കൊച്ചി : കൃഷിയിടങ്ങളിൽ വന്യജീവികൾ അതിക്രമിച്ചു കയറുന്നത് തടയാനും ഇതുമൂലമുള്ള നാശങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാനും സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി . മനുഷ്യജീവനും കാർഷിക വിളകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യ ജീവികളുടെ ആക്രമണങ്ങളെത്തുടർന്ന് ഉണ്ടാകുന്ന ഏതു തരം നാശങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വന്യ ജീവികളുടെ ആക്രമണത്തെത്തുടർന്ന് കൃഷിനാശമുണ്ടായിട്ടും സർക്കാരിന്റെ സഹായം ലഭിച്ചില്ലെന്നാരോപിച്ച് പാലക്കാട് അകലൂർ അമരാവതിയിൽ സിന്ധു ലോഹിതദാസ് (അന്തരിച്ച ചലച്ചിത്ര സംവിധായകൻ ലോഹിതദാസിന്റെ ഭാര്യ) ഉൾപ്പെടെ ഏഴ് കർഷകർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വനത്തോടു ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്നത് തടയാൻ സൗരോർജ വൈദ്യുതി വേലികൾ നിർമിക്കണം, ചട്ട പ്രകാരമുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ നിവേദനങ്ങൾ പരിഗണിക്കാൻ സർക്കാരിന് നിർദേശം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹർജിക്കാർ 2010 ലാണ് ഹൈക്കോടതിയെ സമീപിച്ചത്. 2003 മുതൽ 2009 വരെയുള്ള കാലയളവിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം വേണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നതെന്നും ഇതു കാലഹരണപ്പെട്ടതാണെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഇതിനുശേഷവും വന്യജീവികൾ ആക്രമണം നടത്തിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കർഷകരുടെ നിവേദനം മൂന്ന് മാസത്തിനകം നിയമാനുസൃതം പരിഗണിച്ച് ഉത്തരവ് നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.
2016 ൽ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് നൽകിയ സത്യവാങ്മൂലം പ്രകാരം സംസ്ഥാനത്ത് 1501 കിലോമീറ്റർ സൗരോർജ വൈദ്യുതിവേലിയും കാട്ടാനകളെ പ്രതിരോധിക്കാൻ 584 കിലോമീറ്റർ കിടങ്ങുകളും നിർമിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലത്ത് വേലി നിർമാണം നടക്കുകയാണ്. വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ഈ സമിതിയുടെ ശിപാർശയനുസരിച്ച് ഉപാധികളോടെ കർഷകർക്ക് അനുമതി നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
വന്യ ജീവികളുടെ ആക്രമണത്തെത്തുടർന്ന് കൃഷിനാശമുണ്ടായിട്ടും സർക്കാരിന്റെ സഹായം ലഭിച്ചില്ലെന്നാരോപിച്ച് പാലക്കാട് അകലൂർ അമരാവതിയിൽ സിന്ധു ലോഹിതദാസ് (അന്തരിച്ച ചലച്ചിത്ര സംവിധായകൻ ലോഹിതദാസിന്റെ ഭാര്യ) ഉൾപ്പെടെ ഏഴ് കർഷകർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വനത്തോടു ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്നത് തടയാൻ സൗരോർജ വൈദ്യുതി വേലികൾ നിർമിക്കണം, ചട്ട പ്രകാരമുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ നിവേദനങ്ങൾ പരിഗണിക്കാൻ സർക്കാരിന് നിർദേശം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹർജിക്കാർ 2010 ലാണ് ഹൈക്കോടതിയെ സമീപിച്ചത്. 2003 മുതൽ 2009 വരെയുള്ള കാലയളവിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം വേണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നതെന്നും ഇതു കാലഹരണപ്പെട്ടതാണെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഇതിനുശേഷവും വന്യജീവികൾ ആക്രമണം നടത്തിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കർഷകരുടെ നിവേദനം മൂന്ന് മാസത്തിനകം നിയമാനുസൃതം പരിഗണിച്ച് ഉത്തരവ് നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.
2016 ൽ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് നൽകിയ സത്യവാങ്മൂലം പ്രകാരം സംസ്ഥാനത്ത് 1501 കിലോമീറ്റർ സൗരോർജ വൈദ്യുതിവേലിയും കാട്ടാനകളെ പ്രതിരോധിക്കാൻ 584 കിലോമീറ്റർ കിടങ്ങുകളും നിർമിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലത്ത് വേലി നിർമാണം നടക്കുകയാണ്. വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ഈ സമിതിയുടെ ശിപാർശയനുസരിച്ച് ഉപാധികളോടെ കർഷകർക്ക് അനുമതി നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.