ധ ഗ്രന്ഥം സന്തതസഹചാരിയായി ഉണ്ടാകട്ടെ.
എന്തുകൊണ്ട് അനുദിന വിശുദ്ധഗ്രന്ഥ വായന ഇന്നു ചിന്താവിഷയമായി എന്നു നിങ്ങൾ ചോദിക്കുമായിരിക്കും. കാരണം സഭ സ്വഭാവത്താൽ തന്നെ തീർഥാടകയാണ്. അതിലെ യാത്രികരാണു നമ്മൾ ഓരോരുത്തരും. ദൈവവചനം അടിസ്ഥാനപ്പെടുത്തി വ്യക്തിപരവും സാമൂഹികവുമായ ഒരു തീർഥാടനം സംഭവിക്കാൻ ഇടയാകണം. അതു വ്യക്തിജീവിതത്തിലും സഭയിലും വരുത്തുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും. കാരണം വചനം സ്വീകരിക്കുക എന്നതിന്റെ അർഥം യേശുവിനാൽ രൂപീകരിക്കപ്പെടാൻ അനുവദിക്കുകയെന്നാണ്. ദൈവാവിഷ്കരണം എന്ന പ്രമാണരേഖ ഓർമിപ്പിക്കുന്നു: ’’ദൈവവചനം പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴി കന്യകാമറിയത്തിന്റെ ഗർഭത്തിൽ മനുഷ്യശരീരമായി തീർന്നതുപോലെ നമ്മുടെ ഹൃദയത്തിൽ ഉരുവാകണം.’’
കോർണേലിയൂസിലൂടെ ഷണ്ഡന്റെ ജീവിതത്തിൽ സംഭവിച്ചത് അതാണ്. അതൊരു പുതിയ സൃഷ്ടിയുടെ ആരംഭമാണ്. വചനത്താൽ വീണ്ടും സൃഷ്ടിക്കപ്പെടുന്ന ജീവിതത്തിന്റെ ആരംഭം. മാംസമായി തീർന്ന ദൈവവചനം; പുസ്തകത്താളുകളിലൂടെ വീണ്ടും പിറക്കുന്ന ദൈവവചനം; വീട്ടിലിരിക്കുന്ന വിശുദ്ധഗ്രന്ഥം അവിടുന്നു വീണ്ടും വീണ്ടും അവതരിപ്പിക്കുന്ന മാർഗമാണെന്ന മനോഭാവത്തോടെ സ്വീകരിക്കുക.
ആധുനിക മാധ്യമസാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ നമ്മുടെ കീശയിലുണ്ടാകും വിശുദ്ധഗ്രന്ഥം. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരോട് ചേർന്നുനടന്ന യേശു നമ്മോടുകൂടെയും സഞ്ചരിക്കാനുണ്ടാകും. ’’കർത്താവേ അങ്ങയുടെ വചനം പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമാകുന്നു’’ എന്നു പറഞ്ഞ സങ്കീർത്തനവചനങ്ങൾ അനുദിന അനുഭവമായി മാറുന്ന നല്ല ദിനങ്ങളായിരിക്കട്ടെ നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്.
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എത്യോപ്യക്കാരനും തമ്മിലുള്ള സംഭാഷണം ഒരു യാത്രയുടെ പശ്ചാത്തലത്തിലാണു ഗ്രന്ഥകർത്താവായ ലൂക്കാ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജറുസലമിൽനിന്ന് ആരാധന കഴിഞ്ഞു മടങ്ങിവരുന്ന എത്യോപ്യക്കാരനായ ഷണ്ഡൻ രഥത്തിലിരുന്ന് ഏശയ്യാപ്രവാചകന്റെ പ്രവചനം വായിക്കുന്നു. കർത്താവിന്റെ നിർദേശമനുസരിച്ചു ഫിലിപ്പോസ് രഥത്തിനരികെ എത്തുകയും വിശുദ്ധഗ്രന്ഥ ഭാഗം വ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്യുന്നു. പ്രവചനങ്ങൾ നസ്രത്തിലെ യേശുവിൽ പൂർത്തീകരിക്കപ്പെടുന്നു എന്നു തിരിച്ചറിഞ്ഞ യാത്രക്കാരൻ ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായി മാറുന്നു.
