ചാലക്കുടി: ചാലക്കുടിയിലെ ജ്വല്ലറി കവർച്ച കേസിൽ പിടിയിലായ രണ്ടു പ്രതികളെക്കൂടി പോലീസ് നാട്ടിലെത്തിച്ചു. ഇതോടെ കേസിൽ മൂന്നു പ്രതികൾ പിടിയിലായി. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. കവർച്ചചെയ്ത കുറച്ചു സ്വർണവും കണ്ടെടുത്തിട്ടുണ്ട്. ജാർഖണ്ഡിൽനിന്നാണു രണ്ടു പ്രതികളെയും പിടികൂടിയത്. നേരത്തേ ബിഹാർ സ്വദേശിയായ അശോക് ബാരിഖിനെയും ജാർഖണ്ഡിൽനിന്നു പിടികൂടിയിരുന്നു.
കവർച്ചചെയ്ത സ്വർണം ജാർഖണ്ഡിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായാണു വില്പന നടത്തിയതെന്നു പിടിയിലായ പ്രതികൾ പോലീസിനോടു സമ്മതിച്ചു. പിടികൂടുന്പോൾ പ്രതികളുടെ കൈവശം ഉണ്ടായിരുന്ന സ്വർണം മാത്രമാണു പോലീസിനു കണ്ടെടുക്കാനായത്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇതിനായി പോലീസ് സംഘം ജാർഖണ്ഡിലും മറ്റിടങ്ങളിലും വ്യാപക അന്വേഷണം നടത്തിവരികയാണ്. ഉത്തരേന്ത്യയിലെ തിരുട്ടു ഗ്രാമത്തിലാണു പ്രതികളിൽ പലരും കഴിയുന്നതെന്നാണു വിവരം. ജാർഖണ്ഡ് പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം പിടിയിലായ ബിഹാർ സ്വദേശിയാണു മോഷണസംഘത്തിനു ചാലക്കുടിയിലെ ഇടശേരി ജ്വല്ലറി കാണിച്ചുകൊടുത്തതും സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചകൾ പറഞ്ഞുകൊടുത്തതും. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മോഷണസംഘം ജ്വല്ലറിയിലെത്തി കവർച്ച നടത്തിയതത്രേ. 13 കിലോ സ്വർണവും ആറുലക്ഷം രൂപയുമാണു ജ്വല്ലറിയിൽനിന്നു കഴിഞ്ഞ ജനുവരി 28നു നഷ്ടമായത്.
ചാലക്കുടി ഡിവൈഎസ്പി ഷാഹുൽഹമീദിന്റെ നേതൃത്വത്തിലാണു പല സംഘങ്ങളായി അന്വേഷണസംഘം ഉത്തരേന്ത്യയിൽ അന്വേഷണം നടത്തിയത്.
കവർച്ചചെയ്ത സ്വർണം ജാർഖണ്ഡിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായാണു വില്പന നടത്തിയതെന്നു പിടിയിലായ പ്രതികൾ പോലീസിനോടു സമ്മതിച്ചു. പിടികൂടുന്പോൾ പ്രതികളുടെ കൈവശം ഉണ്ടായിരുന്ന സ്വർണം മാത്രമാണു പോലീസിനു കണ്ടെടുക്കാനായത്. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇതിനായി പോലീസ് സംഘം ജാർഖണ്ഡിലും മറ്റിടങ്ങളിലും വ്യാപക അന്വേഷണം നടത്തിവരികയാണ്. ഉത്തരേന്ത്യയിലെ തിരുട്ടു ഗ്രാമത്തിലാണു പ്രതികളിൽ പലരും കഴിയുന്നതെന്നാണു വിവരം. ജാർഖണ്ഡ് പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിട്ടുണ്ട്.
കഴിഞ്ഞദിവസം പിടിയിലായ ബിഹാർ സ്വദേശിയാണു മോഷണസംഘത്തിനു ചാലക്കുടിയിലെ ഇടശേരി ജ്വല്ലറി കാണിച്ചുകൊടുത്തതും സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചകൾ പറഞ്ഞുകൊടുത്തതും. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മോഷണസംഘം ജ്വല്ലറിയിലെത്തി കവർച്ച നടത്തിയതത്രേ. 13 കിലോ സ്വർണവും ആറുലക്ഷം രൂപയുമാണു ജ്വല്ലറിയിൽനിന്നു കഴിഞ്ഞ ജനുവരി 28നു നഷ്ടമായത്.
ചാലക്കുടി ഡിവൈഎസ്പി ഷാഹുൽഹമീദിന്റെ നേതൃത്വത്തിലാണു പല സംഘങ്ങളായി അന്വേഷണസംഘം ഉത്തരേന്ത്യയിൽ അന്വേഷണം നടത്തിയത്.