കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിലെ (കെസിഎ) ഓംബുഡ്സ്മാൻ നിയമനവും ഉത്തരവുകളും ചോദ്യം ചെയ്തു ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) വൈസ് പ്രസിഡന്റ് ടി.സി. മാത്യു ഹൈക്കോടതിയിൽ ഹർജി നൽകി. സുപ്രീം കോടതി ചുമതലപ്പെടുത്തിയ ലോധ കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായാണു കെസിഎ ഓംബുഡ്സ്മാനെ നിയമിച്ചതെന്ന് ആരോപിക്കുന്ന ഹർജിയിൽ എതിർകക്ഷികൾക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
കെസിഎയിലേയും ജില്ലാ അസോസിയേഷനുകളിലേയും അംഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിശോധിച്ചു തീർപ്പുണ്ടാക്കാനാണ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്. എന്നാൽ പുറത്തുള്ള ഒരാളുടെ പരാതിയിൽ ഓംബുഡ്സ്മാൻ തനിക്കെതിരേ ഉത്തരവു നൽകിയെന്നു ടി.സി. മാത്യു ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ കെസിഎ സെക്രട്ടറിയുടെ താത്പര്യപ്രകാരമാണ് ഓംബുഡ്സ്മാനെ നിയമിച്ചത്. നിയമനത്തിന് അർഹരായവരുടെ പാനൽ ഉണ്ടാക്കിയിരുന്നില്ല.
ഓംബുഡ്സ്മാന്റെ നിയമനവും സേവനവേതന വ്യവസ്ഥകളും കെസിഎ ജനറൽ ബോഡി അംഗീകരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ടി.സി. മാത്യു കെസിഎയുടെ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഔദ്യോഗിക പദവിയിലിരിക്കെ വാടകയിനത്തിൽ മാത്യു കൈപ്പറ്റിയ 5.25 ലക്ഷം രൂപ തിരിച്ചു പിടിക്കണമെന്നും ഓംബുഡ്സ്മാൻ വിവിധ പരാതികളിലായി ഉത്തരവിട്ടിരുന്നു. ടി.സി. മാത്യുവിനെ ഇടുക്കി ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നു സസ്പെൻഡും ചെയ്തു. ഈ ഉത്തരവുകൾ റദ്ദാക്കണമെന്നാണു ഹർജിയിലെ ആവശ്യം.
കെസിഎയിലേയും ജില്ലാ അസോസിയേഷനുകളിലേയും അംഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിശോധിച്ചു തീർപ്പുണ്ടാക്കാനാണ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്. എന്നാൽ പുറത്തുള്ള ഒരാളുടെ പരാതിയിൽ ഓംബുഡ്സ്മാൻ തനിക്കെതിരേ ഉത്തരവു നൽകിയെന്നു ടി.സി. മാത്യു ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ കെസിഎ സെക്രട്ടറിയുടെ താത്പര്യപ്രകാരമാണ് ഓംബുഡ്സ്മാനെ നിയമിച്ചത്. നിയമനത്തിന് അർഹരായവരുടെ പാനൽ ഉണ്ടാക്കിയിരുന്നില്ല.
ഓംബുഡ്സ്മാന്റെ നിയമനവും സേവനവേതന വ്യവസ്ഥകളും കെസിഎ ജനറൽ ബോഡി അംഗീകരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ടി.സി. മാത്യു കെസിഎയുടെ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഔദ്യോഗിക പദവിയിലിരിക്കെ വാടകയിനത്തിൽ മാത്യു കൈപ്പറ്റിയ 5.25 ലക്ഷം രൂപ തിരിച്ചു പിടിക്കണമെന്നും ഓംബുഡ്സ്മാൻ വിവിധ പരാതികളിലായി ഉത്തരവിട്ടിരുന്നു. ടി.സി. മാത്യുവിനെ ഇടുക്കി ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നു സസ്പെൻഡും ചെയ്തു. ഈ ഉത്തരവുകൾ റദ്ദാക്കണമെന്നാണു ഹർജിയിലെ ആവശ്യം.