യാത്രാമധ്യേ വിശുദ്ധഗ്രന്ഥം വായിക്കുന്ന എത്യോപ്യക്കാരന്റെ ചിത്രം വിശുദ്ധ ജെറോമിന്റെ ഉപദേശത്തെ അനുസ്മരിപ്പിക്കുന്നു: ’’വിശുദ്ധ ലിഖിതങ്ങൾ കൂടെക്കൂടെ വായിക്കുക; യഥാർഥത്തിൽ വിശുദ്ധഗ്രന്ഥം നിങ്ങളുടെ കൈയിൽ ഒരിക്കലും ഇല്ലാതിരിക്കരുത്. നിങ്ങൾ പഠിക്കേണ്ടത് അതിൽനിന്നു പഠിക്കുക.’’ നെപോസ്യൻ എന്ന വൈദികനാണു വിശുദ്ധ ജെറോം ഈ ഉപദേശം നല്കുന്നതെങ്കിലും എല്ലാവർക്കും ഇതു പ്രയോജനപ്പെടുന്നതുതന്നെ. വിശുദ്ധ ജെറോമിന്റെ മറ്റൊരു ഉപദേശവും ഇവിടെ എടുത്തുപറയാവുന്നതാണ്. ’’അവൾ ഓരോ ദിവസവും ബൈബിളിലെ ഒരു ഭാഗം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പവരുത്തുക. പ്രാർഥന വായനയെ പിന്തുടരണം. വായന പ്രാർഥനയെയും. അങ്ങനെ സ്വർണാഭരണങ്ങളെയും സിൽക്കു വസ്ത്രങ്ങളെയും സ്നേഹിക്കുന്നതിനു പകരം അവൾ ദൈവികഗ്രന്ഥങ്ങളെ സ്നേഹിക്കട്ടെ!’’
തന്റെ ജീവിതത്തിലെ സായംകാലം ഗുഹകളിലും അങ്ങേയറ്റം ദാരിദ്ര്യത്തിലും ജീവിച്ച വിശുദ്ധ ജെറോമിന് ഇങ്ങനെ ഉപദേശിക്കാൻ എളുപ്പമാണെന്നു നമ്മൾ ചിന്തിക്കുമായിരിക്കും. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകളിൽ ആഴമുള്ള ആശയങ്ങളും ജീവിതത്തിലേക്കു പകർത്താവുന്ന മാതൃകകളുമുണ്ട്. വചനം നിനക്കു സമീപസ്ഥമാണെന്നും നിന്റെ അധരത്തിലും ഹൃദയത്തിലും അതുണ്ട് എന്നു വിശുദ്ധ പൗലോസ് എഴുതുന്പോൾ സ്ഥായിയായ ആ സാന്നിധ്യത്തിൽ നമ്മൾ വളരേണ്ട നമ്മുടെ ഉത്തരവാദിത്വം കൂടി ഉൾക്കൊള്ളുന്നുണ്ട്. ദൈവം നമ്മോടു സംസാരിക്കുന്ന ഏറ്റവും എളുപ്പവും നല്ലതുമായ മാർഗമാണു ദൈവവചനപാരായണം എന്നറിയുക.
വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു: ’’നിന്റെ പ്രാർഥന നീ ദൈവത്തോടു പറയുന്ന വാക്കാണ്. നീ ബൈബിൾ വായിക്കുന്പോൾ ദൈവം നിന്നോടു സംസാരിക്കുന്നു.’’ വചനത്തിലൂടെ കർത്താവ് സമീപസ്ഥനാകുന്പോൾ അവനു മുഖം തിരിഞ്ഞിരിക്കരുത്. ’’എടുത്തു വായിക്കുക ’’ എന്ന ആന്തരിക പ്രചോദനം കേട്ട് ദൈവവചനത്തിലെ കർത്താവിന്റെ മധുമൊഴികൾക്കു ചെവിചായ്ച്ചുകൊടുത്ത ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തിലുണ്ടായ നവീകരണം ഒരു പാഠമായി മുന്പിലുണ്ട്. ’’ഞാൻ സുവിശേഷത്തെ നോക്കുന്പോൾത്തന്നെ യേശുവിന്റെ ജീവിതത്തിനുള്ള സുഗന്ധം ഞാൻ അനുഭവിക്കുന്നു’’ എന്ന് വിശുദ്ധ അമ്മത്രേസ്യ എഴുതുന്പോൾ വചനം ജീവിതത്തിൽ കൊണ്ടുവരാവുന്ന മാറ്റം എത്രയോ വലുതാണണെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
ഇതെല്ലാം സാധൂകരിക്കുന്നതാണ് പൗലോസിന്റെ വാക്കുകൾ: ’’വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും തെറ്റുതിരുത്തലിനും രീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തനാകുകയും ചെയ്യുന്നു.’’ അതിനാൽ വിശുദ്ധ ഗ്രന്ഥം സന്തതസഹചാരിയായി ഉണ്ടാകട്ടെ.
എന്തുകൊണ്ട് അനുദിന വിശുദ്ധഗ്രന്ഥ വായന ഇന്നു ചിന്താവിഷയമായി എന്നു നിങ്ങൾ ചോദിക്കുമായിരിക്കും. കാരണം സഭ സ്വഭാവത്താൽ തന്നെ തീർഥാടകയാണ്. അതിലെ യാത്രികരാണു നമ്മൾ ഓരോരുത്തരും. ദൈവവചനം അടിസ്ഥാനപ്പെടുത്തി വ്യക്തിപരവും സാമൂഹികവുമായ ഒരു തീർഥാടനം സംഭവിക്കാൻ ഇടയാകണം. അതു വ്യക്തിജീവിതത്തിലും സഭയിലും വരുത്തുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും. കാരണം വചനം സ്വീകരിക്കുക എന്നതിന്റെ അർഥം യേശുവിനാൽ രൂപീകരിക്കപ്പെടാൻ അനുവദിക്കുകയെന്നാണ്. ദൈവാവിഷ്കരണം എന്ന പ്രമാണരേഖ ഓർമിപ്പിക്കുന്നു: ’’ദൈവവചനം പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴി കന്യകാമറിയത്തിന്റെ ഗർഭത്തിൽ മനുഷ്യശരീരമായി തീർന്നതുപോലെ നമ്മുടെ ഹൃദയത്തിൽ ഉരുവാകണം.’’
കോർണേലിയൂസിലൂടെ ഷണ്ഡന്റെ ജീവിതത്തിൽ സംഭവിച്ചത് അതാണ്. അതൊരു പുതിയ സൃഷ്ടിയുടെ ആരംഭമാണ്. വചനത്താൽ വീണ്ടും സൃഷ്ടിക്കപ്പെടുന്ന ജീവിതത്തിന്റെ ആരംഭം. മാംസമായി തീർന്ന ദൈവവചനം; പുസ്തകത്താളുകളിലൂടെ വീണ്ടും പിറക്കുന്ന ദൈവവചനം; വീട്ടിലിരിക്കുന്ന വിശുദ്ധഗ്രന്ഥം അവിടുന്നു വീണ്ടും വീണ്ടും അവതരിപ്പിക്കുന്ന മാർഗമാണെന്ന മനോഭാവത്തോടെ സ്വീകരിക്കുക.
ആധുനിക മാധ്യമസാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ നമ്മുടെ കീശയിലുണ്ടാകും വിശുദ്ധഗ്രന്ഥം. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരോട് ചേർന്നുനടന്ന യേശു നമ്മോടുകൂടെയും സഞ്ചരിക്കാനുണ്ടാകും. ’’കർത്താവേ അങ്ങയുടെ വചനം പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമാകുന്നു’’ എന്നു പറഞ്ഞ സങ്കീർത്തനവചനങ്ങൾ അനുദിന അനുഭവമായി മാറുന്ന നല്ല ദിനങ്ങളായിരിക്കട്ടെ നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്.