കൊണ്ടോട്ടി: കുവൈറ്റിൽ പൊതുമാപ്പിനെ തുടർന്നു തൊഴിൽ നഷ്ടപ്പെട്ട 126 മലയാളികൾ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തി. കുവൈറ്റിലെ ഖറാഫിയ്യ ഇന്റർ നാഷണൽ കന്പനിയിൽ ജോലി ചെയ്തവരാണ് ഇന്നലെ മടങ്ങിയെത്തിയവരിൽ കൂടുതലും.
കന്പനി പൂട്ടിയതോടെ ഇവർക്ക് കുവൈറ്റിൽ മറ്റൊരു ജോലിക്കും, താമസിക്കാനുമുള്ള അനുമതി നഷ്ടപ്പെട്ടതോടെയാണ് ഇവരെ ഇന്ത്യൻ എംബസി നാട്ടിലേക്കയച്ചത്. കരിപ്പൂരിൽ തിരിച്ചെത്തിയ പ്രവാസികൾക്കു വീട്ടിലേക്കു മടങ്ങാൻ നോർക്ക 2000 രൂപ വീതം നൽകി. ഇന്നലെ രാവിലെ 10.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 50 പേരും രാത്രി 9.15നുള്ള വിമാനത്തിൽ 76 പേരുമാണ് മടങ്ങിയത്. പലരും ജയിൽവാസത്തിനു ശേഷമാണു മടങ്ങിയെത്തിയത്. മലയാളി സംഘടനകളുടെയും എംബസിയുടെയും കാരുണ്യത്തിലാണു മടങ്ങാനായതെന്നു ഇവർ പറഞ്ഞു. കഴിഞ്ഞമാസം മാത്രം കുവൈറ്റിൽ 1724 ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇവർ പറയുന്നു.
കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരിൽ കൂടുതലും. രണ്ടു കന്യാകുമാരി സ്വദേശികളും മലയാളികൾക്കൊപ്പമുണ്ടായിരുന്നു. രാവിലെ എത്തിയവരിൽ പത്തുപേർ പാസ്പോർട്ട് നഷ്ടപ്പെട്ടതിനാൽ ഔട്ട് പാസിലാണ് എത്തിയത്. മറ്റുള്ളവരുടെ പാസ്പോർട്ടിലും പ്രത്യേകസീൽ പതിച്ചിട്ടുണ്ട്. കുവൈറ്റിൽനിന്നു കൂട്ടത്തോടെ പ്രവാസികളെത്തുന്നതറിഞ്ഞു സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദേശത്തിൽ നോർക്കയുടെ ഹെൽപ്പ് ഡെസ്ക് കരിപ്പൂരിൽ ആരംഭിച്ചിരുന്നു. കോഴിക്കോട്ട് നോർക്ക് റൂട്ട്സ് സെൻട്രൽ മാനേജർ കൃഷ്ണകുമാരി, ഉദ്യോഗസ്ഥരായ എം.പ്രശാന്ത്, കെ.ബാബുരാജൻ, സീനത്ത് എന്നിവർ നേതൃത്വം നല്കി.
കന്പനി പൂട്ടിയതോടെ ഇവർക്ക് കുവൈറ്റിൽ മറ്റൊരു ജോലിക്കും, താമസിക്കാനുമുള്ള അനുമതി നഷ്ടപ്പെട്ടതോടെയാണ് ഇവരെ ഇന്ത്യൻ എംബസി നാട്ടിലേക്കയച്ചത്. കരിപ്പൂരിൽ തിരിച്ചെത്തിയ പ്രവാസികൾക്കു വീട്ടിലേക്കു മടങ്ങാൻ നോർക്ക 2000 രൂപ വീതം നൽകി. ഇന്നലെ രാവിലെ 10.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 50 പേരും രാത്രി 9.15നുള്ള വിമാനത്തിൽ 76 പേരുമാണ് മടങ്ങിയത്. പലരും ജയിൽവാസത്തിനു ശേഷമാണു മടങ്ങിയെത്തിയത്. മലയാളി സംഘടനകളുടെയും എംബസിയുടെയും കാരുണ്യത്തിലാണു മടങ്ങാനായതെന്നു ഇവർ പറഞ്ഞു. കഴിഞ്ഞമാസം മാത്രം കുവൈറ്റിൽ 1724 ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ഇവർ പറയുന്നു.
കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരിൽ കൂടുതലും. രണ്ടു കന്യാകുമാരി സ്വദേശികളും മലയാളികൾക്കൊപ്പമുണ്ടായിരുന്നു. രാവിലെ എത്തിയവരിൽ പത്തുപേർ പാസ്പോർട്ട് നഷ്ടപ്പെട്ടതിനാൽ ഔട്ട് പാസിലാണ് എത്തിയത്. മറ്റുള്ളവരുടെ പാസ്പോർട്ടിലും പ്രത്യേകസീൽ പതിച്ചിട്ടുണ്ട്. കുവൈറ്റിൽനിന്നു കൂട്ടത്തോടെ പ്രവാസികളെത്തുന്നതറിഞ്ഞു സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദേശത്തിൽ നോർക്കയുടെ ഹെൽപ്പ് ഡെസ്ക് കരിപ്പൂരിൽ ആരംഭിച്ചിരുന്നു. കോഴിക്കോട്ട് നോർക്ക് റൂട്ട്സ് സെൻട്രൽ മാനേജർ കൃഷ്ണകുമാരി, ഉദ്യോഗസ്ഥരായ എം.പ്രശാന്ത്, കെ.ബാബുരാജൻ, സീനത്ത് എന്നിവർ നേതൃത്വം നല്കി.