തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴി കെഎസ്ആർടിസി പെൻഷൻകാരുടെ പെൻഷൻ വിതരണം ഇന്നലെ ആരംഭിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും പെൻഷൻ വിതരണം ഇന്നലെയും ആരംഭിക്കാനായില്ല. പെൻഷൻകാരുടെ വിവരങ്ങൾ ക്രോഡീകരിച്ചു സഹകരണ ബാങ്കുകൾക്കു നൽകുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇന്നലൈ വൈകുന്നേരത്തോടെ ആദ്യപട്ടിക കൈമാറിയിട്ടുണ്ട്. വിവിധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച പട്ടിക സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് ബാങ്കുകൾക്കു കൈമാറുന്നത്. അഞ്ചു ജില്ലകളിലെ പെൻഷൻകാരുടെ പട്ടിക സഹകരണ ബാങ്കുകൾക്കു കൈമാറിയതായാണ് വിവരം. 35 ശതമാനം പെൻഷൻകാർ പോലും ഇതിൽ ഉൾപ്പെടുന്നില്ല.
സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കാത്തവരും നിരവധിയാണ്. പുതുതായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിച്ചത് 20 ശതമാനത്തോളം പെൻഷൻകാർ മാത്രമാണെന്നാണ് വിവരം.
ഇന്നലൈ വൈകുന്നേരത്തോടെ ആദ്യപട്ടിക കൈമാറിയിട്ടുണ്ട്. വിവിധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച പട്ടിക സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് ബാങ്കുകൾക്കു കൈമാറുന്നത്. അഞ്ചു ജില്ലകളിലെ പെൻഷൻകാരുടെ പട്ടിക സഹകരണ ബാങ്കുകൾക്കു കൈമാറിയതായാണ് വിവരം. 35 ശതമാനം പെൻഷൻകാർ പോലും ഇതിൽ ഉൾപ്പെടുന്നില്ല.
സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കാത്തവരും നിരവധിയാണ്. പുതുതായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിച്ചത് 20 ശതമാനത്തോളം പെൻഷൻകാർ മാത്രമാണെന്നാണ് വിവരം.