കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റി കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിനു ചുമതല നൽകിയത് എന്തിനാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ അന്വേഷണസംഘത്തിന് എന്തു വീഴ്ചയാണു പറ്റിയതെന്ന് ഡിജിപി വ്യക്തമാക്കണം. അന്വേഷണവിവരങ്ങൾ ചോർന്നുപോകുന്നുവെന്ന് പോലീസ് അധികാരികൾ വ്യക്തിമാക്കിയിട്ടുണ്ട്. സിപിഎം അനുഭാവികളായ പോലീസുകാരാണ് അന്വേഷണവിവരങ്ങൾ ചോർത്തുന്നത്. പോലീസ് റെയ്ഡ് നടത്തുന്ന വിവരങ്ങൾ മുൻകൂട്ടി പുറംലോകമറിയുന്നു. യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ കോൺഗ്രസിന്റെ സമരം തുടരും.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ഭീകരമായി ലാത്തിചാർജ് നടത്തി. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. കാര്യങ്ങൾ മൂടിവയ്ക്കാമെന്ന് കരുതേണ്ട. ഒരു കാരണവശാലും ഡമ്മി പ്രതികളെ കൊണ്ടുവരുന്നത് അംഗീകരിക്കില്ല. ഇന്നു നടക്കുന്ന സമാധാനയോഗത്തിൽ കോൺഗ്രസ് പങ്കെടുക്കും.
മുഖ്യമന്ത്രിയാണ് യഥാർഥത്തിൽ സമാധാനയോഗം വിളിക്കേണ്ടിയിരുന്നത്. എന്തായാലും സർക്കാർ വിളിച്ചതുകൊണ്ട് സമാധാനയോഗത്തിൽ പങ്കെടുക്കും. യുഎപിഎ ചുമത്താൻ ഏറ്റവും അനുയോജ്യമായ കേസാണ് ശുഹൈബിന്റേതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പഴയ അന്വേഷണസംഘത്തിന് എന്തു വീഴ്ചയാണു പറ്റിയതെന്ന് ഡിജിപി വ്യക്തമാക്കണം. അന്വേഷണവിവരങ്ങൾ ചോർന്നുപോകുന്നുവെന്ന് പോലീസ് അധികാരികൾ വ്യക്തിമാക്കിയിട്ടുണ്ട്. സിപിഎം അനുഭാവികളായ പോലീസുകാരാണ് അന്വേഷണവിവരങ്ങൾ ചോർത്തുന്നത്. പോലീസ് റെയ്ഡ് നടത്തുന്ന വിവരങ്ങൾ മുൻകൂട്ടി പുറംലോകമറിയുന്നു. യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ കോൺഗ്രസിന്റെ സമരം തുടരും.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ഭീകരമായി ലാത്തിചാർജ് നടത്തി. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. കാര്യങ്ങൾ മൂടിവയ്ക്കാമെന്ന് കരുതേണ്ട. ഒരു കാരണവശാലും ഡമ്മി പ്രതികളെ കൊണ്ടുവരുന്നത് അംഗീകരിക്കില്ല. ഇന്നു നടക്കുന്ന സമാധാനയോഗത്തിൽ കോൺഗ്രസ് പങ്കെടുക്കും.
മുഖ്യമന്ത്രിയാണ് യഥാർഥത്തിൽ സമാധാനയോഗം വിളിക്കേണ്ടിയിരുന്നത്. എന്തായാലും സർക്കാർ വിളിച്ചതുകൊണ്ട് സമാധാനയോഗത്തിൽ പങ്കെടുക്കും. യുഎപിഎ ചുമത്താൻ ഏറ്റവും അനുയോജ്യമായ കേസാണ് ശുഹൈബിന്റേതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.