മട്ടന്നൂർ: എടയന്നൂർ സ്കൂളിലെ എസ്എഫ്ഐ–കെഎസ് യു സംഘട്ടനത്തിൽ ഇടപെട്ടതിന്റെ വിരോധമാണു യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകരായ പ്രതികളെ പ്രേരിപ്പിച്ചതെന്നു പോലീസ് മട്ടന്നൂർ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിൽ പരം ഫോൺകോളുകൾ പരിശോധിച്ചും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മുടക്കോഴി, പെരിങ്ങാനം, മച്ചൂർമല എന്നിവിടങ്ങളിൽ പരിശോധന നടത്തി.
തില്ലങ്കേരി വഞ്ഞേരി ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ്, കരുവള്ളി പഴയപുരയിൽ രജിൻരാജ് എന്നിവരെ മാലൂർ തോലമ്പ്ര സബ്സ്റ്റേഷനു സമീപം കോളനി റോഡിൽ നിൽക്കുമ്പോൾ 18നു രാവിലെ ഏഴിനു പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റ സമ്മതം നടത്തിയെന്നും പ്രതികൾക്കു മറ്റു പ്രതികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. പ്രതികളുടെ രക്ത സാമ്പിളും നഖത്തിന്റെ ഭാഗവും ശാസ്ത്രീയപരിശോധനയ്ക്കായി ശേഖരിച്ചു. പ്രതികളുടെ ചെരിപ്പ്, കയ്യിലെ കറുത്തചരട്, വെള്ളിമോതിരം എന്നിവ കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിൽ പരം ഫോൺകോളുകൾ പരിശോധിച്ചും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മുടക്കോഴി, പെരിങ്ങാനം, മച്ചൂർമല എന്നിവിടങ്ങളിൽ പരിശോധന നടത്തി.
തില്ലങ്കേരി വഞ്ഞേരി ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ്, കരുവള്ളി പഴയപുരയിൽ രജിൻരാജ് എന്നിവരെ മാലൂർ തോലമ്പ്ര സബ്സ്റ്റേഷനു സമീപം കോളനി റോഡിൽ നിൽക്കുമ്പോൾ 18നു രാവിലെ ഏഴിനു പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റ സമ്മതം നടത്തിയെന്നും പ്രതികൾക്കു മറ്റു പ്രതികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. പ്രതികളുടെ രക്ത സാമ്പിളും നഖത്തിന്റെ ഭാഗവും ശാസ്ത്രീയപരിശോധനയ്ക്കായി ശേഖരിച്ചു. പ്രതികളുടെ ചെരിപ്പ്, കയ്യിലെ കറുത്തചരട്, വെള്ളിമോതിരം എന്നിവ കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.