കണ്ണൂർ: ശുഹൈബ് വധക്കേസിലെ പ്രതികൾക്കു രക്ഷപ്പെടാൻ പോലീസ് വാതിൽ തുറന്നുകൊടുത്തുവെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. റെയ്ഡ് വിവരങ്ങളും മറ്റും പോലീസിലെ ഒരു വിഭാഗം സിപിഎം നേതാക്കൾക്കു ചോർത്തിക്കൊടുക്കുകയായിരുന്നു. കൊലയുമായി ബന്ധപ്പെട്ട് കൃത്യവിലോപം കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറേറ്റിനുമുന്നിൽ നിരാഹാരസത്യഗ്രഹം നടത്തുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
പ്രതികളെ പിടികൂടാൻ പോയ പോലീസ് സംഘത്തിന്റെ രഹസ്യനീക്കങ്ങൾ ചോർന്നുവെന്നാണ് അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന ജില്ലാ പോലീസ് സൂപ്രണ്ട് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം, കൊല നടന്ന സ്ഥലത്ത് സുരക്ഷ ഏർപ്പെടുത്താതെ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യവും ഉണ്ടാക്കി. സംഭവം നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും കൊലയാളികൾ വന്ന കാർ കണ്ടെത്താൻ പോലും പോലീസ് ശ്രമിച്ചില്ല.
ചാരപ്രവൃത്തി നടത്തി പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ച പോലീസുകാർക്കെതിരേ നടപടിയുണ്ടാകണം. കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ല എന്നാണുസിപിഎം ജില്ലാ -സംസ്ഥാന നേതൃത്വം പറയുന്നത്. എന്നാൽ പിണറായിയുടെ പോലീസ് പറയുന്നത് സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ്. അപ്പോൾ യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ശുഹൈബിന്റെ കൊലയെത്തുടർന്ന് സർവകക്ഷി സമാധാനയോഗം വിളിക്കേണ്ടിയിരുന്നത് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കണ്ണൂരിൽ എന്നല്ല, എവിടെ അദ്ദേഹം സമാധാനയോഗം വിളിച്ചാലും തങ്ങൾ പങ്കെടുക്കുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
പ്രതികളെ പിടികൂടാൻ പോയ പോലീസ് സംഘത്തിന്റെ രഹസ്യനീക്കങ്ങൾ ചോർന്നുവെന്നാണ് അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന ജില്ലാ പോലീസ് സൂപ്രണ്ട് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം, കൊല നടന്ന സ്ഥലത്ത് സുരക്ഷ ഏർപ്പെടുത്താതെ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യവും ഉണ്ടാക്കി. സംഭവം നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും കൊലയാളികൾ വന്ന കാർ കണ്ടെത്താൻ പോലും പോലീസ് ശ്രമിച്ചില്ല.
ചാരപ്രവൃത്തി നടത്തി പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ച പോലീസുകാർക്കെതിരേ നടപടിയുണ്ടാകണം. കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ല എന്നാണുസിപിഎം ജില്ലാ -സംസ്ഥാന നേതൃത്വം പറയുന്നത്. എന്നാൽ പിണറായിയുടെ പോലീസ് പറയുന്നത് സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ്. അപ്പോൾ യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ശുഹൈബിന്റെ കൊലയെത്തുടർന്ന് സർവകക്ഷി സമാധാനയോഗം വിളിക്കേണ്ടിയിരുന്നത് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കണ്ണൂരിൽ എന്നല്ല, എവിടെ അദ്ദേഹം സമാധാനയോഗം വിളിച്ചാലും തങ്ങൾ പങ്കെടുക്കുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.