തൃശൂർ: സിനിമകളിൽ കൊട്ടാരങ്ങളും കോട്ടകളും അടക്കമുള്ള മനോഹരമായ സെറ്റ് നിമിഷങ്ങൾക്കകം ഒരുക്കുന്ന കലാവിദഗ്ധരുടെ കരവിരുതിൽ സിപിഎം സമ്മേളന നഗരി ചെങ്കോട്ടയായി.
രാമനിലയം മുതൽ റീജണൽ തിയറ്റർ എത്തുന്നതുവരെ റോഡിന് ഇരുവശവും ചുവന്ന കോട്ടമതിൽപോലെ പണിതുയർത്തിയിട്ടുണ്ട്. രാമനിലയത്തിനു മുന്നിൽ വെള്ളച്ചാട്ടവും ഒരുക്കിയിരിക്കുന്നു.
ഈ പ്രദേശത്ത് എത്തുന്നവർക്കു സ്ഥലവിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിലാണു ചെങ്കോട്ട പടുത്തുയർത്തിയിരിക്കുന്നത്. സമ്മേളന നഗരിയിൽ വിപ്ലവനായകരുടെ വലിയ ചിത്രങ്ങളും വരച്ച് സ്ഥാപിച്ചിട്ടുണ്ട്.
സിനിമാ ആർട്ട് ഡയറക്ടർമാർ അടക്കം ആറ് ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിൽ ഒരു സംഘം കലാകാരന്മാരും പണിക്കാരുമാണ് ചെങ്കോട്ട ഒരുക്കിയത്. സ്റ്റേജ് പ്രഭാകരനും പെയിന്റിംഗ് അരുണും വെള്ളച്ചാട്ടവും മറ്റും ആർട്ട് ഡയറക്ടർ കിഷോറുമാണു സജ്ജമാക്കുന്നത്.
രാമനിലയം മുതൽ റീജണൽ തിയറ്റർ എത്തുന്നതുവരെ റോഡിന് ഇരുവശവും ചുവന്ന കോട്ടമതിൽപോലെ പണിതുയർത്തിയിട്ടുണ്ട്. രാമനിലയത്തിനു മുന്നിൽ വെള്ളച്ചാട്ടവും ഒരുക്കിയിരിക്കുന്നു.
ഈ പ്രദേശത്ത് എത്തുന്നവർക്കു സ്ഥലവിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിലാണു ചെങ്കോട്ട പടുത്തുയർത്തിയിരിക്കുന്നത്. സമ്മേളന നഗരിയിൽ വിപ്ലവനായകരുടെ വലിയ ചിത്രങ്ങളും വരച്ച് സ്ഥാപിച്ചിട്ടുണ്ട്.
സിനിമാ ആർട്ട് ഡയറക്ടർമാർ അടക്കം ആറ് ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിൽ ഒരു സംഘം കലാകാരന്മാരും പണിക്കാരുമാണ് ചെങ്കോട്ട ഒരുക്കിയത്. സ്റ്റേജ് പ്രഭാകരനും പെയിന്റിംഗ് അരുണും വെള്ളച്ചാട്ടവും മറ്റും ആർട്ട് ഡയറക്ടർ കിഷോറുമാണു സജ്ജമാക്കുന്നത്.